Search This Blog

Sunday, March 6


                  ഘടദീപം




(മലയാളം)
ഘടദീപം
ആന്തോളജി
വി.വി.കെ വാലത്തിന്റെ ആദ്യകാല രചനകള്‍
ആവിഷ്കാരം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
ആദ്യപ്രകാശനം  ഡിസംബര്‍   2010
കവര്‍ചിത്രം :  മോപ്പസാങ് വാലത്ത്
അച്ചടി:
പ്രസാധനം:   Massam books 
പകര്‍പ്പവകാശം
ഐന്‍സ്റ്റീന്‍ ചേരാനല്ലൂര്
വില  :  100/-












  Massam books
   മൂത്തകുന്നം






                           ഘടദീപം
       വി.വി.കെ.വാലത്തിന്റെ ആദ്യകാലരചനകളുടെ
                               സമാഹാരം





                   ഐന്‍സ്റ്റീന്‍  ചേരാനല്ലൂര്





                            Massam books
                              മൂത്തകുന്നം




  
                

ഗ്രന്ഥരൂപത്തില്‍സമാഹരിക്കപ്പെ
ടാതെ
വി.വി.കെ.വാലത്തിന്റെ ഒട്ടേറെ
ആദ്യകാലരചനകള്‍
ആനുകാലികങ്ങളുടെ
മുഷിഞ്ഞുകീറിയ
താളുകളില്‍
ശാപമോക്ഷം
 കാത്തെന്ന പോലെ
  സ്‍പന്ദിക്കുന്നുണ്ടായിരുന്നു.
മുപ്പതുകള്‍ മുതല്‍
 അറുപതുകള്‍
വരെയുള്ള ലോകം
         അവിടെ തെളിമയോടെ       
 കാണാന്‍കഴിഞ്ഞു.
വാലത്തിന്റെ
 പത്താം ചരമദിനത്തില്‍
അവ ഒരു പുനര്‍വായനയ്‍ക്കായി
അടുക്കിവയ്ക്കുകയാണ്.
അറിയപ്പെടാതെ ജനിച്ച്
അറിയപ്പെടാതെ ജീവിച്ച്
അറിയപ്പെടാതെ ഒരു ദിവസം
അപ്രത്യക്ഷനായ അച്ഛനെ സ്മരിക്കുമ്പോള്‍
കുടത്തിലെ വിളക്കാണ്  മനസ്സില്‍ തെളിയുന്ന പ്രതീകം.
അതുതന്നെയാകട്ടെ ഈ പുസ്തകത്തിന്റെ പേരും.






                      
കാവ്യഗതിയുടെ പരിണാമത്തില്‍
മിന്നിയ പ്രകാശം
മുഴങ്ങിയ മേഘനാദം
ഞാന്‍ ഇനിയും വരും
എന്ന് പ്രത്യാശ നല്‍കി
ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അരനൂറ്റാണ്ടിനു മുമ്പ്
മലയാള കവിതയില്‍
കുറിച്ചിട്ട ഇടിമുഴക്കങ്ങള്‍
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു













കൃതികള്‍:

ഇടിമുഴക്കം
മിന്നല്‍വെളിച്ചം
ചക്രവാളത്തിനപ്പുറം
ഞാന്‍ ഇനിയും വരും
അയയ്ക്കാഞ്ഞ കത്ത്
ഇനി വണ്ടി ഇല്ലാ
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
സംഘകാലകേരളം
ഋഗ്വേദത്തിലൂടെ
ശബരിമല, ഷോളയാര്‍ മൂന്നാര്‍
വാലത്തിന്റെ കവിതകള്‍
പണ്ഡിറ്റ് കെ .പി. കറുപ്പന്‍
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍        - തൃശ്ശൂര്‍ജില്ല
    -                                                       പാലക്കാട് ജില്ല
                                                            എറണാകുളം  ജില്ല-
                                                            തിരുവനന്തപുരം ജില്ല













വാലത്തിന്റെ കവിതകളെക്കുറിച്ച്.......

1930-കളിലാണ് വി.വി.കെ. വാലത്ത് എന്ന കവി രംഗപ്രവേശം ചെയ്തത്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം
ആഗോള മനുഷ്യരാശി അഭിമുഖീകരിച്ച
ക്ഷാമം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്രാജ്യത്വത്തിന്റെ ഉദയം  തുടങ്ങിയ വിപത്തുകളായിരുന്നു
 വാലത്തിന്റെ കവിതകളുടെ പ്രേരണ. വിശ്വമാനവിക സങ്കല്‍പത്തില്‍ ഊന്നിനിന്നുകൊണ്ട് 
 പറയാനുണ്ടായിരുന്നത് പറഞ്ഞു കഴിഞ്ഞപ്പോള്‍ വാലത്ത്
വിരമിക്കയും ചെയ്തു.

കവിവിലാസത്തില്‍ തന്നെ
ശിഷ്‍ടകാലം   കഴിച്ചുകൂട്ടാന്‍ നില്‍ക്കാതെ....













                                  ഉള്ളടക്കം

     ലഘുജീവചരിത്രം
ഇവര്‍  വാലത്തിനെ പരിചയപ്പെടുത്തുന്നു...
കൃതികള്‍
ലേഖനങ്ങള്‍
ചങ്ങമ്പുഴ - ഒരനുസ്‍മരണം
സ്വാതന്ത്ര്യം വന്ന വഴി
ശ്രാദ്ധവും പിതൃഭക്തിയും
ഈ  സായം സന്ധ്യയില്‍
ഒരു തീവണ്ടിപ്പാതയുടെ കഥ
ഗാന്ധിജി - ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ശങ്കരാചാര്യര്‍
ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്
കവിതകള്‍
ലുമുംബയെ തറച്ച കുരിശ്
ആര്‍ക്കറിയണം?
എങ്ങനെ?
അത്ഭുതം
ഉള്ളിലെ ഒച്ചകള്‍
യുദ്ധം വേണ്ടാ.
തലസ്‍ഥാനനഗരിയില്‍
മലവെള്ളം
എന്നും ഓണം
പടയിലെ പ്രണയം
രണ്ടു മഴ വീണാലോ?
രക്ഷാസ്‍ഥാനം
‍വിമാനാക്രമണം
കുശവന്റെനഷ്ടം
ശവപ്പെട്ടിക്കാര്‍
വെള്ളപ്പൊക്കം
   








ലഘുജീവചരിത്രം

1918 ഡിസംബര്‍ 25ന് എറണാകുളത്ത്    ചേരാനെല്ലൂരില്‍ ജനിച്ചു.
പേര്: കൃഷ്ണന്‍        അച്ഛന്‍‍‍: വടക്കേ വാലത്ത് വേലു ആശാന്‍
അമ്മ : പാറു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത്സിവിലിയന്‍ ക്ളാര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര
പ്രേരിതങ്ങളായ കൃതികള്‍ രചിച്ച കാരണത്താല്‍ ബാംഗ്ളൂരിലെ വൈറ്റ്ഫീല്‍ഡിലെ അമനിഷന്‍ ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം
അദ്ധ്യാപകജോലി നോക്കി. കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തുനിന്ന് നവയുഗം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ സഹപത്രാധിപരായി ജോലി ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം (1999) ലഭിച്ചു.
പണ്ഡിറ്റ്കറുപ്പന്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്ളേസ് നെയിം സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് എന്നിവയും നേടി.
2000 ഡിസംബര്‍ 31ന് അന്തരിച്ചു. ഭാര്യ:കൃശോദരി.   









