വി.വി.കെ.വാലത്ത്
കവിയും
ചരിത്രകാരനും
ആമുഖം.
കവിയും ചരിത്രകാരനും സ്ഥലനാമഗവേഷകനുമായിരുന്ന
വി.വി.കെ.വാല ത്തിന്റെ ജീവചരിത്രം അദ്ദേഹം നിര്യാതനായി പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും
എഴുത പ്പെട്ടില്ല. മുപ്പതുകളിലും നാല്‍പതുകളിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അറുപതോളം
ലക്കങ്ങ ളില്‍ മുഖപ്പേജില് വാലത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘ഇടിമുഴക്കം’, ‘മിന്നല്‍ വെളിച്ചം’, ‘ചക്രവാള ത്തിനപ്പുറം’ എന്നീ മൂന്നു ഗദ്യകവിതകള്‍ രചിച്ച്,
പില്‍ക്കാലത്ത് മലയാളത്തി ലെ പദ്യകവിതകള്‍ക്ക് ഉണ്ടായ ‘ആധുനികകവിത’ എന്ന രൂപപരവും ഭാവ പരവുമായ
പരിവര്‍ത്തനത്തിന് വഴികാണിച്ചു.
സ്ഥലനാമ ഗവേഷണം
ശ്രദ്ധാര്‍ഹമായ ഒരു പഠനവേദിയാണ് എന്ന് തെളിയി ച്ചത് വാലത്താണ്. ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വസ്തുതകളെ
സൂക്ഷ്മനിരീക്ഷണം നടത്തി നിഗമനങ്ങളില്‍ എത്തുന്ന അദ്ദേഹത്തിന്റെ രീതി പണ്ഡിത ലോകം അംഗീകരിച്ചു, എന്നതാണ് അദ്ദേഹത്തിന്റെ വിജയം. തൃശ്ശൂര്‍,
പാലക്കാട്, എറണാകുളം , തിരുവനന്തപു രം എന്നീ നാല് ജില്ലകളുടെ സ്ഥലചരിത്രം കേരള
സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷി പ്പോടെ രചിച്ചു. . .
. . വാലത്തിന്റെ ജീവിതപ്പാതയിലെ
വഴിത്തിരിവുകളും നാഴികക്കല്ലുകളും നേരിട്ടറിവു ള്ള എഴുത്തുകാര്‍ ടാറ്റാപുരം
സുകുമാരന്‍, ടി.കെ.സി. വടു തല, സി.പി. ശ്രീധരന്‍ തുടങ്ങിയ വരാണ്. എന്നാല്‍ അവരെല്ലാവരും തന്നെ വാലത്തിനെക്കാള്‍
മുമ്പേ വിട പറഞ്ഞിരു ന്നു. ആ ജീവിതത്തെ അടയാളപ്പെടുത്തുവാന്‍ ഞാനുള്‍പ്പടെയുള്ള
കുടുംബാംഗങ്ങളുടെ കൈവശമുള്ളത്ര വിവര സാമാഗ്രികളും മനസ്സിലുള്ളത്ര വൈകാരികതയും മറ്റാര്ക്കു
മുണ്ടാ വില്ല,എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. അങ്ങനെയാണ് ഞാന്‍ ഈ ഗ്രന്ഥരചനയ്ക്ക് തയ്യാറായത്.
എന്റെ സഹോദരങ്ങളായ മോപ്പസാങ്ങും സോക്രട്ടീസും ഇക്കാര്യം എന്നെ
നേരിട്ട് ചുമതലപ്പെടുത്തുകയും
പ്രോത്സാഹിപ്പിക്കുകയും കൂടെക്കൂടെ നിര്‍ബന്ധിക്കുകയും ചെയ്തു. അച്ഛന്റെ
ജീവചരിത്രം പറഞ്ഞുവെയ്ക്കാന്‍ ആവശ്യമായ
വിവരസാമഗ്രികള്‍ പലപ്പോഴായി ശേഖരിച്ചു. തരംതിരിച്ചു. പക്ഷെ, ഗ്രന്ഥരൂപം മനസ്സില്‍ ഉരുത്തിരിയാതി രുന്നതിനാല്‍
എഴുത്തുമാത്രം തുടങ്ങിയില്ല. അങ്ങനെയിരിക്കെ, പുസ്തകരൂപത്തില്‍ വന്നി ട്ടില്ലാത്തതും ,
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ഏടുകളില്‍ ഉറങ്ങിക്കിടന്നിരുന്നതുമായ വാലത്തിന്റെ എല്ലാ
കവിതകളും ലേഖനങ്ങളും ‘ഘടദീപം’ എന്നു പേരില്‍ ഒരു പുസ്തകമാ ക്കി. വൈകാതെ അത്
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്ന ‘വാലത്ത് അനുസ്മര ണ’ചടങ്ങില്‍, ശ്രീ പൂയപ്പിള്ളി
തങ്കപ്പന്‍ പ്രകാശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അജ്ഞാത മായ ഒരു പ്രചോദനത്തോടെ ഞാന്‍
ഈ ഗ്രന്ഥത്തിന്റെ രചനയില്‍ ഉടനെ ഏര്‍പ്പെടുക യായിരുന്നു. ലഭ്യമായ എല്ലാ വിവരങ്ങളും ചേര്‍ത്ത്, എന്നാല്‍ പൂര്‍ത്തിയാക്കി ,എന്ന പ്രഖ്യാപനമില്ലാതെ ഈ ജീവചരിത്രഗ്രന്ഥം സഹൃദയ സമക്ഷം
അവതരിപ്പിക്കുന്നു.
4
ഊരിന്റെ പേരും പേരിന്റെ നേരും
തിരക്കി,
ഒരവധൂതന്‍
ഇന്നാട്ടിടകള്‍ നടന്നു താണ്ടിയിരുന്നു.
പോകാത്ത
നാടില്ല. കേറാത്ത മലയില്ല. നൂഴാത്ത കാടില്ല. നീന്താത്ത പുഴയില്ല.
കണ്ണെത്താപ്പൈതൃ
കപ്പെരുമ പുകഴും അകത്തളങ്ങളില്ല.
ഒടുക്കം
അവധൂതന്റെ കുഴഞ്ഞ കാലടികള്‍ക്ക് മുന്നില്‍
അനന്തമായ
പെരുവഴി അവസാനിക്കതന്നെ ചെയ്തു.
