Search This Blog

Saturday, June 15

കഥ.
ദിസീസ് ടു സെര്ട്ടിഫൈ ദാറ്റ്.......


               പ്രഭാതത്തില്‍ ഒരു പാത്രം കഞ്ഞി വലിച്ചുകുടിച്ച് ഇറങ്ങിത്തിരിച്ചതാണ്. വളരെ നേരത്തെ അലച്ചിലിനും കാത്തുനില്പിനും ശേഷം വില്ലേജാഫീസില്‍ നിന്ന് കുടിക്കട സര്ട്ടി ഫിക്കറ്റ് കിട്ടിയപ്പോള്‍ പുതിയ പുരയിടത്തില്‍  പുതിയ ഭവനം അയാള്‍ മുന്നില്‍ കണ്ടു.
             ക്യൂവില്‍ കാത്തുനിന്ന സമയമത്രയും പിന്നീടും താന്‍ വിറ്റുകളഞ്ഞ ജന്മവീടിനു എന്തായിരുന്നു കുറ്റം എന്നയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു . അത് വില്ക്കേ ണ്ടിയിരുന്നില്ല എന്ന് സ്വയം പറഞ്ഞുകൊണ്ട് തന്നെ അയാള്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടി.
           പതിനൊന്നു മണിയോടെ പുതിയ പുരയിടത്തി ന്റെ കൈവശാവകാശ സര്ടിഫിക്കറ്റ് ലഭിക്കാനായി ക്ലാര്ക്കി ന്റെ മുമ്പില്‍ ചെന്ന് ശാന്തനും മര്യാദക്കാര നുമായി വണങ്ങി നിന്നു. കരാര്‍ പ്രകാരം പണി കഴിച്ചു പുതിയ വീട്ടിലേക്കു മാറിക്കഴിഞ്ഞേ ഇപ്പോള്‍ താമസി ക്കുന്ന ജന്മ വീട് ഒഴിഞ്ഞു കൊടുക്കേണ്ടതുള്ളു. എന്നാലും ആ വീട് താന്‍ വിട്ടു കളഞ്ഞല്ലോ എന്ന് സ്വയം പഴിച്ചു അയാള്‍ തലയ്ക്കടിച്ചു.
            വിധവയായ അമ്മ വീണ്ടും വിവാഹം കഴിച്ചിട്ടില്ല എന്ന സര്ടിഫിക്കറ്റ് മജിസ്രേട്ടില്‍ നിന്ന് സമ്പാദിച്ചത് കയ്യില്‍ കരുതി. പിറ്റേന്ന് ട്രഷറിയില്‍ നല്കാടമല്ലോ. ഭാര്യ രുഗ്മിണിയും അവളുടെ തിരിച്ചറിയല്‍ കാര്ഡിലെ രുഗ്മിണി ചന്തപ്പനും ഒരാള്‍ തന്നെ എന്നതിന്   ‘വണാന്റ്   സെയിം’ സര്ട്ടിഫിക്കറ്റിനായി അക്ഷയകേന്ദ്രത്തില്‍ വരി നില്ക്കുകയായിരു ന്നു അടുത്ത പണി.
           പിന്നെ, അച്ചുവിന്റെയും ലച്ചുവിന്റെയും ജനന സര്ട്ടിഫിക്കറ്റുകള്‍   നേടാനായുള്ള യത്നമായി. നട്ടുച്ചയിലും അയാള്‍ മുനിസിപ്പല്‍ ഓഫീസില്‍ നിന്നും നടന്നും കാലുകഴക്കുകയായിരുന്നു. അതോടൊപ്പം രണ്ടു പേരുടെയും പ്രൊഫഷനല്‍ പഠനത്തിനായി നോണ്‍ ക്രീമിലെയര്‍ സര്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷ യുടെ പുരോഗതി അന്വേഷിച്ചു. മൂന്നുമണി വരെ കാത്തു നിന്നിട്ടായാലും അയാള്‍ ആ സര്ടിഫിക്കറ്റുകളും സമ്പാദിച്ചു.