ഇവര്‍                              
വാലത്തിനെ
പരിചയപ്പെടുത്തുന്നു-

                         ഡോ. പി.വി.കൃഷ്‍ണന്‍ നായര്‍
        കേരളത്തിലെ സ്‍ഥലനാമചരിത്രപഠനത്തില്‍  വി.വി.കെ.വാലത്തിനെപ്പോലെ  ആണ്ടുമുഴുകിയ  മറ്റൊരാള്‍ ഇല്ല.         സര്‍ഗ്ഗാത്‍മകസാഹിത്യത്തിന്റേയുംവജ്ഞാനികസാഹിത്യത്തിന്റേയും  മറ്റുമേഖലകളിലും  അദ്ദേഹത്തിന്റെ അര്‍പ്പിത ചേതസ്സിന്റെ  സാന്നിദ്ധ്യം
 ദൃശ്യമാണെങ്കിലും വാലത്ത്  ഏറ്റവും ശ്രദ്ധേയനാകുന്നത് സ്‍ഥല നാമപഠനരംഗത്താണ്.  കേരളത്തിലെ സ്‍ഥലചരിത്രങ്ങള്‍, ചരിത്രകവാടങ്ങള്‍,  സംഘകാലകേരളം  എന്നീ  കൃതികളിലൂടെ  തന്റെ സിദ്ധിയും  സാധനയും  അദ്ദേഹം വ്യക്‍തമാക്കിയിട്ടുണ്ട്.  
                         ഈ  ഗ്രന്ഥത്തിലെ ഒരോ വിവരങ്ങളും  വളരെ മുഷിഞ്ഞ് ചടഞ്ഞിരുന്ന്  സാഹിത്യ അക്കാഡമിയുടെ ഗ്രന്ഥശേഖരവും   താളിയോലകളും  പരതിപ്പരതി  കണ്ടെടുത്തവയാണ്.   പ്രതിഭയുള്ള നിരവധി ചരിത്രകാരന്‍മാര്‍ നമുക്കുണ്ടെങ്കിലുംആരുമിപ്പോഴുംആ  പഠനശാഖയില്‍ കൈവെച്ചുകാണുന്നില്ലെന്ന്  കൈവെച്ചുകാണുന്നില്ലെന്നത്  സംസ്‍കാരപഠനത്തിലെ ഒരു പ്രതിസന്ധിയായി തുടരുന്നു.  ഭൗതികമായി വലിയ പ്രയോജനമില്ലാത്ത  , എന്നാല്‍ സംസ്‍കാരവിജ്ഞാനീയത്തിന്റെ  വികാസവേഗങ്ങള്‍ക്ക്  ഭ്രമണപഥമൊരുക്കുന്ന  ഇത്തരംകഠിനമായ  ജോലികള്‍  ഏറ്റെടുക്കുന്ന നിഷ്‍കാമകര്‍മികള്‍ ഇന്ന് വളരെ കുറവാണ്. 
              കാരണം,  ഒരുപാട്   അന്വേഷണം  നടത്തിയാലേ  ഇത്തിരിയെങ്കിലും ഫലം  കിട്ടൂ. അതിലേറേ  കുത്തിയിരുന്ന്  പരതിപ്പരതി  മുഷിയുന്ന പണി.   ഗവേഷണപ്രധാനമായ ജോലി.  എങ്ങനെ  നിരീക്ഷിച്ചാലും  അപഗ്രഥിച്ചാലും  അവസാനവാക്ക് പറയാനാകാത്തഅവസ്‍ഥ    .                                                   ചുരുക്കത്തില്‍ഒരുമാതിരിപണികൊണ്ടൊന്നുംഫലം കണ്ടെത്താനാകില്ല.
ഇക്കാലത്ത്  പി.എച്ച്.ഡി. വരെ  സൂകരപ്രസവമാണല്ലൊ.  എളുപ്പം  കാര്യം  നേടാവുന്ന  ലഘുവും  അമൂര്‍ത്തവുമായ  വിഷയങ്ങളാണ് അധികം  പേരും  സ്വീകരിക്കുന്നത്.  അങ്ങനെ  നോക്കുമ്പോള്‍  വാലത്തുമാഷ്  ചെയ്‍ത  വിജ്ഞാനപ്രസരണത്തിന്  എത്രയോ

ഘടദീപം 10

പി.എച്ച്.ഡി.യുടെ മൂല്യമുണ്ട്!.   കേരള സാഹിത്യ  അക്കാദമിയുടെ  ഗ്രന്ഥരചനാഗവേഷണപദ്ധതിയില്‍  ഏറ്റവും  സാര്‍ത്ഥകങ്ങളായ  അവസരങ്ങളാണ്           വാലത്തുമാഷ്  സൃഷ്‍ടിച്ചത്.  അദ്ദേഹത്തിന്റെ  സ്‍ഥലനാമചരിത്രങ്ങള്‍ക്ക്  വീണ്ടും  പതിപ്പുകള്‍  ഉണ്ടാകുന്നുവെന്നത്  അതിന്റെ  പ്രാധാന്യത്തെയും പ്രസക്‍തിയേയും  എടുത്തുകാണിക്കുന്നു.  അദ്ദേഹത്തിന് നമ്മുടെ അക്കാദമിക  സ്‍ഥാപനങ്ങള്‍  ഉയര്‍ന്ന ഒരു  പ്രോജക്‍ട്  നല്‍കിയിരുന്നെങ്കില്‍  ഇന്നു  കേരള  സ്‍ഥലചരിത്രപഠനത്തില്‍  ഒട്ടൊക്കെ പൂര്‍ണ്ണതയുണ്ടാക്കിയെടുക്കാന്‍  കഴിയുമായിരുന്നു.                 
                      വാലത്ത്  ഈ  വിജ്ഞാനശാഖയില്‍  മനസ്സും ശരീരവും അര്‍പ്പിക്കുന്നത്  ജീവിതത്തിന്റെ  ഏതാണ്ടു രണ്ടാം പകുതിയിലാണ്.  എന്നാല്‍ ഒരു പൂര്‍ണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങള്‍  അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്‍തു.   അദ്ദേഹത്തിന്റെ യത്നങ്ങള്‍  അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫര്‍ ചെയ്യുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്.   തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം   എന്നീ  നാലു ജില്ലാ സ്‍ഥലചരിത്രങ്ങള്‍ അക്കാദമി  സ്‍കോളര്‍ഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാന്‍ ആയുസ്സ് തികഞ്ഞില്ല.    ബാക്കിയുള്ള ജില്ലകളുടേയും  സ്‍ഥലനാമചരിത്രങ്ങള്‍  തയ്യാറാക്കാനുള്ള  പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സാഹിത്യ  അക്കാദമി  ആലോചിച്ചുവരുന്നു. ഇതിനെല്ലാം  പ്രേരകമായ  വാലത്തുമാഷുടെ  സ്മരണയ്‍ക്കു മുമ്പില്‍  നമ്രശിരസ്‍കരാകുന്നു.

ശൂരനാട്ടു കുഞ്ഞന്‍പിള്ള.
 
               പ്രശസ്‍ത ഗവേഷണ പണ്ഡിതനായ  വി.വി.കെ. വാലത്ത് മലയാളത്തിനു സംഭാവന  ചെയ്യുന്ന  മഹത്തായ ഗ്രന്ഥപരമ്പരയുടെ ത്രിതീയ സമ്പുടമാണ് "എറണാകുളം  ജില്ലാ സ്‍ഥലചരിത്രം."    ഒന്ന് ഓടിച്ചുനോക്കി,  അത്യാവശ്യകാര്യങ്ങള്‍ക്കു തിരിയാന്‍ ഉദ്ദേശിച്ച്  ഇത് കയ്യിലെടുക്കുന്നവര്‍  ഇതിന്റെ  ആകര്‍ഷണത്തില്‍പ്പെട്ട് മറ്റെല്ലാം മറന്നു കൊണ്ട് വായിച്ചിരുന്നു പോകും.  ഓരോ സ്‍ഥലങ്ങളേയും  അവിടങ്ങളിലെ  പൂര്‍വ്വകഥകളേയും  ശ്രീ വാലത്ത് വിവരിക്കുമ്പോള്‍  ചരിത്രജിജ്ഞാസയും  അത്‍ഭുതവും  നമ്മുടെ ഹൃദയത്തില്‍  ഓളം തല്ലും. 

ഘടദീപം 11
                    ചരിത്രഗവേഷണകുശലനും  സാഹിത്യമര്‍മ്മജ്ഞനുമയ  വാലത്തിന് സ്‍ഥലചരിത്രപ്രതിപാദനത്തിന്  സ്വന്തമായ  ഒരു രീതിയുണ്ട്.  സാഹിത്യസരസമയ ഒരു  ആഖ്യാനശൈലി.    ചരിത്രപശ്‍ചാത്തലം കണ്ടെത്തി വിവരിച്ചുംകൊണ്ടാണ്  ദേശകഥയിലേക്കു തിരിയുക.  തന്റെ  മാര്‍ഗ്ഗദീപങ്ങളേയും  തീരുമാനങ്ങളേയും  വ്യക്‍തമായി  സൂചിപ്പിക്കുന്നുമുണ്ട്. 
                   പുരാതനകാലത്തേയ്‍ക്കാണ് താന്‍  സഞ്ചരിക്കുന്നതെന്നും  അസ്‍ഥിപഞ്ജരമോഅസ്‍ഥിഖണ്ഡമോ  വെച്ചുകൊണ്ടാണ്  താന്‍  പൂര്‍വ്വരൂപത്തേയും  പൂര്‍വ്വഭാവത്തേയും  പുന:സൃഷ്‍ടി ചെയ്യുന്നതെന്നും  അദ്ദേഹത്തിനു  ബോധമുണ്ട്.  അതുകൊണ്ട്  അദ്ദേഹം
സത്യാന്വേഷകനായ  ഒരു യഥാര്‍ത്‍ഥപണ്ഡിതന്‍ എന്ന നിലയ്‍ക്ക്  പൂര്‍വ്വസ്‍ഥിതി  കാണാന്‍ശ്രമിക്കുകയാണ് ചെയ്‍തിട്ടുള്ളത്.
                       എറണാകുളം  ജില്ലയെപ്പറ്റിയുള്ള സ്‍ഥലചരിത്രം  വായിച്ചുതീര്‍ത്ത്, പുസ്‍തകം  അടക്കുമ്പോള്‍  മനസ്സില്‍ പൊന്തിവരുന്ന ആഗ്രഹം  ഈ ഗ്രന്ഥകാരന്‍  ഇതുപോലെ 
ശേഷമുള്ള ജില്ലകളുടേയും  സ്‍ഥലചരിത്രം നിര്‍മ്മിച്ച്  ഭാഷാദേവിക്കു സമര്‍പ്പിച്ചു കാണണമെന്നാണ്.   അതിലേയ്‍ക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ട കര്‍ത്തവ്യം  കേരള സാഹിത്യ അക്കാദമിയോ സര്‍വ്വകലാശാലകളോ  ഏറ്റെടുക്കുന്നത്  ആശാസ്യമായിരിക്കും.  സാധാരണ ഒരു  പണ്ഡിതന്   ഇത്തരം ജോലി സാദ്ധ്യമല്ല. 
മൂന്നു ജില്ലകളെ സംബന്ധിച്ച്  ഗ്രന്ഥരചന ചെയ്‍ത്  കഴിവു തെളിയിച്ച  ശ്രീ  വാലത്തിനെഈ ജോലി  പൂര്‍ത്തിയാക്കാന്‍  പ്രേരിപ്പിക്കുന്നത് മഹത്തായ  ഭാഷാസേവനം  ആയിരിക്കും.
22-5-1991. 
        സി.പി. ശ്രീധരന്‍
                        ശ്രീ വാലത്തിന്റെ പേരോര്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ കടന്നുവരിക, അദ്ദേഹത്തിന്റെ  ഗദ്യകവിതകളത്രെ.    ഗദ്യപദ്യങ്ങളുടെ  അംശങ്ങള്‍  സമന്വയിപ്പിച്ച്  കവിത്വത്തിന്റെചുട്ടുപൊള്ളുന്നവികാരവായ്‍പ്പു  പ്രകാശിപ്പിക്കുവാന്‍  ഉചിതമായ  സുപ്രധാനമായ മാധ്യമമായിരുന്നു,  ഗദ്യകവിത.  
                     പൊന്‍കുന്നം  വര്‍ക്കിയുടെ  "തിരുമുല്‍ക്കാഴ്‍ച" , വിവികെ വാലത്തിന്റെ "ഇടിമുഴക്കം"  എന്നിവ നമ്മുടെ ഗദ്യകവിതയില്‍  കിട്ടാവുന്ന
 ഏറ്റവും  മികച്ച കൃതികളത്രേ.
കേശവദേവ്  അടക്കമുള്ള ഒന്നാംകിടക്കാരും  ഇടത്തരക്കാരുമെല്ലാം അന്നു  ഗദ്യകവിതാ സരണിയില്‍  പയറ്റിക്കൊണ്ടിരിക്കെയാണ് വി.വി.കെ. വാലത്ത്  അവിടെ  തന്റെ സിംഹാസനം  ഉറപ്പിക്കുന്നത്.