ഇടവമേഘം പോലെ,
ഒറ്റ രാത്രി കൊണ്ട് ഭൂതക്കണ്ണാടിയുടെ ചട്ടവും കാതവും പൂപ്പെടുത്തു.
നാടലഞ്ഞ നാഴിക
വിനാഴികകളില്‍ കൊക്കിയ മുലപ്പാല്പതയും
അറിയാതിറ്റിയ
മൂത്രത്തുള്ളികളും തുളവീഴ്ത്തിയ
പഴഞ്ചന്‍
മെതിയടികള്‍ നനമണ്ണില്‍ പുതഞ്ഞു.
പുള്ളി വീണ
സ്വര്‍ണ്ണ നിബ്ബില്‍ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമം.
വീട്ടു
ചുവരിലെ മുപ്പതു ഡിഗ്രി ചരിവില്‍ ചില്ല്
ചട്ടത്തില്‍
നിത്യ സ്മിത രൂപത്തില്‍
അവധൂതനെ ദത്തെടുത്ത്
അതേ
കള്ളമുത്തശ്ശി
തന്റെ
പുരാതനമായ നന്നങ്ങാടിയില്‍
വീണ്ടും
മുടിഞ്ഞ ഉറക്കം തുടങ്ങിക്കഴിഞ്ഞു.
അതിജീവനത്തിന്റെ
അന്യം വന്ന മെലിഞ്ഞു നീണ്ട നിഴല്‍ മാത്രം
ഊരുപേരുകളെ
കെട്ടിപ്പിടിചു
കാതോര്‍ത്തു
കാറ്റു,പോല്‍
നടന്നു.
“നീയെന്റെ വികാരവും
ഞാനതിലെ വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് .
അതാണെന്റെ ആനന്ദം!”
-വി.വി.കെ.വാലത്ത്.
------------------------------------------------------------
------------------------------------------------------------
വാലത്തിന്റെ കൃതികള്‍:
----------------------------
ഇടിമുഴക്കം (കവിത)
മിന്നല്വെളിച്ചം (കവിത)
ചക്രവാളത്തിനപ്പുറം (കവിത)
ഞാന്‍ ഇനിയും വരും (കവിത)ഗ
അയയ്ക്കാഞ്ഞ കത്ത് (ചെറുകഥ)
ഇനി വണ്ടി ഇല്ലാ (ചെറുകഥ)
ഇവിടെ ഒരു കാമുകന് മരിക്കുന്നു. (നോവല്‍)
സംഘകാലകേരളം (പഠനം)
ഇടിമുഴക്കം (കവിത)
മിന്നല്വെളിച്ചം (കവിത)
ചക്രവാളത്തിനപ്പുറം (കവിത)
ഞാന്‍ ഇനിയും വരും (കവിത)ഗ
അയയ്ക്കാഞ്ഞ കത്ത് (ചെറുകഥ)
ഇനി വണ്ടി ഇല്ലാ (ചെറുകഥ)
ഇവിടെ ഒരു കാമുകന് മരിക്കുന്നു. (നോവല്‍)
സംഘകാലകേരളം (പഠനം)
സംഘസാഹിത്യം എന്നാല്‍ എന്ത്?
(പഠനം)
ചരിത്രകവാടങ്ങള്‍ (പഠനം)
ഋഗ്വേദത്തിലൂടെ (പഠനം)
ശബരിമല, ഷോളയാര്‍ മൂന്നാര്‍ (യാത്രാവിവരണം)
വാലത്തിന്റെ കവിതകള് (കവിത)
പണ്ഡിറ്റ് കെ .പി. കറുപ്പന് (ജീവചരിത്രം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - തൃശ്ശൂര്ജില്ല (സ്ഥലനാമപഠനം)
ഋഗ്വേദത്തിലൂടെ (പഠനം)
ശബരിമല, ഷോളയാര്‍ മൂന്നാര്‍ (യാത്രാവിവരണം)
വാലത്തിന്റെ കവിതകള് (കവിത)
പണ്ഡിറ്റ് കെ .പി. കറുപ്പന് (ജീവചരിത്രം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - തൃശ്ശൂര്ജില്ല (സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - പാലക്കാട് ജില്ല (സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - എറണാകുളം ജില്ല-(സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്- തിരുവനന്തപുരം ജില്ല-(സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - എറണാകുളം ജില്ല-(സ്ഥലനാമപഠനം)
കേരളത്തിലെ സ്ഥലചരിത്രങ്ങള്- തിരുവനന്തപുരം ജില്ല-(സ്ഥലനാമപഠനം)
സമര്‍പ്പണം.
ഭര്‍ത്താവിനും മക്കള്‍ക്കും സ്വയം സമര്‍പ്പിച്ച
കെ.കെ.കൃശോദരിട്ടീച്ചര്‍ക്ക്.
----------------------------------------------------
അദ്ധ്യായം ഒന്ന്‍
1918-ലെ ഒരു ഡിസംബര്‍ രാത്രി.
മഞ്ഞുമഴ പെയ്തു കൊണ്ടിരുന്ന ഒരു ഡിസംബര്‍ 24 രാത്രി. ലോകമെങ്ങും ദേവാല യങ്ങള്‍
ക്രിസ്തുദേവന്റെ ജനനസ്മരണയില്‍ പ്രാര്‍ഥനാപൂര്‍വം ഉണര്‍ന്നിരിക്കുന്നു. ചേരാനല്ലൂര്‍
യാക്കോശ്ലീഹാ പള്ളിയില്‍ പാതിരാക്കുര്ബ്ബാന കഴിഞ്ഞ് വാലംകരയിലെ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍
വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. രാത്രി ഒരു
മണി യോടടുത്ത സമയം. ദേഹം
തുളയ്ക്കുന്ന തണുപ്പ്. നോക്കുന്തോറും എങ്ങും കറുകറുത്ത ഗോപുരങ്ങള്‍ രൂപപ്പെട്ടു വരുന്ന കുറ്റാ കൂരിരുട്ട്. വഴിയുടെ ഇരു ശത്തും പുല്ലുവളര്‍ന്നു നില്‍ക്കുന്ന പാഴ് ഭൂമിയാണ്. പ്രേതപ്പറമ്പ് പോലെ. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകള്‍. ആ
വിജനതയില്‍ പകല്‍പോലും നടക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. മുമ്പില്‍
നടക്കുന്ന പുരുഷന്മാര്‍ ആഞ്ഞു
വീശുന്ന ചൂട്ടു കറ്റയുടെ ചുവന്ന വെളിച്ചവും ചൂടും കഴുത്തിലെ
വെന്തിങ്ങയും കൈ വിരലുകളില്‍ തിരിയുന്ന കൊന്തയും മാത്രം ആശ്രയം. പിന്നില്‍ തപ്പിത്തടഞ്ഞാണ് ചട്ടയും റേന്ത
കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറി യും ധരിച്ച പെണ്ണുങ്ങളുടെ
നടപ്പ്.