          പച്ചമോര് കുഴച്ചു ഒരു പിടി ചോറുരുട്ടി വായില്‍ വെച്ച പ്പോള്‍ വീടുപണി തുടങ്ങുവാന്‍ പഞ്ചായത്തിന്റെ നോ ഒബ്ജക്ഷന്‍ സര്ടിഫിക്കറ്റിനുള്ള അപേക്ഷ നാല് മണി യ്ക്കകം എത്തിക്കണമെന്ന് രുഗ്മിണി കണ്ണുരുട്ടിയതിനാ ല്‍ അയാള്‍ എണീറ്റ്‌ അപേക്ഷയുമായി പഞ്ചായത്തിലേ ക്കോടി. തിരിച്ചുവന്നു കോലായില്‍ കാല്‍ വെച്ചപ്പോള്‍ രുഗ്മിണി ബിപിഎല്‍ സര്ടിഫിക്കറ്റിനായുള്ള അപേക്ഷ അയാളുടെ കയ്യില്‍ കൊടുത്തു. അഞ്ചു മണിക്കുള്ളി ല്‍ സപ്ലൈ ഓഫീസില്‍ അത് കൊടുത്തു ബി പി എല്‍ ആയി വന്നാലേ ചോറ് തരുകയുള്ളൂ എന്ന കല്പന കേട്ട് കോലാ യില്‍ വച്ച കാല്‍ തിരിച്ചെടുത്ത് അയാള്‍ സപ്ലൈ ഓഫീസി ലേക്കോടി.
സന്ധ്യയോടെ സര്ടിഫിക്കറ്റുകളെല്ലാം കുഴല്‍ പോലെ ചുരുട്ടി, പത്രക്കടലാസ്സി ല്‍ പൊതിഞ്ഞു തിരികെ വീട്ടിലേ ക്കു മടങ്ങുമ്പോള്‍ കാല്പാദങ്ങള്‍ മരവിച്ചു തുടങ്ങിയിരുന്നു.
വീട്ടിലേക്കുള്ള വളവില്‍ എത്തിയപ്പോള്‍ അരയ്ക്കു താഴെ മരവിപ്പ് തോന്നി. അയാള്‍ അമ്പരന്നു. എന്തോ വയ്യായ്ക പോലെ. വീട്ടിലെത്തിയിട്ടു നല്ല ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കാം, എന്നുറച്ച് അയാള്‍ വീട്ടിലേക്കു ഏന്തി വലിഞ്ഞു. കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല.
              ഒരു വിധം വീടിനടുത്തെത്തി. പക്ഷെ , കോലായി ലോട്ടു കയറാന്‍ കഴിയാതെ ചവിട്ടുപടികളില്‍ അയാള്‍ നെഞ്ചിടിച്ചു വീണു. ഭാര്യയും മക്കളും ഓടി വരുന്നത് കണ്ടു അയാള്‍ സമാധാനിച്ചു. കിടന്ന കിടപ്പില്‍ വലിയ പൊതി ച്ചുരുള്‍ അയാള്‍ ഉയര്ത്തി നീട്ടി. കടലാസ് പൊതിയഴിച്ച പ്പോള്‍ അനേകം സര്ടിഫിക്കറ്റുകള്‍ ചുരുളുകളായി പുറ ത്ത്‌ ചാടി. രുഗ്മിണിയും മക്കളും ചാടിവീണ് അവരവ ര്ക്കാവശ്യമായവ പരസ്പരം തട്ടിപ്പറിച്ചു.
            തന്റെ ദൌത്യം പൂര്ത്തിയാക്കാന്‍ കാലം ലഭിച്ചി ല്ലെന്നു അറിയാതെ മണ്ണില്‍ മുഖം പൂഴ്ത്തിയ അയാ ള്‍ പക്ഷെ, കേട്ടു......അങ്ങേ രു എല്ലാം ചെയ്തു. എന്നാല്‍ മരിക്കും മുമ്പ് അവനവന്റെ മരണസര്ട്ടി്ഫിക്കറ്റു കൂടി എടുത്തു വെച്ചിരുന്നെങ്കില്‍ വെല്യെ ഉപകാരമായി രുന്നേനെ. ആ വഴിയ്ക്കൊരു അലച്ചില്‍ വേണ്ടായിരു ന്നല്ലോ.
-------------------------------------------------
കഥ
പ്ലാറ്റ്ഫോം