ഘടദീപം 12

 വാലത്തില്‍  ഒരു  കവിയും  ഗദ്യകാരനും  കുടിയിരിക്കുന്നുവെന്ന്,  അന്നേ തെളിഞ്ഞു.   കമ്മ്യൂണിസ്‍റ്റു പാര്‍ട്ടിയുമായുണ്ടായിരുന്ന  ബന്ധം
ഒരു ധിക്കാരിയുടേയും  റബലിന്റേയും  വിഗ്രഹഭഞ്ജകന്റെയും  നിലയില്‍  പ്രശ്‍നങ്ങള്‍  നോക്കിക്കാണാന്‍  അന്നദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗദ്യകവിതയില്‍ നിന്നു  ചെറുകഥയിലേക്കും, തീപാറുന്ന  പ്രബന്ധരചനയിലേക്കും   കടന്ന്,  ഹൃദയാഗ്‍നിജ്വാലകള്‍ക്കു  വാഗ്രൂപം  നല്‍കിയ  വാലത്ത്,   സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമായ  ചരിത്രഗവേഷണത്തിന്റെയും
പാതയിലേക്കു കടന്നു.  മാര്‍ക്സിസവും  കമ്മ്യൂണിസവും കടന്ന് മനുഷ്യന്‍  സ്വന്തം  അസ്‍തിത്വത്തിന്റെ  തായ്‍വേരുകള്‍   കണ്ടെത്താന്‍  അന്വേഷണ്വുമായി തിരിച്ചത്  ഈ  ഘട്ടത്തിലായിരുന്നു.  ആ  സത്യാന്വേഷികളുടെ  സംഘത്തില്‍  ചരിത്രഗവേഷണത്തിന്റെ സ്വന്തം  സംസ്‍കാരത്തിന്റെ  മൂലകന്ദം  തേടുന്നതിന്റെ  രസാവേശങ്ങള്‍പുതിയ യാത്രയില്‍   വാലത്തിനെ  ഹരം  പിടിപ്പിച്ചു.  ആദ്യത്തെ ഗദ്യ ്         കവിതയില്‍   കണ്ട ആ യുവസഹജമായ  ഊര്‍ജ്ജപ്രസാരണം    ഈ  ചരിത്രാന്വേഷണത്തിലും  നമുക്കു  കാണാന്‍ കഴിയും.    ശ്രേ  വാലത്ത്  ഏതു രംഗത്തു നിന്നാലും   ഏതിനെക്കുറിച്ചെഴുതിയാലും  സ്വന്തം  ചിന്തയുടേയും  മാനസികവ്യാപാരത്തിന്റെയും  സത്യസന്ധതയില്‍ നിന്നും  ആത്‍മാര്‍ഥതയില്‍  നിന്നും  ഉടലെടുക്കുന്ന  ഒരുതരം  വികാരതീവ്രത   , അവയെ സചേതനങ്ങളും  ക്ഷോഭജനകങ്ങളും  ഹൃദയസ്‍പര്‍ശകങ്ങളുമാക്കും. അതുകൊണ്ടാണ് ആ  രചനകള്‍ക്കു
ജരാനര  ബാധിക്കാത്ത ഒരു നിത്യ യുവത്വം  പ്രകടമാകുന്നത്.  1977

ഡോ.എസ്. ഗുപ്‍തന്‍  നായര്‍ 
                       മലയാളത്തില്‍ തീരേ  അവികസിതമായ  ഒരു വിജ്ഞാനശാഖയിലേക്കുള്ള  വിലപ്പെട്ട  സംഭാവനകളാണ്,  വി.വി.കെ.വാലത്തിന്റെ  സ്‍ഥലനാമഗവേഷണ ഗ്രന്ഥങ്ങള്‍.  ഒട്ടേറേ  ഗ്രന്ഥങ്ങളും,മാസികകളും  പരതുന്നതു കൊണ്ടു മാത്രം  സഫലമാകുന്ന ഒരു  ഗവേഷണപ്രയത്നമായിരുന്നില്ല,  വാലത്ത്  ഏറ്റെടുത്തത്.  കാല്‍പരിശ്രമം  നിനയാതെ  ദിക്കെല്ലാം  തെണ്ടിയലഞ്ഞ്  ,  കാണേണ്ടതൊക്കെ നേരില്‍ കണ്ട്,  ഗ്രാമവൃദ്ധന്‍മാരില്‍ നിന്ന്    പഴങ്കഥകള്‍  ശേഖരിച്ച്  ഗ്രന്ഥഗതങ്ങളായ  സൂചനകളുമായി  അവയെ  സമന്വയിച്ച്  ചരിത്രം






ഘടദീപം 13 

 നിര്‍മ്മിക്കുക  എന്ന  മഹോദ്യമത്തിലാണ്  വാലത്ത്  ഏര്‍പ്പെട്ടത്.   അങ്ങനെ  നമുക്ക്  അന്യഥാ  അലബ്‍ധമാകുമായിരുന്ന  വിശിഷ്ട ഗ്രന്ഥങ്ങള്‍  കിട്ടിയെന്നു പറയാം.
                    മുന്‍ചരിത്രകാരന്‍മാരുടെ ദൃഷ്ടി   വേണ്ടത്ര  പതിഞ്ഞിട്ടില്ലാത്ത  അനേകം വസ്‍തുതകള്‍   കണ്ടെടുത്തു വിവരിക്കാന്‍  വാലത്തിനു  കഴിഞ്ഞിട്ടുണ്ട്.  മുമ്പു സൂചിപ്പിച്ചതു പോലെ,  അദ്ദേഹം കാല്‍നടയായി  പോയി  കാണാത്ത  പ്രദേശങ്ങള്‍ കുറയും.  ഫുള്ളാര്‍ഡും,  ബുക്കാനനും,  ലോഗനും  വെവ്വേറേ  കണ്ടിട്ടുള്ളത്ര  വാലത്ത്  ഒറ്റയ്‍ക്കു കണ്ടിട്ടുണ്ടാകും..     1‍986
                                  ---------------------------
ഡോ.  കെ. കുഞ്ചുണ്ണിരാജ.
                        പ്രതിഭാശാലിയും പ്രയത്നശീലനുമായ ഒരു ഗവേഷക പണ്ഡിതനാണ്, വി.വി.കെ.വാലത്ത്.  നിസ്‍തന്ദ്രവും നിരന്തരവുമായ
പഠനത്തിന്റെ ഫലമായി  ലഭിച്ച  വസ്‍തുതകള്‍ പരിശോധിച്ച് പുതിയ വെളിച്ചം നല്‍കിയതിന്  ശ്രീ. വാലത്തിനെ  പുകഴ്‍ത്തുന്നതോടൊപ്പം
ഒന്നാംതരം ശാസ്‍ത്രീയ ഗവേഷണ പഠനങ്ങള്‍  അദ്ദേഹത്തില്‍ നിന്നു
പ്രതീക്ഷിക്കുകയും  ചെയ്യുന്നു.  1979


