1918-ലെ ഒരു ഡിസംബര്‍ രാത്രി.
മഞ്ഞുമഴ പെയ്തുകൊണ്ടിരുന്ന ഒരു ഡിസംബര്‍ 24 രാത്രി. ലോകമെങ്ങും ദേവാലയങ്ങള്‍ ക്രിസ്തു ദേവന്റെ ജനനസ്മരണയില്‍ പ്രാര്ഥ്നാപൂര്‍വം ഉണര്ന്നിരിക്കുന്നു. ചേരാനല്ലൂര്‍ യാക്കോശ്ലീഹാ പള്ളിയില്‍ പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വാലം കരയിലെ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു.
രാത്രി ഒരു മണിയോടടുത്ത സമയം. ദേഹം തുളയ്ക്കുന്ന തണുപ്പ്. എങ്ങും കുറ്റാ കൂരിരുട്ട്. വഴിയുടെ ഇരുവശത്തും പുല്ലുവളര്ന്നുനില്ക്കു ന്ന പാഴ്ഭൂമിയാണ്. അകലെ അങ്ങിങ്ങായി ചെറിയ ഓലപ്പുരകള്‍. ആ വിജനതയില്‍ പകല്പോലും നടക്കാന്‍ ആളുകള്ക്ക് പേടിയാണ്.
മുമ്പില്‍ നടക്കുന്ന പുരുഷന്മാര്‍ ആഞ്ഞു വീശുന്ന ചൂട്ടുകറ്റയുടെ ചുവന്ന വെളിച്ചവും ചൂടും കഴുത്തിലെ വെന്തിങ്ങയും കൈ വിരലുകളില്‍ തിരിയുന്ന കൊന്തയും മാത്രം ആശ്രയം. പിന്നില്‍ തപ്പിത്തടഞ്ഞാണ് ചട്ടയും റേന്ത കുത്തിയ കവണിയും അടുക്കിട്ട് ഉടുത്ത കച്ചമുറിയും ധരിച്ച പെണ്ണുങ്ങളുടെ നടപ്പ്.
നാട്ടുവഴി പാടവരമ്പത്ത് അവസാനിക്കും. നേര്ത്ത പാടവരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം. പാടം കഴിഞ്ഞാല്‍ തോടിന് അക്കരെയാണ് വാലം. തോടിന് കുറുകെ ഉയരമുള്ള തടിപ്പാലം.
വരാപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും കേവുവള്ളങ്ങളും വാലം തോടിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. അതു കൊണ്ട് പാലം ഉയരത്തില്‍ വേണ്ടിയിരുന്നു. കോണ്ക്രീറ്റ് ഇല്ലാത്ത കാലത്ത് തടി കൊണ്ട് മാത്രം നിര്‍മ്മിച്ച രണ്ടു തട്ടുള്ള പാലം. രണ്ടാമത്തെ തട്ടിലേക്ക് കാല്‍ ഉയര്ത്തി വെക്കാന്‍ മുതിര്ന്നവര്ക്കെ കഴിയൂ. വളരെ പേടിച്ചാണ് എല്ലാവരും ആ പാലം കടന്നി രുന്നത്. പലരും കാല്‍ വഴുതി പുഴയില്‍ വീണിട്ടുമുണ്ട്. ഒരു കുശവന്‍ പകലന്തിയോളം കലം വിറ്റ് രാത്രി മടങ്ങിപ്പോകും വഴി ആ പാലത്തില്‍ നിന്ന് താഴെ വീണിട്ടുണ്ട്.
പാതിരാക്കുര്ബ്ബാ ന കഴിഞ്ഞ് വരികയായിരുന്ന കുടുംബങ്ങള്‍ പാലമിറങ്ങി വാലം കരയില്‍ എത്തി. വാലത്തെ വീടുകള്‍ സന്ധ്യയോടെ ഉറങ്ങാന്‍ തുടങ്ങും. വിളക്ക് കത്തി ച്ചു അധികനേരം വയ്ക്കില്ല. കുട്ടികള്‍ നാമം ചൊല്ലിക്കഴിഞ്ഞാല്‍ അത്താഴം വിളമ്പലായി. അതും കഴിഞ്ഞാല്‍ എല്ലാ വിളക്കുകളും അണയും. മണ്ണെണ്ണ അടുത്ത ദിവസത്തേയ്ക്ക് കരുതിവയ്ക്കും.
ക്ഷാമകാലമായിരുന്നു. എല്ലാത്തിനും ക്ഷാമം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കഷ്ടി ഒരു മാസമേ ആയിട്ടുള്ളൂ. യൂറോപ്പ് കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിന്റെ അലയൊലിക ള്‍ ലോകത്താകമാനം ചെന്നെത്തിയിരുന്നു. പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യത്തെ വീട്ടില്‍ അപ്പോഴും വെളിച്ചം കണ്ടു. എല്ലായിടത്തും കുറ്റാകൂരിരുട്ട്. ആ വീട്ടില്‍ മാത്രം വെളിച്ചം. റാന്തലിന്റെ അരണ്ട വെളിച്ചം.
വരാന്തയില്‍ ആരൊക്കെയോ നില്പ്പു ണ്ട്. വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്‍ അവര്‍ ആ ചെറിയ വീട്ടിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്. ക്രിസ്തു ജനിച്ച സമയം. ഒരു ആണ്‍ കുഞ്ഞു പിറന്നിരിക്കുന്നു.
ക്രിസ്തുവിനെ പില്ക്കാ ലത്ത് ഏറെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്ത വി.വി.കെ.വാലത്തിനു ജനിക്കു വാന്‍ ഉചിതമായ സമയം അത് തന്നെ എന്ന് പ്രകൃതി നിശ്ചയിച്ചിരിക്കാം.
അങ്ങനെ ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച വാലത്ത് നിരവധി ഡിസംബറുകളിലെ കുളിര്‍ പെയ്യുന്ന മഞ്ഞുകാലങ്ങള്‍ ആവോളം ആസ്വദിച്ചു മറ്റൊരു ഡിസംബര്‍ സന്ധ്യയില്‍ അന്തരിച്ചു. ഇടിമുഴക്കം, മിന്നല്‍ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം- തിരുവനന്തപുരം ജില്ലാ സ്ഥല ചരിത്രങ്ങള്‍ തുടങ്ങി കാലത്തിനു പകരം വയ്ക്കാന്‍ കഴിയാത്ത ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു മലയാള സാഹിത്യത്തില്‍ സ്വന്തം കയ്യൊപ്പു ചാര്ത്തി യ വി.വി.കെ.വാലത്ത് എന്ന എളിയ മനുഷ്യന്റെ നൂറാം ജന്മദിനമാണ് ഇന്ന്. നിശ്ശബ്ദം കടന്നുപോകുന്നത്.
ഓര്മ്മകള്ക്ക് മുമ്പില്‍ പ്രണാമം.
ഓര്മ്മകള്ക്ക് മുമ്പില്‍ പ്രണാമം.