യാത്രക്കാര്‍ തിങ്ങിനിറഞ്ഞ റെയില് വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒരറ്റത്ത് ഒരിത്തിരി സ്ഥലത്തില്‍ വൃദ്ധന്‍ ഇരിക്കുകയായിരുന്നു .
രണ്ടു പേര്ക്ക് ഇരിക്കാവുന്ന സീറ്റില്‍ അയാളെക്കൂടാതെ മൂന്നു പേര്‍ കൂടി തിക്കിയിരിപ്പുണ്ട്.
അയാള്‍ ബെഞ്ചില്‍ തനിച്ചായിരുന്നു. പ്ലാറ്റ്ഫോമിലൂടെ തപ്പിത്തടഞ്ഞു വന്ന കണ്ണിനു മൂടലുള്ള സ്ത്രീ തട്ടിവീഴുമെന്നായ പ്പോള്‍ അയാള്‍ തന്നെ കൈ പിടിച്ചുകയറ്റി തന്റെ അരികില്‍ ഇരുത്തിയതാണ്. കാലു കള്‍ മുട്ടിനു താഴെ പിണച്ചു ഇരുന്ന ആ സ്ത്രീയെ അതിനു മുമ്പോ ശേഷമോ അയാള്ക്ക് ‌ പരിചയമുണ്ടായിരുന്നില്ല.
അതിനേക്കാള്‍ കഷ്ടം, ഇടമില്ലാതിരിരുന്നിട്ടും ഒരു യുവാ വിനും യുവതിക്കും കൂടി ബെഞ്ചില്‍ അയാള്‍ സ്ഥലം നല്കി് എന്നതാണ്.
നാലുപേരായപ്പോള്‍ വൃദ്ധന്‍ ബെഞ്ചില്‍ പേരിനു ഇരി ക്കുന്നു, എന്നേയുള്ളു. ഒരു കാല്‍ അകലേക്കു നീട്ടി തറയി ല്‍ ഊന്നിയും ഒരു കൈ ചതുരത്തൂണില്‍ തള്ളിപ്പിടിച്ചും പാതി മുക്കാലും പുറത്തായ ശരീരം ബെഞ്ചില്‍ തന്നെ കൊള്ളിക്കുകയായിരുന്നു.
ഏതോ തരം വിഷാദം അവരെ ഒന്നും ഉരിയാടാന്‍ അനുവദിച്ചില്ല. പക്ഷെ അയാള്‍ കണ്ണടച്ച് ശബ്ദം താഴ്ത്തി സ്വഗതം പോലെ പാടുന്നുണ്ടായിരുന്നു. യുവാവ് കാതു ചേര്ത്ത് ശ്രദ്ധിച്ചശേഷം യുവതിയോട് പറഞ്ഞു. ആശാന്റെ കരുണയാ. ആദ്യം കേട്ടത് ചണ്ടാലഭിക്ഷുകി. ഫുള്‍ ബൈഹാര്ടാ.
യുവതി മോബൈലില്‍ കരുണയും ചണ്ടാലഭിക്ഷുകിയും സെര്ച്ച് ചെയ്യുന്നതിനിടയ്ക്ക് നാല് റെയില്‍പ്പാളങ്ങളും   ഒന്നിച്ചു ചേരുന്ന വിദൂര ബിന്ദുവില്‍ നിന്ന് പരിഭ്രാന്തി ശബ്ദം നീട്ടിവീശിക്കൊണ്ട് മൂന്നു വട്ടക്കണ്ണുകളും ഒരു ചതുര ന്‍ പെട്ടിമൂക്കുമുള്ള ഭൂതത്തെപ്പോലെ പെട്ടെന്ന് വൃദ്ധന്റെ വണ്ടി സ്റ്റേഷനില്‍ എത്തുകയും അയാള്‍ തിടുക്കത്തി ല്‍ എഴുന്നേറ്റു നടക്കുകയും ചെയ്തു ,ആരോടും യാത്രപറയാതെ.
സീറ്റിനടിയിലേക്ക്‌ നീക്കി വച്ചിരുന്ന തന്റെ തുണിക്കെട്ട് എടുക്കാന്‍  അയാള്‍  മറന്ന വിവരം യുവതി മനസ്സിലാ ക്കിയെങ്കിലും ഒരു ട്വിസ്റ്റിനു വഴിതുറന്നു അവള്‍ മിണ്ടാതി രുന്നു.
വലിയഭാരത്തെ മുക്കറയിട്ടു വലിച്ചുനീക്കുന്ന ഭാവത്തില്‍ എഞ്ചിനും അനുസരണയുള്ള ഭാര്യമാരെപ്പോലെ ബോഗികളും ഒടുവില്‍ ഇളിക്കുന്ന കോമാളിയെപ്പോലെ വാലറ്റവും കടന്നുപോയി.
അതിനിടെ പ്ലാറ്റ്ഫോമില്‍ അഴിച്ചുപണി നടന്നു. സിമ ന്റുബെഞ്ചില്‍ കാത്തിരുന്ന പലരും അപ്രത്യക്ഷരായി. തക്കം നോക്കി ഒളിച്ചു നിന്നിരുന്ന ചിലര്‍ പ്രത്യക്ഷരു മായി.
ആ ഭാണ്ഡം തുറന്നു തന്റെ ജീവിതസമ്പാദ്യം വൃദ്ധന്‍ അവരെ കാണിച്ചുകൊടുത്തിരുന്നു.
ഒരു രൂപ എങ്ങും ബാങ്ക് നിക്ഷേപമില്ല. ഒരു രൂപ ആര്ക്കും കടമില്ല.