ഡോ. കെ. എന്‍ . എഴുത്തച്ഛന്‍
കവിത,  ചെറുകഥ,  ഉപന്യാസം  തുടങ്ങി  സാഹിത്യത്തിന്റെ  പല  ശാഖകളിലും  പ്രവര്‍ത്തിച്ചു  പേരെടുത്തിട്ടുള്ള  ശ്രീ  വി.വി.കെ. വാലത്തിന്റെ  കൂടുതല്‍  കനപ്പെട്ട സംഭാവനകള്‍    ചരിത്രത്തിന്റെ മണ്ഡലത്തിലാണ്  വരുന്നതെന്ന് തോന്നുന്നു.  ചരിത്രകാരന്‍മാരുടെ എണ്ണം എവിടെയും  കുറവായിരിക്കും. സര്‍ഗ്ഗാത്‍മകസാഹിത്യകാരന്റേതിനെക്കാള്‍  എത്രയോ  ദുര്‍ഘടമാണ്  ചരിത്രലേഖകന്റെ  ജോലി.  സ്‍ഥലചരിത്രകാരന്  കൂടുതല്‍ പരിശ്രമം  വേണം.     പല പല കാര്യങ്ങള്‍  നേരിട്ടു  മനസ്സിലാക്കുക, ഐതിഹ്യാദികളും  മറ്റും  ശേഖരിക്കുക,   സാഹിത്യ കൃതികള്‍,  പ്രാചീന ലിഖിതങ്ങള്‍,  തീട്ടൂരങ്ങള്‍, ഗ്രന്ധവരികള്‍  ,  കത്തുകള്‍‍, ഡയറികള്‍   മുതലായവ പരിശോധിക്കുക,---  ഇങ്ങനെ  ഒട്ടധികം  ജോലി  അയാള്‍ക്കു ചെയ്യേണ്ടതുണ്ട്.    ക്ഷമയും, സമയച്ചെലവും,



ഘടദീപം 14



 പണച്ചെലവും ഒട്ടേറെ  ഇതിനാവശ്യമാണ്.   വിശാലമായ അറിവും   ഓര്‍മ്മശ‍ക്തിയും നിഷ്‍പക്ഷതയും  ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം  ലേഖകനു വേണം. 
                              ഇതെല്ലാം  ഒത്തുചേര്‍ന്നവര്‍   നമ്മുടെ നാട്ടില്‍ കുറവായതാണ്  സ്‍ഥലചരിത്രങ്ങള്‍ കുറവായതിനു  കാരണമെന്നു സംശയമില്ല.  അര്‍പ്പണമനോഭാവത്തോടുകൂടിയ  ദീര്‍ഘപഠനം ആവശ്യമായ  ഈ വിഷയത്തില്‍  കാര്യമായി  പലതും പ്രവര്‍ത്തിക്കുകയും  സിദ്ധി സമ്പാദിക്കുകയും ചെയ്‍തിട്ടുള്ള വ്യക്തിയാണ്,  ശ്രീ വാലത്ത്.  
                             കേരളത്തിലെ  എല്ലാ ജില്ലകളെ  സംബന്ധിച്ചും  ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് വായനക്കാര്‍  ആഗ്രഹിക്കാതിരിക്കില്ല.   ശ്രീ  വാലത്തു തന്നെ  ഈ  പ്രവര്‍ത്തനം  തുടരുന്നത്  എല്ലാംകൊണ്ടും   ഉചിതമായിരിക്കും.    1981
                                  *******************************





എം. കുട്ടികൃഷ്‍ണന്‍.

                             ജില്ലാടിസ്‍ഥാനത്തില്‍ കേരളത്തിലെ  സ്‍ഥലചരിത്രങ്ങള്‍  എഴുതി പ്രസിദ്ധപ്പെടുത്തുക എന്ന പദ്ധതിക്ക്  ശ്രീ.  വി.വി.കെ.വാലത്ത്  തുടക്കമിട്ടിട്ടു  ഇപ്പോള്‍  രണ്ടു പതിറ്റാണ്ടോളമാകുന്നു.  തിരുവനന്തപുരം  ജില്ലയുടെ ചരിത്രം  രചിക്കുന്നതിന്  വാലത്ത് വളരെ  കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്.  ജിലയിലെ  മിക്ക  സ്‍ഥലങ്ങളിലും സഞ്ചരിച്ചും  സെറ്റില്‍മെന്റ്  രജിസ്‍റ്ററുകളും  മറ്റും  പരിശോധിച്ചും  വിവരങ്ങള്‍ ശേഖരിക്കാന്‍  വാര്‍ദ്ധക്യകാലത്തും  അദ്ദേഹം  ഏറേ  ബുദ്ധിമുട്ടിയിരുന്നു.അതിന്റെപ്രയോജനം  അത്രകണ്ട്  ഈ  കൃതിയ്‍ക്കുണ്ടായിട്ടുണ്ടെന്ന്  ഞങ്ങള്‍  കരുതുന്നു.
                       ************************************

ഘടദീപം 15


സാഹിത്യനിപുണന്‍  ടി.എം. ചുമ്മാര്‍


                             1938 മുതല്‍  വി.വി.കെ. വാലത്ത്  മാതൃഭൂമി ആഴ്‍ചപ്പതിപ്പ്,  ദീപിക,  ദീപം തുടങ്ങിയ  പ്രസിദ്ധീകരണങ്ങളില്‍  തിടര്‍ച്ചയായി  കവിതകളെഴുതിയിരുന്നു.  എന്നാല്‍,  അവ  ഇന്നേവരെ സമാഹരിച്ച്  പ്രസിദ്ധപ്പെടുത്താതെ പോയത്  കഷ്‍ടമെന്നേ പറയാനുള്ളു.   ഇനിയെങ്കിലും  അങ്ങനെ  ചെയ്താല്‍ കൊള്ളാമെന്ന്  അഭ്യര്‍ത്ഥിക്കുകയാണ്.  
                            പദ്യശാഖ വിട്ട്  ഗദ്യശഖയിലേക്ക്  കടന്നതോടെ  അദ്ദേഹത്തിന്റെ  കവിതകളെപ്പററിയുള്ള  ഓര്‍മ്മ  പലരില്‍  നിന്നും  വിട്ടുപോയിട്ടുണ്ടെന്നാണ്  തോന്നുന്നത്.  എനിക്കു തന്നെയും  ഒരബദ്ധം  പിണഞ്ഞിരുന്നു.  അടുത്ത  അവസരത്തില്‍  മാതൃഭൂമി ആഴ്‍ച്ചപ്പതിപ്പ്  തുടങ്ങിയവയുടെ  ചില പഴയ ലക്കങ്ങള്‍  മറിച്ചുനോക്കുമ്പോളാണ്  വാലത്തിന്റെ കവിതകളെപ്പറ്റി  വീണ്ടും സ്‍മരിക്കുവാന്‍ ഇട വന്നത്.   അവ  എന്നെ  അത്‍ഭുതപ്പെടുത്തി,  എന്നുതന്നെ  പറയട്ടെ.    കാവ്യലോകത്തില്‍ പ്രതിഷ്‍ഠ പ്രാപിച്ചിട്ടുള്ള  പല  കവികളെക്കാളും  കാവ്യദേവത  അക്കാലത്ത്  അദ്ദേഹത്തെ   അനുഗ്രഹിച്ചിരുന്നുവെന്നാണ്  അവ വായിച്ചപ്പോള്‍  എനിക്കു  തോന്നിയത്.   പാവങ്ങളുടേയും  അസ്വതന്ത്രരുടേയും  ഭാഗത്തു  നിന്നു കൊണ്ടാണ്  കവി   പലപ്പോഴും   പോരാടിയിരുന്നത്.  ഒന്നുമാത്രം                            ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
                           1939  ജനുവരി ലക്കം  മാതൃഭൂമി  ആഴ്‍ചപ്പതിപ്പില്‍  പ്രസിദ്ധപ്പെടുത്തിയ  "ഇരുട്ടത്ത്"  എന്ന  കവിതയാണ് ഞാന്‍  ഇവിടെ  ലക്ഷ്യമാക്കുന്നത്.  അര്‍ത്ഥകല്‍പ്പന,  അലങ്കാരചാതുരി,  ആശയമഹത്വം  തുടങ്ങിയ  കാര്യങ്ങളില്‍  അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്ന  ചങ്ങമ്പുഴയും  വാലത്തും  തമ്മില്‍  വളരെ  സാദൃശ്യങ്ങളുണ്ടായിരുന്നു.  രണ്ടുപേരിലും  അതിശയിപ്പിക്കുന്ന ശൈലീഭംഗി  കാണാമായിരുന്നു.   ശ്രി  വാലത്ത് കവിതാരംഗത്തു നിന്നു പിന്തിരിയാതിരുന്നെങ്കില്‍ മലയാളത്തിലെ  ഒരു  പ്രശസ്‍ത കവിയായി  പേരെടുക്കുമായിരുന്നു, എന്നുള്ളതില്‍  എനിക്കു  സംശയമില്ല.            