നാട്ടുവഴി പാടവരമ്പത്ത് അവസാനിക്കും.
നേര്‍ത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം. പാടത്തിന്റെ
കരയില്‍ വരിയൊപ്പിച്ചു നിന്ന് ആര്‍ത്തു ചിരിക്കുന്ന
പ്രേതങ്ങള്‍ പോലെ ശീതക്കാറ്റില്‍
മുടിയഴിച്ച് ആടുന്ന തെങ്ങിന്‍
നിരകള്‍ . പാടം കഴിഞ്ഞാല്‍ തോടിന്
അക്കരെയാണ് വാലം. തോടുകള്‍
ഒരു ദേശത്തിന്റെ പ്രകൃതി
ദത്തമായ വരദാനമാണ്. സ്ത്രീകള്‍
തോട്ടില്‍ തുണിയലക്കി കുളിച്ചു
കയറാത്ത വീടുകളുണ്ടായിരുന്നില്ല. തോടിന്
കുറുകെ ഉയരമുള്ള
തടിപ്പാലം. വരാപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും കേവുവള്ളങ്ങളും വാലം തോടിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം
ഉയരത്തില്‍ വേണ്ടിയിരുന്നു. കോണ്ക്രീറ്റ്
ഇല്ലാത്ത കാലത്ത് തടി കൊണ്ട്
മാത്രം നിര്‍മ്മിച്ച രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാല്‍
ഉയര്‍ത്തി വെക്കാന്‍ മുതിര്ന്നവര്‍ക്കെ കഴിയൂ. വളരെ പേടിച്ചാണ് എല്ലാവരും ആ പാലം കടന്നി രുന്നത്. പലരും കാല്‍ വഴുതി പുഴയില്‍ വീണിട്ടുമുണ്ട്. ഒരു കുശവന്‍
പകലന്തിയോളം കലം വിറ്റ് രാത്രി
മടങ്ങിപ്പോകും വഴി ആ പാലത്തില്‍ നിന്ന്
താഴെ വീണിട്ടുണ്ട്.
പാതിരാക്കുര്ബ്ബാന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങള്‍ പാലമിറങ്ങി വാലം കരയില്‍ എത്തി. വാലത്തെ വീടുകള്‍ സന്ധ്യയോടെ ഉറങ്ങാന്‍ തുടങ്ങും. വിളക്ക് കത്തി ച്ചു അധികനേരം
വയ്ക്കില്ല. കുട്ടികള്‍ നാമം ചൊല്ലിക്കഴിഞ്ഞാല്‍ അത്താഴം വിളമ്പലായി. അതും കഴിഞ്ഞാല്‍ എല്ലാ വിളക്കുകളും അണയും. മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക് ക രുതിവയ്ക്കും. ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം. ഒന്നാം ലോകമഹായുദ്ധം കഴി ഞ്ഞ് കഷ്ടി ഒരു മാസമേ
ആയിട്ടുള്ളൂ. യൂറോപ്പ്
കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ അല യൊലികള്‍ ലോകത്താകമാനം
ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യ ത്തെ വീട്ടില്‍ അപ്പോഴും
വെളിച്ചം കണ്ടു. എല്ലായിടത്തും കുറ്റാകൂരിരുട്ട്. ആ വീട്ടില് മാ ത്രം വെളിച്ചം.
റാന്തലിന്റെ അരണ്ട വെളിച്ചം.വരാന്തയില്‍ ആരൊക്കെയോ
നില്‍പ്പുണ്ട്. വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്‍
അവര്‍ ആ ചെറിയ വീട്ടിലേക്ക് കയറി. അവിടെ
ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്. ക്രിസ്തു ജനിച്ച സമയം. ഒരു ആണ് കുഞ്ഞു
പിറന്നിരിക്കുന്നു. ക്രിസ്തുവിനെ പില്ക്കാലത്ത് ഏറെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്ത വാലത്തിനു ജനിക്കു വാന്‍ ഉചിതമായ സമയം അത് തന്നെ എന്ന് പ്രകൃതി നിശ്ചയിച്ചിരിക്കാം. അങ്ങനെ ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച വാലത്ത് നിരവധി ഡിസംബറുകളിലെ കുളിര്‍ പെ യ്യുന്ന
മഞ്ഞുകാലങ്ങള്‍ ആവോളം ആസ്വദിച്ചു
മറ്റൊരു ഡിസംബര്‍ സന്ധ്യയില്‍ അന്തരിച്ചു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം,
ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം-
തിരുവനന്തപുരം ജില്ലാ സ്ഥല ചരിത്രങ്ങള്‍ തുടങ്ങി കാലത്തി നു പകരം വയ്ക്കാന്‍ കഴിയാത്ത ഇരുപതോളം
ഗ്രന്ഥങ്ങള്‍ രചിച്ചു മലയാള സാഹിത്യ ത്തില്‍ സ്വന്തം
കയ്യൊപ്പു ചാര്‍ത്തിയ വി.വി.കെ.വാലത്ത് എന്ന എളിയ
മനുഷ്യന്റെ വ്യക്തി ജീവിതത്തിലേക്ക് ഒരവലോകനം.
വാലം എന്ന ജന്മദേശം
എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയ്ക്കടുത്തുള്ള ചേരാനെല്ലൂര്‍ ചരിത്ര പ്രസിദ്ധമാ ണ്. കൊച്ചീ രാജ്യത്തിലെ ഇടപ്രഭുക്കന്മാരായിരുന്ന
അഞ്ചു കയ്മള്മാരില് പെട്ട ചേരാന ല്ലൂര്‍ കര്‍ത്താവിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം. വരാപ്പുഴക്കായല്‍ എന്നപേരില്‍
വരാപ്പുഴഭാഗത്തുകൂടി ഒഴുകി കൊച്ചി അഴിമുഖം വഴി
അറബിക്കടലില്‍ സംഗമിക്കുന്ന പെരി യാറിന്റെ
കിഴക്കേ കരയാണ് ചേരാനല്ലൂര്‍. ചേരാന്‍ നല്ല ഊര് ചേരാനല്ലൂരായി
എന്ന് പറയാറുണ്ട്. ചേരാന്‍ നല്ല എത്രയോ ഊരുകളുണ്ട്! അവിടെയൊക്കെ ചേരാനല്ലൂര്‍
എന്ന സ്ഥലപ്പേര്‍ വരുമോ? അതോ, ചേര രാജ
വംശവുമായി ബന്ധമുണ്ടാകുമോ? സ്ഥലനാമചിന്ത അവിടെ
നില്‍ക്കട്ടെ.