വൃദ്ധന്‍ കയറിയ തീവണ്ടി സ്റ്റേഷ ന്‍ വിട്ടപ്പോള്‍ സ്ത്രീ ദീര്ഘമായി നിശ്വസിച്ചു.
അവരുടെ ഇരുള്‍ മൂടിയ കണ്ണുകള്‍ നനഞ്ഞു.
ഇരുട്ടില്‍ മറഞ്ഞ ആ തീവണ്ടിയോടോപ്പം, ആ കടകടശബ്ദത്തോടോപ്പം, ഇരുളിന്റെ കാത് തുളക്കുന്ന കൂവലിനോടോപ്പം ആ സ്തീ സഞ്ചരിച്ചു.

ഇരിക്കാന്‍ കുറച്ചുകൂടി സ്ഥലം കിട്ടിയപ്പോ ള്‍ മൂവരും സമാശ്വസിച്ചു. അതിനകം യുവാവ് എടുത്തിരുന്ന നാലുപേരുടെയും സെല്‍ഫി അവര്‍ വീണ്ടും നോക്കിക്കണ്ടു.
എല്ലാവരും വൃദ്ധനെ ആദ്യം കാണുന്നപോലെ നോക്കി.
വൃദ്ധനെക്കുറിച്ചു നവീനമായ പരിപ്രേക്ഷ്യങ്ങള്‍ അവരുടെ മനസ്സില്‍ മുളച്ചു. NICE OLDMAN...POOR MAN......UNLUCKY...... എന്നിങ്ങനെ.
യുവതി യുവാവിന്റെ കയ്യില്‍ നിന്ന്  ഫോണ്‍ ബലമായി വാങ്ങിയിട്ട് ആ സെല്ഫി നീക്കം ചെയ്തു.

ഡിലീറ്റ് ബട്ടനി ല്‍ കുത്തിക്കൊണ്ടു  അവള്‍ പറഞ്ഞു.
ഇതും പോട്ടെ. വെറുതെ പഴേത് ഓരോന്നോര്ക്കാന്‍!

യുവാവ് അല്പനേരം ചിന്തിച്ചിരുന്നു.
ബെഞ്ചില്‍ സ്ഥലം ഇല്ലാതിരുന്നിട്ടും വൃദ്ധന്‍ തന്നെ ഉള്ക്കൊ ണ്ടത്‌, ഭാണ്ഡത്തി ല്‍ നിന്ന് ആഹാരം പങ്കുവച്ചത് തീവണ്ടി, പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ചു പുതിയ അറിവുകള്‍ പകര്ന്നത്,
കവിതകള്‍ അനുഭവിപ്പിച്ചത്, യു ആര്‍ ഗ്രെയിറ്റ് എന്ന് ഉള്ളില്‍ തോന്നിയത്....

ഒരു മണിക്കൂറിനുള്ളില്‍ എന്തെല്ലാം നടന്നു, എന്നയാള്‍ വിസ്മയിച്ചു.
യുവതി അപ്പോള്‍ മൂന്നുപേരുടെയും സെല്‍ഫി എടുത്തു.
അല്പം കഴിഞ്ഞപ്പോള്‍ സ്ത്രീ എണീറ്റു. അവര്ക്ക്  പോകാ നുള്ള വണ്ടി സ്റ്റേഷനിലേക്ക് എത്തുന്നുണ്ടായിരുന്നു.
യുവാവും യുവതിയും ഒരുമിച്ചു ആ സ്ത്രീയെ വണ്ടിയിലേക്ക് ആനയിച്ചു.
വണ്ടി പുറപ്പെട്ടപ്പോള്‍ ടാറ്റാ ബൈ ബൈ പറഞ്ഞു.