ഘടദീപം 16




പ്രൊഫ. മാത്യു ഉലകംതറ  

                        ഇന്നിപ്പോള്‍ ഗദ്യകവിതാകൃത്തും   ഗവേഷകനുമായി അറിയപ്പെടുന്ന  വി.വി.കെ. വാലത്ത്,  ഒരു  കാലഘട്ടത്തില്‍  ഉച്‍ഛൃംഖലനായിരുന്ന  ഒരു  കവിയായിരുന്നു.  1938-39  കാലഘട്ടങ്ങളിലെ  മാതൃഭൂമി,  കേരള പത്രിക, നവജീവന്‍  , പൗരനാദം   മുതലായവയുടെ  പഴയ  ഏടുകളില്‍   അല്‍പം ഗവേഷണം  നടത്തിയപ്പോഴാണ്  ജീവിച്ചിരിക്കെത്തന്നെ  നഷ്‍ടയശസ്സായിപ്പോയ  ഒരു മഹാകവിയുടെ  തൂലികാവ്യാപാരം   വെളിച്ചത്തു വന്നത്.   യശശ്ശരീരനായ  ചങ്ങമ്പുഴയോടൊപ്പം ആ  കാലഘട്ടത്തിന്റെ  സവിശേഷശൈലിയില്‍   ധാരാളം കവിതകള്‍ വാലത്ത്  രചിച്ചിട്ടുണ്ട്.   മിക്കവാറും  മാതൃഭൂമി  ആഴ്‍ചപ്പതിപ്പിന്റെ   പ്രഥമപക്ഷങ്ങളെത്തന്നെ   അവ  അലങ്കരിക്കുകയും  ചെയ്‍തു.
                   അദ്ദേഹം  തന്റെ സാഹിത്യസഞ്ചാരപഥം   മാറാതെയിരുന്നെങ്കില്‍  ചങ്ങമ്പുഴയ്‍ക്കൊപ്പം  അറിയപ്പെടുന്ന  ഒരു  മഹാകവിയായിത്തീരുമായിരുന്നു എന്ന്  ആ  കവിതകളോരോന്നും   വിളിച്ചുപറയുന്നുണ്ട്.
                             **********************************

                     







ഘടദീപം 17 
ചങ്ങമ്പുഴ- ഒരു അനുസ്‍മരണം                     
(നവയുഗം വാരിക. സാഹിത്യപ്പതിപ്പ്.1957 ഒക്‍ടോബര്‍ 5. )
                          "ഒരു പൈ പോലും കയ്യിലില്ലാതെ അലഞ്ഞുതിരിയണം. കള്ളവണ്ടി കേറണം. പിടിച്ചിറക്കും. അടുത്ത വണ്ടിയില്‍ കേറണം. കയ്‍പേറിയ ജീവിതാനുഭവങ്ങളിലൂടെ, എങ്ങോട്ടെന്നില്ലാതെ, എന്തിനെന്നില്ലാതെ സഞ്ചരിക്കണം. അങ്ങനെ ഈ ഭൗതിക പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖകള്‍ വരെ അലയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്.ഹയ്‍! എന്തു രസമാണത്!.."
                                            അത്ഭുതാധീനനായി ഞാനതു കേട്ടിരുന്നു പോയി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാഹിത്യസേവനം പട്ടിണി അല്ല. ആകര്‍ഷകമായ വരുമാനം സാഹിത്യസേവനത്തില്‍ നിന്നു അസൂയാവഹമായിട്ടാണ് ചങ്ങമ്പുഴയ്‍ക്കു സിദ്ധിച്ചിരുന്നത്. ആ മഹത്തായ ഐശ്വര്യസിദ്ധി ഒരു വശത്ത്. സ്നേഹവതിയായ ശ്രീദേവിയും അരുമക്കുഞ്ഞുങ്ങളുംചേര്‍ന്ന കുടുംബസൗഭാഗ്യം മറുവശത്ത്. രണ്ടു ഭാഗ്യാനുഭൂതികളുടേയും നടുക്ക് സ്വന്തം മായാമോഹങ്ങളുടെ ഒരു കൃത്രിമ ഗോളം സൃഷ്ടിച്ച് അതില്‍ വാഴുവാനുള്ള ഒരു ആന്തരിക പ്രേരണ അദ്ദേഹത്തിന് എങ്ങനെ കിട്ടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
                                              "ടിക്കറ്റു പരിശോധകരുടെ കണ്ണു വെട്ടിച്ച് തീവണ്ടിയാത്ര ചെയ്യാന്‍ കുട്ടിക്കാലത്ത് എന്തു തമാശയായിരുന്നെന്നൊ!. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വന്നാല്‍ നേരേ പിന്‍വാതിലില്‍ കൂടി അടുത്ത പറമ്പിലേയ്‍ക്കു ഒരു ഓട്ടം വെച്ചുകൊടുക്കും.":
ദാരിദ്ര്യത്തിന്റെ കളിത്തൊട്ടിലിലാണ് ചങ്ങമ്പുഴ വളര്‍ന്നത്. അനതിവിദൂര ഭാവിയില്‍ താനതില്‍ നിന്നു മോചനം നേടുമെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ സാഹിത്യാഭ്യസനത്തിന്റെ ഹരിശ്രീ കുറിക്കുന്ന പ്രായത്തില്‍ ചങ്ങമ്പുഴ വിഖ്യാതനായ കവിയായിത്തീര്‍ന്നിരുന്നു. . ആയിരമായിരം അനുവാചകരുടെ ആരാധനാലോകമണിയിച്ച പരിവേഷവും വഹിച്ച്
 പൊടുന്നനെ അദ്ദേഹം ഉയര്‍ന്നു നിന്നപ്പോള്‍ മലയാളസാഹിത്യം കോള്‍മയിര്‍കൊണ്ടു. അതിന്റെ ഔന്നത്യം വര്‍ദ്ധിച്ചു.
" മതിമോഹനശുഭനര്‍ത്തനമാടുന്നയിമഹിതേ മമമുന്നില്‍ നിന്നുനീ മലയാള കവിതേ" എന്ന് അദ്ദേഹം തന്നെ പാടി.


ഘടദീപം 18
    ചങ്ങമ്പുഴക്കൃതികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദിഗ്‍ഭ്രമം ബാധിക്കും. അദ്ദേഹത്തിനു സ്ഥിരമായ ഒരു താവളം ഉണ്ടായിരുന്നോ? ഇന്നു കണ്ടിടത്തു നാളെ കാണില്ല. സ്ഥിരമായ വിശ്വാസങ്ങളുടേയും, എല്ലാത്തര ലൗകിക, അലൗകിക ബന്ധങ്ങളുടേയുംകൈപ്പിടിയില്‍ നിന്നു കുതറിച്ചാടാനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാപഞ്ചിക രഹസ്യങ്ങളെ, നിഗൂഢമായ എല്ലാത്തരം ആസ്‍തിക്യങ്ങളെ,അദ്ദേഹം ധിക്കരിച്ചിട്ടുണ്ട്. ധിക്കരിക്കാന്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
( വിത്തനാഥന്റെ ബേബിക്കു പാലും
നിര്‍ദ്ധനച്ചെറുക്കന്നുമിനീരും
ഈശകല്‍പ്പിതമാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍.)
                                            തനിക്കു തോന്നിയ വഴിയേ ചങ്ങമ്പുഴ സഞ്ചരിച്ചു. ആരോടും വഴിചോദിച്ചില്ല.എല്ലാചൂണ്ടുപലകകളേയും കബളിപ്പിച്ചുകൊണ്ട് ശ്മശാനശൂന്യതകളിലൂടെ ഏകനും ദു:ഖിതനുമായി കണ്ണീര്‍ വാര്‍ത്തും, എന്നാല്‍ പലപ്പോഴും മനോഹരപൊന്‍മാനായ മാരീചനെപ്പോലെ തുളളി്ച്ചാടിയും അദ്ദേഹം സഞ്ചരിച്ചു.
അദ്ദേഹം കടന്നുപോയ മാര്‍ഗ്ഗങ്ങളിലെ കാലടിപ്പാടുകളില്‍ നിന്നു അവാച്യമായ ഒരു നാദബ്രഹ്മത്തിന്റെ ഗാനമേള മുഴങ്ങിക്കൊണ്ടിരുന്നു.
                                           ഗാനത്തിന്റെ ലഹരിയില്‍ തന്നിലെ താന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകട്ടെയെന്ന് ജി.എഴുതിയിരുന്നു. എന്നാല്‍ ചങ്ങമ്പുഴയ്‍ക്കാണ് അതുഫലിച്ചത്. പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യത്തിന്റെപാറപ്പുറത്ത് ഭാവനയുടെ പനിനീര്‍പ്പൂവും പച്ചപ്പട്ടും കൊണ്ട് കവിത രചിക്കുവാന്‍ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞു.
കവിതയിലെ ഭാവനയെ ഗാഢഗാഢം കെട്ടിപ്പുണര്‍ന്ന് ജീവിതം തന്നെ അദ്ദേഹത്തിനൊരു ഭാവനയായിപ്പോയി.
"എന്‍മനം നൊന്തുനൊന്തങ്ങനെഞാനെന്റെ
കണ്ണീരില്‍ മുങ്ങിമരിക്കുവോളം...."
ചങ്ങമ്പുഴ പാടി.
                                        തൃശൂരുനിന്നു മടങ്ങിവന്ന് ,ചങ്ങമ്പുഴ ഇടപ്പള്ളിയില്‍ ഭാര്യാഗൃഹത്തില്‍ താമസമാക്കിയ കാലം. ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലരുന്നത് അവിടം മുതല്‍ക്കാണ്. വീടിന്റെ വലതു വശത്ത് ഒരു വൈക്കോല്‍പ്പുര നിന്നിരുന്നു.ഒരു മുറിയില്‍ വൈക്കോലും മറ്റേമുറിയില്‍ പുസ്തകങ്ങളും കുത്തിനിറച്ചിരുന്നു. നടുക്കു അദ്ദേഹവും . വൈക്കോല്‍ത്തുരുമ്പും, സിഗരറ്റുകുറ്റിയും കരിഞ്ഞ തീപ്പെട്ടിക്കൊള്ളികളും അവിടെങ്ങും ചിതറിക്കിടക്കും. അദ്ദേഹം പറയാറുണ്ടായിരുന്നു.. ഇതൊരു വൃത്തികേടാണല്ലേ? എന്നാല്‍ എനിക്കിതിലൊരു സൗന്ദര്യം തോന്നുന്നു.