ചേരാനല്ലൂരിന്റെ പടിഞ്ഞാറ് ഭാഗത്ത് കായല്‍ തീരത്തോട് ചേര്ന്നാണ് തോടുക ളും ചിറകളും
എമ്പാടും നിറഞ്ഞ വാലം എന്ന താഴ്ന്ന
കായലോര ഗ്രാമം. പടിഞ്ഞാറ് ഭാഗം വേമ്പനാട്ടു
കായലാണ്. കായലില്‍ നിന്നടിക്കുന്ന ഇളംകാറ്റില്‍
ആടിയുലയുന്ന തെങ്ങുക ള് വാലംകരയില്‍ എമ്പാടും മനോഹര കാഴ്ചയാണ്..
“ഞണ്ടുകള്‍ മാളം വെച്ച് താവളമുറപ്പിക്കും
കണ്ടവും മീന്‍ കളിക്കും കൈത്തോടും
കയങ്ങളും
മൂകമായ് ചൂടാണ്ടുള്ളോ
രുപ്പുവെള്ളത്തില്‍ ക്കുളി-
ച്ചാകവേ ഭസ്മം പൂശി നില്‍ക്കുന്ന ചിറകളും
വട്ടമിട്ടെ ല്ലായ്പ്പോഴുംകാത്തു നിന്നീടുന്നൊരു
പട്ടിണിത്തുരുത്താണെന്‍
ജന്മദേശമാം ഗ്രാമം.” എന്നാണു വാലത്ത് തന്റെ
ജന്മഗ്രാമത്തെ വിശേഷിപ്പിച്ചത്.
എങ്ങും ദാരിദ്ര്യം
കളിയാടിയിരുന്ന മനോഹരഗ്രാമം എന്ന്‍
വാലംകരയെ, ദാരിദ്ര്യം ഇല്ലാത്ത ഇക്കാലത്ത്
പരിഹസിച്ചാല്‍ അന്ന്
ആ ചെറ്റക്കൂരകളില്‍ നിന്ന്
ഉതിര്ന്ന നെടുവീര്പ്പുകളും ഒഴുകിയ കണ്ണുനീരും മാപ്പ് തരില്ല. യഥാര്ത്ഥവാലം ഒരു ദാരിദ്ര്യ മേഖലയായിരുന്നു. ധനസ്ഥിതിയുള്ള ഒരാള് പോലും
അക്കാലത്ത് അവിടെ ഉണ്ടായിരുന്നില്ല.
ഭൂരിഭാഗവും ഓല മേഞ്ഞ ചെറുവീടുകള്‍. കൂലിപ്പണിക്കാരായ
ആണു ങ്ങള്‍. സ്ത്രീജനങ്ങള്‍ പ്രഭാതം മുതല്‍
പ്രദോഷം വരെ തോട്ടുവക്കത്ത് നിരന്നിരുന്നു തൊ ണ്ട് തല്ലും. അതോടൊപ്പം ചകിരി പിരിച്ചു കയര്‍ നിര്‍മ്മാണവും നടക്കും. ചീഞ്ഞ
മട ലിന്റെ ദുര്ഗന്ധം വാലത്തേയ്ക്ക് കടന്നു ചെല്ലുന്ന ആരെയും
സ്വാഗതം ചെയ്തിരുന്നു. മൂന്നോ നാലോ മുസ്ലിം ,ക്രിസ്തീയ കുടുംബങ്ങള്‍ കഴിഞ്ഞാല്‍ തൊണ്ണൂറു ശതമാനവും ഈഴ വ കുടുംബങ്ങളാണ്. തെക്കേ വാലം,
വടക്കേ വാലം എന്ന് തിരിക്കേണ്ട തരത്തില്‍ നീ ളമേറിയതായിരുന്നു
വാലം കര. കിഴക്കു അരികില്‍ കേവ് വള്ളങ്ങളും,
ചെറു ബോട്ടുകളും കടന്നു പൊയ്ക്കൊണ്ടിരുന്ന വാലംതോട്. പടിഞ്ഞാറെ അരികിലൂടെ
വേമ്പനാട്ടു കായലി ലേക്ക് ഒഴുകുന്ന പെരിയാറ്. വേമ്പനാട്ടുകായല്‍ കൊച്ചി അഴി വഴി അറബിക്കടലില്‍ ചേ രുന്നു. വേനൽക്കാലത്ത്
കടലിൽ നിന്നു കായലിലേക്ക് ആണ് വെള്ളം ഒഴുകുക.
ഇതു കൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകും. കായലില്‍ നിന്ന്
സ്ഥിരമായി ഉപ്പു കാറ്റടിക്കുന്ന തിനാല്‍
ചെടികള്‍ മുരടിക്കും. ചുറ്റും വെള്ളമുണ്ടായിട്ടും
വാലത്തുകാ ര്ക്ക് കുടിക്കാന്‍ ശുദ്ധജലം കിട്ടാറില്ല. ഒന്നോ രണ്ടോ കിണറുകളില്‍ മാത്രമായി ശുദ്ധജലം ചുരുങ്ങും. ആ
കിണറുകളായിരിക്കും എല്ലാവരുടെയും ആശ്രയം.