കാഴ്ചശക്തി കുറഞ്ഞ ആ സ്ത്രീയെ വണ്ടി വരുമ്പോള്‍ കൈയ്ക്കു പിടിച്ചു വണ്ടിയില്‍ കയറ്റണമെന്നും വീഴാതെ നോക്കണമെന്നും വൃദ്ധന്‍ പോകും മുമ്പ് പറഞ്ഞത് അക്ഷരം തെറ്റാതെ പാലിച്ച ചാരിതാര്‍ഥ്യത്തി ല്‍ യുവതി ഫോണി ല്‍ നിന്ന് മൂന്നുപേരും ഉള്ള സെല്‍ഫി നീക്കം ചെയ്തുകൊണ്ടു പറഞ്ഞു,
ഇതും പോട്ടെ, വെറുതെ പഴേത് ഓരോന്ന് ഓര്ക്കാ്ന്‍...
യുവാവ് ചിന്താധീനായി.
താന്‍ വന്നപ്പോള്‍ ആരാണ് എന്തിനാണ് എന്നുപോലും ചോദിക്കാതെ ആ സ്ത്രീ തന്റെ കൂടയില്‍ നിന്ന് പൂച്ചപ്പഴവും, നാരങ്ങാമൊട്ടായിയും തന്നത്,
കടലാസ് മടക്കി, വിമാനം ഉണ്ടാക്കാന്‍ പഠിപ്പിച്ചത്,
മണ്ണാംകട്ടയും കരിയിലയും കാശിക്കു പോയ കഥ പറഞ്ഞു തന്നത്...
കര്ണ്ണന്‍ , അര്ജുനന്‍,മാവേലി,പ്രൊമിത്യൂസ് തുടങ്ങി പ്രകാശം പരത്തുന്ന വിഗ്രഹങ്ങളെ മനസ്സിലുറപ്പിച്ചു തന്നത്...എല്ലാത്തിലുമുപരി മറ്റെന്തെല്ലാമോ കൂടിയായിരുന്നത്.......

ഇനിയൊന്നു ലാവിഷ് ആയി ശ്വാസം വിടട്ടെ എന്ന് പറഞ്ഞുകൊണ്ട് യുവതി ബെഞ്ചില്‍ നിറഞ്ഞു മലര്ന്നു കിടന്നു. യുവാവിന്റെ മടിയില്‍ കിടന്നു പല  പോസുകളി ല്‍ സെല്‍ഫിയെടുത്തു.
അപ്പോഴും അവരുടെ വണ്ടി വന്നിട്ടുണ്ടായിരുന്നില്ല.
ആ വണ്ടികള്‍ ഒരിക്കലും വരല്ലേ എന്നവള്‍ പ്രാര്ഥിച്ചു.

തന്റെ വണ്ടി വൈകാതെ വരുമെന്ന് തീര്ച്ചയുണ്ടായിരുന്ന യുവാവ് ആ സെല്ഫികളി ല്‍ നിന്ന് താന്‍ പതിയെപ്പതിയെ മാഞ്ഞുമാഞ്ഞുപോകുന്നത് നോക്കിയിരുന്നു.
ഒടുവില്‍ അവള്‍ തന്റെ മാത്രം സെല്ഫിയെടുക്കുന്നതും പിന്നീട് ആ സിമന്റു ബെഞ്ചി ല്‍ അടുത്ത വണ്ടിക്കുള്ള യാത്രക്കാര്‍ പരാക്രമം പിടിച്ചു ഓടിക്കയറി സ്ഥലം പിടിക്കുന്നതും അതിനിടയില്‍ ചിതറിവീണു അനാഥമാകുന്ന അവളുടെ സെല്‍ഫി അപരിചിതരുടെ കാല്ക്കീ ഴി ല്‍ മരിക്കുന്നതും.
താനിരുന്ന സിമന്റു ബെഞ്ചിനെ അയാള്‍ അസൂയയോടെ തലോടി.
------------------------------------------------------