ഘടദീപം 19
ഒരു ദിവസം അദ്ദേഹം പറഞ്ഞു :
             "ഞാനുമുണ്ട്,നിങ്ങളുടെ കൂടെ. നമുക്കു ഒന്നു തുണ്ടത്തുംകടവുവരെ പോകണംകുറേ ഇഷ്ടിക വാങ്ങണം. ഈ വീടൊന്നു നന്നാക്കണം."
നാലുനാഴിക നടന്നു ഞങ്ങള്‍വരാപ്പുഴകടത്തുകടവിലെത്തി.പെരിയാറിനെ സഹര്‍ഷം ഏറ്റുവങ്ങി,അവിടെവെച്ചു വരാപ്പുഴക്കായല്‍ അറബിക്കടലിനെ ലക്ഷ്യം വെച്ച് മന്ദം മന്ദം ഒഴുകുകയായിരുന്നു.നല്ല വെയിലും വെളിച്ചവുമുള്ള കാലം.ആകാശം അതിന്റെ ശോഭയേറിയ നീലച്ചായം ലോഭം കൂടാതെ കായലില്‍ പകര്‍ന്നുകൊണ്ടിരുന്നു. ഒരു നല്ല ചിത്രം വരച്ച പോലെ തെങ്ങുകളും ഇരുകരകളിലും നില്പ്പുണ്ടായിരുന്നു. കടത്തുകാരന്‍ പയ്യന്‍ വഞ്ചി തുഴയുകയാണ്.
അറിയാതെ അവന്റെ ചുണ്ടില്‍ ഒരു സംഗീതം മുഴങ്ങി.
"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ....!"
                             അവന്‍ തുടര്‍ന്നുള്ള വരികളും പാടിക്കൊണ്ടിരുന്നു. ഞാന്‍ ചങ്ങമ്പുഴയെ നോക്കി.അദ്ദേഹത്തിന്റെ മുഖത്ത് ഒരസാധാരണമായ പ്രസന്നതയുണ്ടായി. വഞ്ചി കരയ്‍ക്കടുത്തു. ഞങ്ങളിറങ്ങി. അദ്ദേഹം ഒരു രൂപ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു.രണ്ടുപേര്‍ക്ക് ഒരണയാണ് കടത്തുകൂലി. ബാക്കി പതിനഞ്ചണ തിരിച്ചുകൊടുക്കാന്‍ അവന്റെ കയ്യില്‍ ചില്ലറ തികയുകയില്ലെന്ന് അവന്‍ പറഞ്ഞു.
" വേണ്ട . അതു താനെടുത്തോ!..."
എന്നിട്ടദ്ദേഹം എന്നേയും വിളിച്ച് ഒരു നടത്തം കൊടുത്തു.
അദ്ദേഹം പറഞ്ഞു. "വാസ്‍തവത്തില്‍ അവന്‍ എന്റെ കവിത ചൊല്ലിയപ്പോള്‍ എനിയ്‍ക്കുണ്ടായ ആനന്ദം അതെഴുതിയപ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ഞാനാ ഒരു രൂപാ അവനു പാരിതോഷികം നല്‍കിയതാണ്. "
                               കുറേ നടന്നു ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ ഞങ്ങളെത്തന്നെ നോക്കി മിഴിച്ചു നില്‍ക്കയാണ്. പാവം, അവനറിഞ്ഞുകൂടാ,അത് അവന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ നിര്‍മ്മാതാവാണെന്ന്
                               വീടു പരിഷ്കരിക്കപ്പെട്ടു.അതിനു പുത്തന്‍ 'ഗെറ്റപ്പു' വീണു. വൈക്കോല്‍പ്പുരയില്‍ നിന്ന് അദ്ദേഹത്തിന്റെ എഴുത്തുമുറിക്കു കയറ്റം കിട്ടി. കുഷന്‍ കസേരകളും ഉപകരണങ്ങളും വന്നു. ഒരുഭാഗത്ത് ഒരു ഉയര്‍ന്ന മേശപ്പുറത്ത് തന്റേയും പ്രിയതമയുടേയും ഓരോ വര്‍ണ്ണചിത്രം ചേര്‍ത്തുവെച്ചിട്ടുണ്ട്. ബുക്കലമാരകളില്‍ വിശ്വസാഹിത്യകാരന്മാര്‍ വരിവരിയായി സ്ഥാനം പിടിച്ചിട്ടുണ്ട്.