ഇലകളും കൊമ്പുകളും പടര്ന്നു പന്തലിച്ച വലിയ ആഞ്ഞിലിമരങ്ങള്‍ വാ ലത്തുണ്ടായിരുന്നു. ആ മരങ്ങളിലായിരുന്നു,കാക്കകള്‍ രാത്രിയില്‍ ചേക്കേറിയിരുന്നത് ! സന്ധ്യയോടെ എവിടെ നിന്നെന്നറിയില്ല, കാക്കത്തൊള്ളായിരം
കാക്കകള്‍ കൂട്ടം കൂട്ട
മായി വരാന്‍ തുടങ്ങും. ക്രാ,ക്രാശബ്ദം അന്തരീക്ഷത്തില്‍ അലയടിക്കുന്നത് കാതില്‍
മുഴ ങ്ങിക്കേള്ക്കാം. ഏറ്റവും
വലിയ പ്രശ്നമാണ് അഭിഷേകം. കാക്കകളുടെ അഭിഷേകം കൊ ണ്ട് പുരപ്പുറം
മുഴുവന്‍ വെള്ളനിറമായിരുന്നു. ആ സമയങ്ങളില്‍
ആരെങ്കിലും വീടിനു പുറത്തിറങ്ങുകയോ, പുറത്തു നിന്ന്
വീട്ടിലേക്കു വരികയോ ചെയ്താല്‍ അഭിഷേ കം
ശിരസാ വഹിക്കാതെ നിവൃത്തിയില്ല.. എന്നിട്ടും അവിടത്തുകാര്‍ ജന്മനാടിനോടുള്ള സ്നേഹം കൈവിട്ടില്ല. ഓണക്കാലത്ത് വാലം കൂടുതല്‍
മനോഹരിയാകും. പുല്‍ക്കൊടി യും പൂവിടുന്ന പോന്നോണക്കാലത്ത് പറമ്പിലും
തൊടിയിലും ഇലക്കുമ്പിളില്‍ പൂ പറിക്കു ന്ന കുട്ടികളെ കാണാം. ഉച്ച തിരിയുമ്പോള്‍ മാവേലിയുടെ അപദാനങ്ങള്‍ കീര്‍ത്തിക്കു
ന്ന ഓണപ്പാട്ടുകള്‍ കാറ്റില്‍ ഒഴുകിയെത്തും. വാലത്തെ സ്ത്രീജനങ്ങള്‍ മികച്ച ഓണംകളി ക്കാരായിരുന്നു.
ഓണക്കാലത്ത് ഇളം തെന്നല്‍
വീശുന്ന ഉച്ചതിരിഞ്ഞ നേരങ്ങളില്‍ വടക്കേ വാലത്തും തെക്കെവാലത്തും ഒരേസമയം
രണ്ടും മൂന്നും കൈകൊട്ടിക്കളികള് അ രങ്ങേറും. പഴയ കഥയാണ്. ഇന്ന് വാലം മറ്റു
ഗ്രാമങ്ങള്‍ പോലെ ‘ഫാഷണബിള്‍’ ആ യിക്കഴിഞ്ഞു.
അക്കാലത്ത് വടക്കേവാലത്തെ പ്രധാനപ്പെട്ട രണ്ടു
വ്യക്തികളായിരുന്നു, വാലത്ത് നാരായണന്
വൈദ്യരും വേലുആശാനും. വാലത്ത് നാരായണന്
വൈദ്യരുടെ ചികിത്സ തേടി അകലെ നിന്ന് ആളുകള്‍ എത്തിയിരുന്നു. വേലു ആശാന് വേലുപ്പൂജാരി എന്ന പേരിലും അറിയപ്പെട്ടിരുന്നു. എഴുത്തുപള്ളിക്കൂടത്തിലെ
ഗുരു എന്നതിന് പുറമേ പ്രദേശ ത്തെ പൌരോഹിത്യവും അദ്ദേഹം നിര്വഹിച്ചു.
അദ്ധ്യായം - രണ്ട്
വേലുപ്പൂജാരിയുടെയും ഏഴിക്കര താശ്ശന്‍ മകള്‍ പാറുവിന്റെയും ആറു മക്ക ളില്‍ അഞ്ചാമനായി 1918 -ല്‍ ജനിച്ച കുട്ടിയാണ് പില്ക്കാലത്ത് മലയാളസാഹിത്യ ത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.വി.കെ. വാലത്ത്. വേലുപ്പൂജാരി വലിയ വിഷ്ണുഭക്തനായി രുന്നു.
ആണ്മക്കള് രണ്ടുപേര്‍ക്കും
മഹാഭാരതത്തില്‍ നിന്ന് പേരുകള്‍ നല്കി. ഒരാള് . മാധവന്‍,
അടുത്തയാള്‍ കൃഷ്ണന്‍. പെണ്മക്കള്ക്ക് രാമായണത്തി ല്‍ നിന്നും. ജാനകി (ടാറ്റാപുരം
സുകുമാരന്റെ മാതാവ്),
ചിരുത,(സീത), കല്യാണി,
ഭാരതി. താന്‍ വേലു,
സുബ്രഹ്മണ്യനാണല്ലോ.
ഭാര്യ പാറു, പാര്വതിയാണ്. ചുരുക്കത്തില്‍ ദൈവങ്ങളുടെ സംഗമമാണ് ആ വീട്. പക്ഷെ, ദാരിദ്ര്യമൊഴിഞ്ഞു
ഒരു നേരമില്ല. ചെറിയ
കുട്ടികളുടെ പേരി ടലും, ചോറ് കൊടുക്കലും , എഴുത്തിനിരുത്തും യഥാവിധി അച്ഛന്റെ മേല്നോട്ട ത്തില്‍ നടന്നു. ജ്യേഷ്ടന്റെയും ജ്യേഷ്ടത്തിമാരുടെയും ലാളനയില്‍ ബാല്യം പിന്നിട്ട്, 1924-ലാണ് കൃഷ്ണന്
സ്കൂളില്‍ ചേരുന്നത്. ജ്യേഷ്ഠന്
മാധവന്‍ അച്ഛനെപ്പോലെ സൌമ്യപ്രകൃ തക്കാരനായിരുന്നു.
ഒരുപക്ഷെ, ആ ജന്മപരമ്പരകളുടെ സ്ഥായിഭാവം സൌമ്യത ഒന്നു മാത്രമായിരുന്നു എന്ന്
തോന്നാം. കാരണം അവരില്‍ ആരും ഉഗ്രരൂപികളായിരുന്നില്ല. സഹോദരിമാര്‍ നിലത്തു വെയ്ക്കാതെയാണത്രേ കുഞ്ഞിനെ കൊണ്ട് നടന്നത്.
‘വീട്ടിലോ നാട്ടിലോ വല്ല
കാട്ടിലോ മേട്ടിലോ സ്വയം
പൂവ് സൃഷ്ടിച്ച കൈയങ്ങു
വിളിക്കുന്നുണ്ട് നിങ്ങളെ...’