കഥ
ഹരിദാസന്റെ  വണ്ടികള്‍  

 ഐന്‍സ്റ്റീ ന്‍  വാലത്ത്

            ഹരിദാസന്‍ ആദ്യമായി ഉരുട്ടിയ ടൂവീലറിന്റെ ചക്രങ്ങള്‍   ഈര്‍ക്കിലിയില്‍ കോര്‍ത്ത  വെള്ളക്കകളാ യിരുന്നു.  പിന്നീടാണ്   വിഷുമാറ്റച്ചന്തയില്‍  നിന്ന്  അച്ഛന്‍ വാങ്ങിക്കൊടുത്ത  ചുവന്ന ചെറിയ മരച്ചക്രങ്ങളും  മഞ്ഞവടിയുമുള്ള  വണ്ടി ഉന്തിയത്. അത് ഒരു കാലഘട്ടം.
           വീട്ടിലെ സ്ഥിരം കടയില്‍പോക്കുകാരനായപ്പോള്‍  കേടായ സൈക്കിള്‍ ടയര്‍ ആയിരുന്നു വാഹനം.   റേഷന്‍ ഷാപ്പിലേക്കും പലചരക്കുകടയിലേക്കും മറ്റും ദിവസത്തില്‍ പലപ്രാവശ്യം ഓടിയിരുന്നത്  ഒരു ചെറിയ വടിക്കഷണം കൊണ്ട്  ടയറില്‍ തട്ടി ഒപ്പം ഓടിച്ചുകൊ ണ്ടായിരുന്നു.  അതും ഒരു  കാലഘട്ടം.
          തുടര്‍ന്ന്‍   കൌമാരത്തില്‍  ഓടിച്ചത് അച്ഛന്റെ ഹെര്‍ക്കുലീസ് . (ഇടംകാലിട്ട്,  ഒളിച്ച്). മണിക്കൂറിനു മുപ്പതു പൈസ നിരക്കില്‍ ഒടന്‍കൊല്ലി വാടകസൈക്കി ളില്‍ നാടുചുറ്റി നടുഉളുക്കി. ദുരിതംപിടിച്ച കാലഘട്ടം.
            എങ്കിലും അയാളെ ഒരു ‘വാഹനമൊതലാളി’യാ ക്കിയത്   അച്ഛന്‍ അര്‍ദ്ധമനസ്സോടെ വാങ്ങിക്കൊടുത്ത ഹീറോ സ്പോര്‍ട്സ് സൈക്കിളാണ്. അനന്തരം ഹരിദാ സന്‍ വിജയ്‌ സൂപ്പര്‍, ലാംബ്രട്ട സ്കൂട്ടറുകളിലൂടെ,പി ന്നെ  ജാവബൈക്കിലൂടെ യൌവനചഷകം കുടിച്ചുതീ ര്‍ക്കുകയോ അടിച്ചുപൊളിക്കുകയോ അങ്ങനെയേതാ ണ്ടൊക്കെയോ ചെയ്തു. ഏറ്റവും സുന്ദരകാലഘട്ടം  .
              മധ്യവയസ്സെത്തിയപ്പോള്‍ അയാള്‍  അതുവരെ സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന പ്രീമിയര്‍ പത്മിനിയി ല്‍ എത്തുകയായിരുന്നു.  അകലെയുള്ള ക്ഷേത്രങ്ങളിലും  ബന്ധുഗൃഹങ്ങളിലും  കുടുംബസമേതം  സന്ദര്ശിക്കേണ്ട തിന്റെ  അനിവാര്യത  അയാള്‍ക്കോര്‍മ്മ വന്നത്  വീട്ടി ല്‍  പത്മിനി വന്നപ്പോഴാണ്.  അതൊരു  കിടുക്കന്‍   കാലഘട്ടം.