ഘടദീപം 20

 രാത്രിയാണ് എഴുത്ത്. രാവിലെ, ഞാനവിടെ ചെല്ലുമ്പോള്‍ പത്തുമണി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഉറക്കമുണരുക. ഭര്യ ഓരോ കപ്പു ചായയുമായി വരും. വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ തോര്‍ത്തും സോപ്പും ഉമിക്കരിയും സിഗരറ്റ് പായ്‍ക്കറ്റും തീപ്പെട്ടിയുമൊക്കെ
എടുത്ത് യാത്രയാകും.
നല്ല വെയിലു വീണിരിക്കും.ഞങ്ങളിറങ്ങി,ഇടവഴിയിലൂടെ നേരേ കിഴക്കോട്ടു നടക്കും. പണ്ടുകാലത്ത് വ്യാഴാഴ്‍ചച്ചന്തയെന്ന് അവിടങ്ങളില്‍ പറഞ്ഞിരുന്ന ഒരു സ്ഥലമുണ്ട്. തൊട്ട് ഒരു കാടുമുണ്ട്. (ആ കാട് ഇതെഴുതുമ്പോള്‍ വെട്ടിക്കൊല്ലപ്പെട്ടു കിടക്കുകയാണ്.) ചന്ത
പോയിട്ടു കാടു വന്നതോ,കാടു വന്നതിനു ശേഷം ചന്ത പോയതോ
എന്നു നിശ്ചയമില്ല. കാടിന്റെ എതിരേ
 വഴിവക്കില്‍ ത്തന്നെ ഓലക്കീറു കൊണ്ടു കുത്തിമറച്ച ഒരു കുടില്‍ നിന്നിരുന്നു. ആ പ്രദേശത്തിന്റെ ശൂന്യതയുടെ കാവല്‍പ്പുരയാണതെന്നു തോന്നും. കാടിന്റെ വെള്ളയില്‍ക്കൂടി വന്ന് വഴിയില്‍ പ്രവേശിച്ചു, സൂര്യരശ്മികള്‍ ആ കുടിലിലേയ്‍ക്കുയരും. അദ്ദേഹം ആദ്യം തലകുനിച്ച് അതിന്റെ ഉള്ളിലേയ്‍ക്കു കയറും. പുറകേ ഞാനും തലകുനിച്ച് അനുഗമിക്കും. നിലത്തു മണ്ണില്‍ തറച്ച കുറ്റികളില്‍ ഒരു പലക വെച്ചു കെട്ടി നിര്‍മ്മിക്കപ്പെട്ട ബെഞ്ചില്‍ ഞങ്ങളിരിക്കും. ഉടനെ ഒരാള്‍ ഇലയില്‍ പുട്ടും കടലയും പപ്പടവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു വെയ്‍ക്കും., വളരെ വിനയഭാവത്തില്‍. പിന്നെ ഓരോ ഗ്ലാസ്സ് നിറയെ ചായയും.
"എനിക്കിത്തരം ചായക്കടകളാണിഷ്ടം. " അദ്ദേഹം പുഞ്ചിരി തുകി.
"എന്തു ടിപ്പിക്കലാണെന്നു നോക്കൂ...". പൂനാ , മദിരാശി തുടങ്ങിയ പരിഷ്കൃത നഗരങ്ങളില്‍ ചങ്ങമ്പുഴ പാര്‍ത്തിട്ടുണ്ട്. പക്ഷെ, ആ പരിസരങ്ങള്‍ ഇത്തരം ഗ്രാമീണ രംഗങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കവിതകളെ പ്രലോഭിപ്പിച്ചിട്ടില്ല.
                                      ചായക്കുടിലില്‍ നിന്ന് ഞങ്ങള്‍ നേരേ വടക്കോട്ടു നടക്കും. അവിടെ ഒരു വിശാലമായ കുളവും ഒരമ്പലവുമുണ്ട്.മനോഹരമായ പൂഴി അവിടമെങ്ങും പൂക്കള്‍ വിതറിയിട്ടുണ്ടാകും.അദ്ദേഹം കുളത്തിന്റെ വക്കിലിരുന്നു പല്ലു തേയ്‍ക്കാന്‍ തുടങ്ങും. എന്നിട്ടു കുളത്തിലിറങ്ങി വസ്‍ത്രങ്ങളലക്കും. കുളി കഴിഞ്ഞു കേറുമ്പോള്‍ മണി ഒന്നു കഴിഞ്ഞിരിക്കും. ശ്രീദേവി ഊണും വെച്ചു കാത്തിരിക്കുകയാവും.
                                       അധികനാള്‍ കഴിഞ്ഞില്ല, പുതുക്കിപ്പണിത ഭാര്യാഗൃഹത്തില്‍ നിന്ന് അദ്ദേഹം സ്വഗൃഹത്തിലേയ്‍ക്ക് കുടുംബസമേതം താമസം മാറ്റി. ഇപ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. ചില്ലറ ചികിത്‍സകളും തുടങ്ങിയിട്ടുണ്ട്.ആ വരാന്തയിലിരുന്നു കൊണ്ടു തലേരാത്രി
ഘടദീപം 21
 എഴുതിത്തീര്‍ത്ത കവിത വളരെ ആവേശപൂര്‍വ്വം ഉറക്കെ വായിച്ചു കേള്‍പ്പിക്കാന്‍ ക്ഷീണം തോന്നാറില്ല. ചങ്ങമ്പുഴക്കവിതകളിലെചൂടേറിയ ഭാഗങ്ങള്‍ ഈ കാലഘട്ടത്തിലാണ് അദ്ദേഹം രചിച്ചത്. "ചുട്ടെരിക്കിന്‍" ഒരുദാഹരണമാണ്. അതു ചിത്രോദയത്തിനു പോസ്‍റ്റു ചെയ്യാന്‍പോകുന്നതിനു മുമ്പ് എന്നെ വായിച്ചു കേള്‍ പ്പിക്കുകയുണ്ടായി. വായന കഴിഞ്ഞപ്പോള്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഞാനാ കവിത എന്റെ "ഇടിമുഴക്ക" ത്തിന്റെ മുഖപേജില്‍ കൊടുക്കാന്‍ അനുവാദം ചോദിച്ചു. എങ്കില്‍ രണ്ടു വരി കൂടി ഇരിക്കട്ടെ, അദ്ദേഹം അവിടെ ഇരുന്നുകൊണ്ടുതന്നെ കുത്തിക്കുറിച്ചു. എന്നിട്ടു വായിച്ചു.
" മമ ശബ്ദം മഹിയൊട്ടുക്കിടിവെട്ടിയലറുമീ,
മമ ശബ്ദം കേള്‍ക്കുവിന്‍, മിഴി തുറക്കിന്‍....!"
                                                      X X X X
ചങ്ങമ്പുഴയ്‍ക്കു ക്ഷീണം ഏറിക്കൊണ്ടിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു : ഒരു ആടിനെ വാറ്റി കഴിക്കണം.അതിനു വേണ്ട മരുന്നുകളെല്ലാം തയ്യാറായി. ഒരു കൂട്ടം മാത്രം കിട്ടിയിട്ടില്ല. "
"എന്താ?"
തെങ്ങിന്റെ ചാരായം വേണം."
എന്റെ സ്ഥലത്തിനടുത്തു ചിറ്റൂരോ മറ്റോ കിട്ടുമെന്നു പറഞ്ഞു.
തന്നു.
എന്റെ അന്വേഷണം ഫലിച്ചു. സാധനം ഒരാള്‍ തരാമെന്ന് ഏറ്റു. എന്നാല്‍ അയാള്‍ക്ക് അത് ചങ്ങമ്പുഴയുടെ വീട്ടില്‍ എത്തിക്കാന്‍ ഭയം. കാരണം അത് തിരുവിതാംകൂറും ഇത് കൊച്ചിയുമാണ്. അന്നു സംയോജനം നടന്നിരുന്നില്ല. നിരോധിക്കപ്പെട്ട കാര്യമാണ്. പോരെങ്കില്‍ വ്യാജമദ്യവും.
ഒരു ധീരകൃത്യം നടത്തിക്കളയാമെന്നു ഞാനും തീരുമാനിച്ചു. സാധനം ഒരു പതിനാറൗണ്‍സ് കുപ്പി നിറയെ ഉണ്ട്. ഒരു സ്യൂട്കെയ്‍സില്‍ ഭദ്രമായി എടുത്തു
വച്ച്, അതിരാവിലെ യാത്ര തിരിച്ചു.
"ഇതു രോഗിയായ മഹാകവിക്കു മരുന്നുണ്ടാക്കാനാണ്,അദ്ദേഹം രണ്ടു ദിവസം കൂടി ജീവിച്ചു നാലുവരിക്കവിത കൂടുതല്‍ എഴുതാന്‍ സാധിച്ചാല്‍ അതു നമുക്കും നേട്ടമാണല്ലോ" എന്നൊന്നും പറഞ്ഞാല്‍ എക്സൈസുകാര്‍ വിടില്ല. എങ്കിലും അനിഷ്ടസംഭവമൊന്നും കൂടാതെ,സാധനം എന്നോടൊപ്പം ഭദ്രമായി അദ്ദേഹത്തിന്റെ വീടിലെത്തി. അദ്ദേഹം അതേറ്റുവാങ്ങി ഭാര്യയെ ഏല്‍പ്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു, ശ്രീദേവിയോടു ചോദിച്ചു :
"ആടിനെ വാറ്റിയില്ലേ?"
"വാറ്റിക്കൊണ്ടുവരാന്‍ എവിടെയോ ഏര്‍പ്പാടു ചെയ്‍തിട്ടുണ്ടെന്നു പറയുന്നതു കേട്ടു."
ഘടദീപം 22
" പിന്നെ, ആ കുപ്പിയിലെ....?"
" ഓ, അതവിടെ കാലിക്കുപ്പിയായി ഇരുപ്പുണ്ട്."
കുടി നിര്‍ത്തിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത്.
" അല്ല; പട്ടയെക്കാളും നല്ലത് തെങ്ങിന്റെയാണല്ലേ?"
എന്നിട്ടദ്ദേഹം അപരാധബോധത്തിന്റെ ഒരു വക പരിഹാസത്തോടെ ഒരു ചിരി ചിരിച്ചു.
" ഇഷ്ട, എനിക്കബദ്ധം പറ്റി. ഞാനതു കുടിച്ചു പോയി. ഇനി തൊടില്ല. തീര്‍ച്ച."
അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.
" സ്‍നേഹിതാ, ഞാന്‍ തന്നെ എന്നെ നശിപ്പിച്ചു. ഒരു കാലത്തു ചായയും ചാരായവും മാത്രം കൊണ്ട് ദിവസങ്ങളോളം ഞാന്‍ ജീവിച്ചിരുന്നു. ഭാര്യയും അമ്മയും ഊണും തയ്യാറാക്കി,കരഞ്ഞു കൊണ്ട് പറയും : ഉണ്ണാന്‍. ഉണ്ണില്ല. ആരോടും മിണ്ടില്ല. അങ്ങനെ തോന്നി. കാരണമെന്ത്? എനിക്കു തന്നെ അജ്ഞാതമാണ്. "
അദ്ദേഹം സ്വന്തം സ്മരണകളുടെ ചുരുളഴിക്കും.
                   " രണ്ടുമണിയാകുമ്പോള്‍ പുറത്തിറങ്ങും. നേരേ ടൗണിലേക്കു നടക്കും. കാലിലെ ഷൂവില്‍ ഒരു കഷണം കഞ്ചാവെടുത്തു കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരിക്കും. കാല്‍നടയായി പോകും. ഷൂവിനുള്ളിലെ സാധനം നല്ല പോലെ മര്‍ദ്ദിക്കപ്പെടാന്‍. വഴിമധ്യേ ഒരു ക്രിസ്‍ത്യാനിയുടെ കടയുണ്ട്. ഞാന്‍ അവന്റെ കടയ്‍ക്കു നേരേ വരുമ്പോള്‍ അടയാളം കൊടുക്കും.
രാത്രി തിരിച്ചുവരുമ്പോള്‍ എല്ലാം ഒരുക്കിയിട്ടുണ്ടാകും. രണ്ടു പ്‍ളേറ്റ് നിറയെ സാമാനങ്ങള്‍. ഒന്നയാള്‍ക്കും ഒന്നെനിക്കും. കുടി കഴിഞ്ഞാല്‍ ഞാന്‍ ഷൂ പൊക്കും.അവന്‍ കയ്യിട്ടു പൊതിയെടുത്ത് രണ്ടു വീടിയിലാക്കി തെറുക്കും. ഒന്ന് എന്റെ ചുണ്ടത്തു വെച്ച് കൊളുത്തിത്തരും. ഒന്നവനും. ഇത്രയുമായാല്‍ പിരിയാന്‍ സമയമായെന്നര്‍ത്ഥം. ഞാനിറങ്ങി ഒരു നടത്തം കൊടുക്കും..അപ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. കുറ്റാകൂരിരുട്ടും. എന്നാലും ഊടുവഴിയില്‍ കൂടെയേ വീട്ടിലേയ്‍ക്കു മടങ്ങൂ. വീട്ടില്‍ വിളക്കു വിളറി എരിയുന്നുണ്ടാകും. ചാരെ ഭാര്യയും. അവള്‍ കരയുകയായിരിക്കും. "
അദ്ദേഹം തുടരും. " എങ്കിലും എനിക്കത്ഭുതം തോന്നുന്നു, ഒരിക്കലും ഒരനിഷ്‍ടസംഭവവുമുണ്ടാകാത്തതില്‍. വല്ല മരത്തിലും തലയിടിക്കാം. പാമ്പു കടിക്കാം. വഴിയില്‍ത്തന്നെ ബോധമറ്റു വീണെന്നും വരാം. എന്നാല്‍, യാതൊന്നുമുണ്ടായില്ല. ഇതാരുടെ ഭാഗ്യം കൊണ്ടാണെന്നറിയില്ല."
                                    സ്വന്തം മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ നിന്ന് അദ്ദേഹമിതു പോലെ പ്രസ്‍താവിച്ച സന്ദര്‍ഭങ്ങള്‍ ദുര്‍ല്ലഭമായിരുന്നില്ല. ശ്രീ. ഏ. ബാലകൃഷ്ണപിള്ള ഇങ്ങനെ പറയുന്നു.... ദൗര്‍ബ്ബല്യങ്ങള്‍
ഘടദീപം 23
 ഉത്‍കര്‍ഷേച്ഛുവായ ഒരു കവിയില്‍ കളങ്കമായികണക്കാക്കേണ്ടതില്ലായിരിക്കാം.
ചങ്ങമ്പുഴ തന്നെ പറഞ്ഞു.
"ഏഴാം സ്വര്‍ഗ്ഗം കടന്നു തവ കടമിഴിയില്‍
ക്കൂടിയെന്നല്ല, ഞാനാം പാഴാം പുല്‍തണ്ടില്‍
നിന്നുല്പല,
മധുരസ്വപ്‍നഗാനം പകര്‍ന്നു;
കേഴാം ഞാന്‍, നാളെ വീഴാ; മടിയി-
ലഖിലവും തേളുചൂഴും മനസ്സില്‍
താഴാം, താഴട്ടെ,കേഴട്ടരികില്‍ വരികയേ,
ഹൃദ്യമെ,മദ്യമെ നീ...."
                                                        X X X X