ബാല്യത്തില്‍ കൃഷ്ണനെ വളരെ സ്വാധീനിച്ച ഒരു പദ്യ ശകലം. വീട്ടിലായാലും നാട്ടിലായാലും കാട്ടിലോ മേട്ടിലോ
ആയാലും ഒരു പൂവ് അതിന്റെ മനോഹാരിത കൊണ്ട് നിങ്ങളെ മാടിവിളിക്കും. മഹാകവി കുമാരനാശാന്റെ ‘ഒരു ഉത്ബോധനം’ എന്ന കവിത യിലെ വരികള്‍ കൃഷ്ണന്
മന:പാഠമായി. പദ്യനുറുങ്ങുകള്‍ പാടി നടന്നിരുന്ന ബാല്യം പദ്യനിര്‍മ്മാണത്തിലേക്ക് വഴിയൊരുക്കി. കൂടാതെ അച്ഛനില്‍ നിന്നും കുമാരനാശാന്റെ ഏതാനും പദ്യങ്ങള്‍ കൂടി സ്ഥിരമായി കേട്ട് പഠിച്ചത് ആത്മാവില്‍ അലിഞ്ഞു ചേര്ന്നിരുന്നു.
മനസ്സില്‍ ആത്മഗദങ്ങള്‍
പദ്യരൂപത്തില്‍
സാന്ദ്രമാകാന്‍ തുടങ്ങിയത് അങ്ങനെയാകാം. കുഞ്ഞുന്നാളിലെ പദ്യങ്ങളോട് ആഭിമുഖ്യമായിരന്നു. . പദ്യങ്ങളോട് എന്തെന്നറിയില്ലാത്ത അടുപ്പം എന്നും മനസ്സില്‍ നിറഞ്ഞു നിന്നു. ചെറു പ്രായത്തില്‍
എന്ത് കിട്ടിയാലും ശ്രദ്ധയോടെ വായിക്കുന്ന പ്രകൃതമായി രുന്നു.
കൂടുതല്‍ വായിക്കുവാന്‍ ഒരു
നിവൃത്തിയുമില്ല . സ്കൂള്‍ തലത്തില്‍ പ്രസംഗ
മത്സരത്തിലും പദ്യ രചനാ
മത്സര ത്തിലും സജീവമായി
പങ്കെടുത്ത കൃഷ്ണന് സാഹിത്യത്തിലേക്ക് തിരിഞ്ഞത് സ്വാഭാവിക പരിണാമം മാത്രം.
കുട്ടിക്കാലത്ത് കൃഷ്ണന്
അച്ഛനെ അത്ഭുതത്തോടെയാണ് കണ്ടത്. തന്റെ റോള്‍ മോഡല്‍ എന്ന
നിലയ്ക്ക് തന്നെയാണ് അച്ഛനെ ഉള്ക്കൊണ്ട ത്. മിതഭാഷണം, മിതഭക്ഷണം, ആദര്ശനിഷ്ഠ എന്നിവ
അച്ഛനില്‍ നിന്നാ ണ് വാലത്ത് സ്വീകരിച്ചത് . അച്ഛന് ധാരാളിത്തം അറിഞ്ഞിട്ടില്ല. ആരെ യും അറിഞ്ഞു കൊണ്ട് ഉപദ്രവിച്ചിട്ടില്ല.
ഒരിക്കല്‍ അയല്പക്കക്കാരനായ മുട്ടക്കച്ചവടക്കാരന് മാപ്ല വേലു വീട്ടിലില്ലാത്ത തക്കം നോക്കി അതിര് കയ്യേറി. അതിരിലെ ഒരുനിര അട യ്ക്കാമര തൈകള് പറിച്ചു പുഴ യിലെറിഞ്ഞു. നൂറു തൈകള്‍. വേലു വും മക്കളും കൂടി നട്ടതും നനച്ചുകൊണ്ടിരുന്നതുമാണ് . എന്നിട്ട് ആ സ്ഥലം കൂടി ചേര്ത്ത് പുതിയ വേലി കെട്ടി. വേലുവിന്റെ ഭാര്യയും അക്കളും പ്രതികരിക്കാനാവാതെ നിസ്സഹായരായി. എവിടെയോ പൂജകഴിഞ്ഞുവന്നപ്പോള് അമ്മ സംഭവം അച്ഛനെ അറിയിച്ചു. അച്ഛന് പടിഞ്ഞാറേ അതിരില് ചെന്ന് നോക്കി. അവിടെ മാപ്ലയുടെ പുതിയ വേലി കണ്ടു. നൂറോളം അടയ്ക്കാമര തൈകള് അപ്രത്യക്ഷമായി രി ക്കു ന്നു. അച്ഛന് ആ വേലി വലിച്ചുപറിച്ചെടുത്തു ദൂരെയ്ക്കെറിയുമെന്നു മക്കള്‍ വിചാരിച്ചു. അവിടെ മക്കള്ക്ക് തെറ്റി. അച്ഛന് പറഞ്ഞു. ‘സാരമില്ല. ആ പാവം എടുത്തു കൊള്ളട്ടെ, ഇല്ലാഞ്ഞിട്ടല്ലേ?’ അച്ഛന് തിരിച്ചു നടന്നു. ഒരു ഇല്ലായ്മക്കാരന് മറ്റൊരു ഇല്ലായ്മക്കാരന് സൌജന്യം നല്‍കുന്നു.ഒരു പുതിയ പാഠം ആണ് പൂജാരി അതി ലൂടെ മക്കളെ പഠിപ്പി ച്ചത്. ന്യായമായ കാര്യത്തിലാണെങ്കിലും വഴക്കടിച്ചു ഒന്നും നേടാന്‍ നി ല്ക്കരുത് എന്ന പാഠം. അധികം വൈകാതെ വാര്ത്ത പരന്നു. മുട്ടക്കാ രന് മാപ്ല അങ്ങാടിയില് തലചുറ്റി വീണു. വീട്ടില് കൊണ്ടുവന്നത് സ്വ ന്തം കുട്ടയില് മടക്കിച്ചുരുട്ടിക്കിടത്തിയാണ്. അച്ഛന് പോയി കണ്ടു. എ ന്നിട്ട് പറഞ്ഞു. “മാപ്ല കുട്ടയില് തന്നെ മയ്യത്തായി. അയാള്ക്ക് അത്രയും സ്ഥലമേ വേണ്ടിയിരുന്നുള്ളൂ........”.