            വലിപ്പം, സി.സി., സസ്പെന്‍ഷന്‍, മൈലേജ്   എന്നീ  കാര്യങ്ങളില്‍  കുറച്ചുകൂടി മെച്ചപ്പെടണമെന്ന   ‘ബാഹ്യസമ്മര്‍ദ്ദം’ ശക്തമായപ്പോള്‍ അയാള്‍ പത്മിനി വിട്ട് അംബാസഡറിലേക്ക് മാറി.  അതോടെ  തനിക്കു ഏതാണ്ടൊക്കെ പത്രാസ്  കൈവന്നുവെന്നും, അത്  ‘ചെലരെ’യൊക്കെ  ഞെട്ടിച്ചുവെന്നും   ഹരിദാസന് തോന്നി.  അംബാസഡര്‍ പുതിയ തലമുറയ്ക്ക് ‘പോരാഴിക’ യായപ്പോ ള്‍   മകന്‍  വാങ്ങിയ ന്യൂ ജെന്‍  കാര്‍   അംബാസഡറിനെ ആദേശം ചെയ്യുകയും ഹരിദാസ ന്‍   ആദ്യമായി പിന്‍സീറ്റ്‌ യാത്രികനാവുകയും ചെയ്തു.  ഒരിക്കലും തീരില്ലെന്നു കരുതിയിരുന്ന ഒരു കാല ഘട്ടത്തി ന്റെ ഒടുക്കവും മറ്റൊന്നിന്റെ തുടക്കവുമായിരുന്നു, അത്.  
           പിന്‍സീറ്റ് യാത്ര തുടരാന്‍ അയാള്‍  ഇഷ്ടപ്പെട്ടില്ല.  കാരണം ആ ഇരിപ്പില്‍ ഒരുതരം സുപ്താവസ്ഥയാണ്.     ‘പഴയത് ‘ ഓര്‍മ്മ വരും. ആ  ഓര്‍മ്മയില്‍  മുഴുകിയാല്‍   ജീവിതാന്ത്യം ചിന്തിക്കും. മുന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ്  ചെയ്യുമ്പോഴേ ജീവിതമുള്ളൂ. കണ്ണും കാതും കൂര്‍പ്പിച്ച്  ജാഗ്ര തയില്‍ മുന്നോട്ടാണ് യാത്ര.  ചരൈവേതി. പക്ഷെ,  സ്റ്റിയറിംഗ് നഷ്ടപ്പെട്ടാല്‍  പിന്നെ പിന്‍ സീറ്റല്ലേ,ഗതി! 
            ആ കാലഘട്ടത്തിന്റെ  അന്ത്യത്തില്‍  പിന്‍സീറ്റ്‌ യാത്ര മതിയാക്കി  അയാള്‍ സ്വയം ഡ്രൈവിംഗ്  ആരം ഭിച്ചു. രണ്ടു  കൈകള്‍ കൊണ്ടും ചക്രങ്ങള്‍ തിരിച്ചു  മുമ്പോ ട്ടും പുറകോട്ടും  സവാരി ചെയ്യാവുന്ന  മുച്ചക്രവണ്ടി.
          ജീവിതത്തില്‍  ഒരാള്‍ ആവശ്യത്തിനും അനാവശ്യ ത്തിനുമായി  എത്രതരം  വാഹനങ്ങള്‍  ഉപയോഗിക്കുന്നു! പിന്നീട് ഒരുനാള്‍  അയാള്‍ തലയില്‍  കറങ്ങുന്ന ചുവപ്പ് വെളിച്ചവും ‘നിലവിളി’ശബ്ദവുമായി  പായുന്ന  വെളുത്ത  വണ്ടിയില്‍ കിടന്നു.
         തീര്‍ന്നില്ല,  ചെറിയ ഇരുമ്പു ചക്രങ്ങള്‍  നാലെണ്ണം പിടിപ്പിച്ച മേശവണ്ടിയില്‍  മലര്‍ന്നു കിടന്നാണ്  അയാള്‍  ഓപ്പറേ ഷന്‍  തീയറ്ററിനകത്തേയ്ക്കും  പിന്നെ ജീവിതത്തിനു പുറ ത്തേയ്ക്കും   സഞ്ചരിച്ചത്.
           പിന്നീട്  ഒരു വണ്ടി മാത്രമേ  ഹരിദാസനു വേണ്ടി ചക്രമുരുട്ടിയുള്ളൂ.  അതുപക്ഷേ, അവശിഷ്ടങ്ങള്‍  തൂത്തുവാരി  നിറച്ച  മൂന്നു  ഭസ്മച്ചാക്കുകള്‍ക്കകത്തായിരുന്നതിനാല്‍  വണ്ടിയേതാണെന്ന്  അറിയാന്‍ കഴിഞ്ഞില്ല.  ടെമ്പോവാനോ, ബീയെം ഡബ്ലിയുവോ എന്ന്.
-------
14/06/2019