                                      "രാത്രി രണ്ടുമൂന്നു തവണ ച്ഛര്‍ദ്ദിച്ചു. രാവിലെ നേരേ കോയമ്പത്തൂര്‍ക്കു പോയി."
അദ്ദേഹം പറയുകയായിരുന്നു. ഡോക്‍ടര്‍ ശരിക്കു പരിശോധിച്ചു.


ക്ഷയരോഗം മൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നും പ്രയാസമണെന്നും പറഞ്ഞു.
വാസ്‍തവത്തില്‍ ക്ഷയരോഗബാധിതനാണ് ഞാനെന്ന് അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരേക്കു പോകണമെന്നു വിചാരിച്ച ആ രാത്രിയാണ് എനിക്ക് ആ രോഗത്തെ പറ്റി സ്വയം സംശയം ജനിച്ചത്."
വീടിന്റെ തെക്കുവശത്തു ഒരു ഷെഡ്ഡു കെട്ടിയുയര്‍ത്തപ്പെട്ടു. മരുന്നു കുപ്പികളുടെ നടുക്ക് ഒരു ചാരുകസാലയില്‍ അദ്ദേഹം അങ്ങനെ ഇരിക്കുന്നത് കുറേനാള്‍ കണ്ടു. പിന്നെ ഒരു നാള്‍ അതിനടുത്തു തന്നെ ദയനീയവും, വ്യസനകരവുമായ ചിതാഭസ്‍മവും കാണുമാറായി. അതിന്നരികിലായി കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്ന ഒരു വിധവയായ മാതാവും അച്ഛന്‍ നഷ്‍ടപ്പെട്ട സന്താനങ്ങളും. ആ ചിതാഭസ്‍മം ആ ദു:ഖിതയായസ്‍ത്രീയെക്കുറിച്ചു പാടുന്നതു പോലെ തോന്നി-
"മണ്‍മറഞ്ഞു ഞാനെങ്കിലുമിന്നു-
മെന്നണുക്കളിലേവമോരോന്നും
ത്വല്‍പ്രണയസ്‍മൃതികളുലാവി
സ്വപ്‍നനൃത്തങ്ങളാടുന്നു, ദേവി.....!
( സ്‍പന്ദിക്കുന്ന അസ്ഥിമാടം.)
-----------------------------------
ഘടദീപം 24 

സ്വാതന്ത്ര്യം വന്നവഴി

("ഇടതുപക്ഷം" വാരിക. എഡിററര്‍ : പന്തളം പി.ആര്‍. മാധവന്‍ പിള്ള
ഏപ്രില്‍19, 1951 )


                     ആഗസ്റ്റ് 15! മൂക്കത്ത് വിരല്‍ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുകവയ്യ എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്!    എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക,പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക,ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകള്‍ക്കു വിരാമമിടുക - സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ - കാലം ആഗസ്റ്റ് 15-ന്റെ തലയ്‍ക്കല്‍ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളര്‍ന്ന മനുഷ്യന്‍- പാവപ്പെട്ട മനുഷ്യന്‍ - എല്ലാത്തരം ദൗര്‍ഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യന്‍ ആശ്വസിച്ചു. അവന്‍ നെറ്റിയില്‍ നിന്നു വിയര്‍പ്പു തുടച്ചു.ആലസ്യത്തില്‍ നിന്നു ഉണര്‍ന്നു കണ്ണുതിരുമ്മി.അവന്റെ ചുണ്ടില്‍ ഒരു പ്രത്യാശ പൊടിഞ്ഞു.
അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധ:പതനങ്ങള്‍ക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവന്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്‍തു. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിടുക എന്നതിന്റെ അര്‍ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‍തു.
ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോണ്‍ഗ്രസ് ഭരിക്കാന്‍ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി
പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും കൂട്ടമണികള്‍ ലഹള കൂട്ടി. കതിനവെടികള്‍ പൊട്ടി. പോലീസുകാരന്‍ ത്രിവര്‍ണ്ണ പതാക -പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ
തലയില്‍ ത്രിവര്‍ണ്ണപതാക പാറി.

ഘടദീപം 25


ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്‍ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു
കിടന്നിരുനു.

എന്നാല്‍എല്ലാംചതിയായിരുന്നു.കടുത്തവഞ്ചനയായിരുന്നു.
വളര്‍ന്നുവരുന്നതലമുറയുടെ,പിറവിയെടുക്കുന്നജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു.വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേര്‍ന്നുള്ള ഗൂഢലോചന!.
നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റുപതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റുമുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ?
അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാര സ്വാതന്ത്ര്യമുണ്ടോ?
ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്‍റ്റുപ്രവര്‍ത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരുസ്വതന്ത്രവുംപുരോഗമനപരവുമയ ചിന്താഗതിയുണ്ട്. ഈ ചിന്താഗതി ബ്രിട്ടീഷുകാരന്‍ ഇവിടെ ഭരണം നടത്തിയ കാലം മുതല്‍ ഞാന്‍ വെച്ചുപുലര്‍ത്തിപ്പോരുന്നതാണ്.ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടില്‍ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എന്താണുണ്ടായത്. പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു.എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു. എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവര്‍ക്കു കിട്ടി? ഒന്നുമില്ല. ഞാന്‍ ചോദിച്ചു : -നിങ്ങള്‍ക്കെന്താണ് വേണ്ടത്?
പോലീസുകാരന്‍ പറഞ്ഞു:
-ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണ്..........
കഷ്ടം. അതിനു ചൈനയിലായിരുന്നു അവര്‍ പോകേണ്ടിയിരുന്നത്.! നിരോധിക്കാത്ത മാക്‍സിം ഗോര്‍ക്കിയുടെ 'അമ്മ'യെന്ന വിശിഷ്ട ഗ്രന്ഥം എനിക്കു ഇന്ത്യന്‍ പോലീസിനെ ഭയന്നു ഒളിച്ചുവെയ്‍ക്കേണ്ടിവന്നു പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തില്‍ പോലും നിരോധിക്കാത്തൊരു സുപ്രസിദ്ധ കൃതി ഒളിച്ചുവെയ്‍ക്കാന്‍‍ നിര്‍ബ്ബന്ധിത നായൊരവസ്‍ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ?
                    സ്വാതന്ത്ര്യം ലഭിക്കുനതിനു മുമ്പു വരെ കോണ്‍ഗ്രസ്സിന്റെ സമരത്തേയും ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും
ഘടദീപം 26

No comments:

Post a Comment