ഒരിക്കല്‍ അയല്പക്കക്കാരനായ മുട്ടക്കച്ചവടക്കാരന് മാപ്ല വേലു വീട്ടിലില്ലാത്ത തക്കം നോക്കി അതിര് കയ്യേറി. അതിരിലെ ഒരുനിര അട യ്ക്കാമര തൈകള് പറിച്ചു പുഴ യിലെറിഞ്ഞു. നൂറു തൈകള്‍. വേലു വും മക്കളും കൂടി നട്ടതും നനച്ചുകൊണ്ടിരുന്നതുമാണ് . എന്നിട്ട് ആ സ്ഥലം കൂടി ചേര്ത്ത് പുതിയ വേലി കെട്ടി. വേലുവിന്റെ ഭാര്യയും അക്കളും പ്രതികരിക്കാനാവാതെ നിസ്സഹായരായി. എവിടെയോ പൂജകഴിഞ്ഞുവന്നപ്പോള് അമ്മ സംഭവം അച്ഛനെ അറിയിച്ചു. അച്ഛന് പടിഞ്ഞാറേ അതിരില് ചെന്ന് നോക്കി. അവിടെ മാപ്ലയുടെ പുതിയ വേലി കണ്ടു. നൂറോളം അടയ്ക്കാമര തൈകള് അപ്രത്യക്ഷമായി രി ക്കു ന്നു. അച്ഛന് ആ വേലി വലിച്ചുപറിച്ചെടുത്തു ദൂരെയ്ക്കെറിയുമെന്നു മക്കള്‍ വിചാരിച്ചു. അവിടെ മക്കള്ക്ക് തെറ്റി. അച്ഛന് പറഞ്ഞു. ‘സാരമില്ല. ആ പാവം എടുത്തു കൊള്ളട്ടെ, ഇല്ലാഞ്ഞിട്ടല്ലേ?’ അച്ഛന് തിരിച്ചു നടന്നു. ഒരു ഇല്ലായ്മക്കാരന് മറ്റൊരു ഇല്ലായ്മക്കാരന് സൌജന്യം നല്‍കുന്നു.ഒരു പുതിയ പാഠം ആണ് പൂജാരി അതി ലൂടെ മക്കളെ പഠിപ്പി ച്ചത്. ന്യായമായ കാര്യത്തിലാണെങ്കിലും വഴക്കടിച്ചു ഒന്നും നേടാന്‍ നി ല്ക്കരുത് എന്ന പാഠം. അധികം വൈകാതെ വാര്ത്ത പരന്നു. മുട്ടക്കാ രന് മാപ്ല അങ്ങാടിയില് തലചുറ്റി വീണു. വീട്ടില് കൊണ്ടുവന്നത് സ്വ ന്തം കുട്ടയില് മടക്കിച്ചുരുട്ടിക്കിടത്തിയാണ്. അച്ഛന് പോയി കണ്ടു. എ ന്നിട്ട് പറഞ്ഞു. “മാപ്ല കുട്ടയില് തന്നെ മയ്യത്തായി. അയാള്ക്ക് അത്രയും സ്ഥലമേ വേണ്ടിയിരുന്നുള്ളൂ........”.
പൂജകള്‍ കഴിഞ്ഞ് വേലുപ്പൂജാരി മടങ്ങി വരുമ്പോള്‍ തലയി ല്‍
ഒരു ഭാണ്ഡവും ഉണ്ടാകും.
കാക്കാമാപ്പിളയുടെ പാലം ഇറങ്ങി പാടവരമ്പത്തൂടെ അച്ഛന് വരുന്നത് അകലെ നിന്നേ മക്കള്ക്ക് കാണാം. വരമ്പ് പോകുന്ന വഴിയ്ക്കൊക്കെ വളഞ്ഞും തിരിഞ്ഞും പിന്നെയൊരു
ദുര്ഘട പാലവും കൂടി കടന്നു വീടെത്തുമ്പോള്‍ ഒരുപാട് വൈകും.
വീട്ടിലെത്തി, കോലായില്‍ ഭാണ്ഡം ഇറക്കി, അച്ഛന് കുളിക്കാ ന് പോകും. അപ്പോള്‍ അമ്മയും മക്കളും കൂടി ഭാണ്ഡം തുറന്നു പരിശോധിക്കും. എത്ര വിസ്മയത്തോ ടെയാണ് കുട്ടികള്‍ ആ നിധി പരിശോധിച്ചിരുന്നത്! നെല്ല്, പലജാതി അരികള്‍ കൂടിക്കുഴഞ്ഞത്, മല ര്, അവില്‍, ചന്ദനത്തിരി, പഴം,ഓറഞ്ച് അങ്ങിനെ......അമ്മ ക്ഷമയോടെ വീണ്ടും വീണ്ടും പരതും . പല വീടുകളില്‍ നിന്നും പൂജകള്ക്ക് പ്രതിഫലമായി ലഭിച്ചതായിരിക്കാം. അത് കിട്ടുവാന്‍ അച്ഛ ന് ഭാണ്ഡം തുറന്നു കാത്തുനിന്നിട്ടുണ്ടാകും. അച്ഛനോട് അനുകമ്പയും സ്നേഹവും കൊണ്ട് കണ്ണ് നിറയും. അമ്മ അരിയില്‍ കൈ കുഴിച്ചു തപ്പി ഒടുവി ല്‍ വെള്ളിനാണയങ്ങ ള് ഒന്നൊഴിയാതെ കണ്ടെടുക്കും. അത് എണ്ണി,മ ടിശ്ശീലയില് കെട്ടി, കുളി കഴിഞ്ഞ് വരുന്ന അച്ഛനെ ഏല്പ്പിക്കും. അച്ഛന് അത് അമ്മയെ തന്നെ തിരിച്ച് ഏല്പിക്കും. എന്നിട്ട് വിഷാദത്തോടെ പറയും... ഒന്നിനും തെകീല്യാ.
ആ തികയായ്ക അച്ഛന്റെ ആയുസ്സു മുഴുവന്‍ കൂടെയുണ്ടായിരു ന്നു. അച്ഛനും അമ്മയും സാമാന്യം നല്ലതോതില്‍ ദാരിദ്ര്യം കൊണ്ടു നടന്നിരുന്നു, ഒരു അനുഷ്ഠാനം പോലെ. പല ദിവസങ്ങളി ലും രാവിലെ കഞ്ഞി കുടി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മ പറയുമാ യിരുന്നു :
കൃഷ്ണാ, മകനേ ഉച്ചയ്ക്കു വരണ്ടാട്ടോ.
അടുക്കളയില്‍ ഒന്നുമുണ്ടാകില്ല.
ഉച്ചപ്പട്ടിണി. എന്തൊരു കൊടിയ അന്യായമാണത് ! വാലംകരയിലും സമീപദേശങ്ങളിലും അറിയപ്പെടുന്ന അക്ഷരഗുരുവും പുരോഹിതനുമായ വേലുപ്പൂജാരിയുടെ മക്കള്‍ ഉച്ചപ്പട്ടിണിയാവുക എന്നത് വളരെ വലിയ വൈരുദ്ധ്യമായി അന്നേ അനുഭവപ്പെട്ടിരുന്നു. ദൈ വ ങ്ങളിലുള്ള രക്ഷാബോധം ചെറുപ്പത്തിലേ കൃഷ്ണനു നഷ്ടമായിക്കൊ ണ്ടിരുന്നു. തൊട്ടുമുമ്പിലെ ഒഴിഞ്ഞ ഓട്ടു കിണ്ണവും അടുക്കളയിലെ കത്താത്ത അടുപ്പും കൃഷ്ണന്റെ മനസ്സില്‍ വിദ്വേഷം പാകി. അത് മുള പൊട്ടി. വളര്ന്നു. ഭൂമിയില്‍ താന്‍ മാത്രമല്ല, വിശന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെയാണ് ആ കൌമാരക്കാരന്‍ തിരിച്ചറി ഞ്ഞതും അംഗീകരിച്ചതും.. ലോകജനതയില്‍ വലിയൊരു പങ്ക് ദാരിദ്ര്യ ത്തിലും രോഗത്തിലും ഒടുങ്ങുമ്പോള്‍ ന്യൂനപക്ഷം മിടുക്കന്മാര്‍ പ്രഭുക്കളായി സുഖിക്കുന്നു. പ്രഭുക്കളും രാജാക്കന്മാരുമായി ചിലര്‍ പിറവിയെടു ക്കുന്നു. അതിന്റെ വ്യാകരണം തീരെ മനസ്സിലായില്ല.
വീട്ടിലെത്തി, കോലായില്‍ ഭാണ്ഡം ഇറക്കി, അച്ഛന് കുളിക്കാ ന് പോകും. അപ്പോള്‍ അമ്മയും മക്കളും കൂടി ഭാണ്ഡം തുറന്നു പരിശോധിക്കും. എത്ര വിസ്മയത്തോ ടെയാണ് കുട്ടികള്‍ ആ നിധി പരിശോധിച്ചിരുന്നത്! നെല്ല്, പലജാതി അരികള്‍ കൂടിക്കുഴഞ്ഞത്, മല ര്, അവില്‍, ചന്ദനത്തിരി, പഴം,ഓറഞ്ച് അങ്ങിനെ......അമ്മ ക്ഷമയോടെ വീണ്ടും വീണ്ടും പരതും . പല വീടുകളില്‍ നിന്നും പൂജകള്ക്ക് പ്രതിഫലമായി ലഭിച്ചതായിരിക്കാം. അത് കിട്ടുവാന്‍ അച്ഛ ന് ഭാണ്ഡം തുറന്നു കാത്തുനിന്നിട്ടുണ്ടാകും. അച്ഛനോട് അനുകമ്പയും സ്നേഹവും കൊണ്ട് കണ്ണ് നിറയും. അമ്മ അരിയില്‍ കൈ കുഴിച്ചു തപ്പി ഒടുവി ല്‍ വെള്ളിനാണയങ്ങ ള് ഒന്നൊഴിയാതെ കണ്ടെടുക്കും. അത് എണ്ണി,മ ടിശ്ശീലയില് കെട്ടി, കുളി കഴിഞ്ഞ് വരുന്ന അച്ഛനെ ഏല്പ്പിക്കും. അച്ഛന് അത് അമ്മയെ തന്നെ തിരിച്ച് ഏല്പിക്കും. എന്നിട്ട് വിഷാദത്തോടെ പറയും... ഒന്നിനും തെകീല്യാ.
ആ തികയായ്ക അച്ഛന്റെ ആയുസ്സു മുഴുവന്‍ കൂടെയുണ്ടായിരു ന്നു. അച്ഛനും അമ്മയും സാമാന്യം നല്ലതോതില്‍ ദാരിദ്ര്യം കൊണ്ടു നടന്നിരുന്നു, ഒരു അനുഷ്ഠാനം പോലെ. പല ദിവസങ്ങളി ലും രാവിലെ കഞ്ഞി കുടി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മ പറയുമാ യിരുന്നു :
കൃഷ്ണാ, മകനേ ഉച്ചയ്ക്കു വരണ്ടാട്ടോ.
അടുക്കളയില്‍ ഒന്നുമുണ്ടാകില്ല.
ഉച്ചപ്പട്ടിണി. എന്തൊരു കൊടിയ അന്യായമാണത് ! വാലംകരയിലും സമീപദേശങ്ങളിലും അറിയപ്പെടുന്ന അക്ഷരഗുരുവും പുരോഹിതനുമായ വേലുപ്പൂജാരിയുടെ മക്കള്‍ ഉച്ചപ്പട്ടിണിയാവുക എന്നത് വളരെ വലിയ വൈരുദ്ധ്യമായി അന്നേ അനുഭവപ്പെട്ടിരുന്നു. ദൈ വ ങ്ങളിലുള്ള രക്ഷാബോധം ചെറുപ്പത്തിലേ കൃഷ്ണനു നഷ്ടമായിക്കൊ ണ്ടിരുന്നു. തൊട്ടുമുമ്പിലെ ഒഴിഞ്ഞ ഓട്ടു കിണ്ണവും അടുക്കളയിലെ കത്താത്ത അടുപ്പും കൃഷ്ണന്റെ മനസ്സില്‍ വിദ്വേഷം പാകി. അത് മുള പൊട്ടി. വളര്ന്നു. ഭൂമിയില്‍ താന്‍ മാത്രമല്ല, വിശന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു ഞെട്ടലോടെയാണ് ആ കൌമാരക്കാരന്‍ തിരിച്ചറി ഞ്ഞതും അംഗീകരിച്ചതും.. ലോകജനതയില്‍ വലിയൊരു പങ്ക് ദാരിദ്ര്യ ത്തിലും രോഗത്തിലും ഒടുങ്ങുമ്പോള്‍ ന്യൂനപക്ഷം മിടുക്കന്മാര്‍ പ്രഭുക്കളായി സുഖിക്കുന്നു. പ്രഭുക്കളും രാജാക്കന്മാരുമായി ചിലര്‍ പിറവിയെടു ക്കുന്നു. അതിന്റെ വ്യാകരണം തീരെ മനസ്സിലായില്ല.
No comments:
Post a Comment