Search This Blog

Thursday, April 26

ORKATTERY (9)




ORKATTERY.P.O.                                                                                       VADAKARA, KOZHIKKODE………9

     ജനുവരിയില്ഓര്ക്കാട്ടേരി ചന്തയാണ്, എന്ന് സ്കൂളില്ചായ കൊണ്ടു വരുന്ന രാഘൂട്ടി പറഞ്ഞപ്പോള്എനിക്ക് വിശേഷിച്ചു ഒന്നും തോന്നിയില്ല. ചന്ത ഏതു നാട്ടിലാണ് ഇല്ലാത്തത്? തീര്ച്ചയായും ഇത് വായിക്കുന്നവര്ക്കും  തോന്നും, ചന്തയില്എന്താ പ്രത്യേകത എന്ന്. എന്നാല്ഓര്ക്കാട്ടേരി ചന്ത, വെറുതെ ഒരു ചന്തയല്ല. ഉത്സവമാണ്. ഗ്രാമം ഉടുത്തൊരുങ്ങി, അഴകു വിട ര്ത്തി ആനന്ദം കൊണ്ട് മനസ്സ് നിറയ്ക്കുന്ന പത്തു നാളുകള്നീളുന്ന ഗ്രാമോ ത്സവം. വടക്കന്വീരഗാഥകള്അനുസ്മരിപ്പിക്കുന്ന, കാതില്തോടയ്ക്ക്  മുകളില്വലിയ കടുക്കനിട്ട മുതിര്ന്ന സ്ത്രീകള്മുതല്സമീപ പ്രദേശങ്ങ ളിലെ സകലമാനജനങ്ങളും പത്തു ദിവസവും അങ്ങാടിയിലായിരിക്കുംമുതിര്ന്നവരുടെ കയ്യില്ചുവന്ന തടിയന്ടോര്‍ച്ച് ഉണ്ടാകും. മകനോ, മരു മകനോ ഗള്ഫിലാണ്  എന്ന അഭിമാനത്തിന്റെ പ്രതീകമാണത്. അക്കാലത്ത് അതൊരു ഫാഷനും പത്രാസുമായിരുന്നു. അങ്ങാടിയില്തകര്പ്പന്കച്ചവടം  പൊടിക്കും. കന്നുകാലിച്ചന്ത, യന്ത്രഊഞ്ഞാല്‍, സര്ക്കസ്, എക്സിബിഷന്‍ .....ആന,മയില്‍,ഒട്ടകം......ഒരു കൊല്ലം ജനങ്ങള്കഷ്ടപ്പെട്ടത് പത്തു നാളു കള്ക്കു വേണ്ടിയാണെന്ന് തോന്നും. പണം വന്നു മറിയുകയാണ്. എല്ലാവിധ കടകളിലും തിരക്കോട് തിരക്ക്. എവിടെ നോക്കിയാലും തിടുക്കവും ഉന്മേഷ വും സന്തോഷവും.... സ്ഥിരംമെനു കട്ടന്ചായയും ഉള്ളിവടയും മാത്രമായ  ചായക്കട ചന്തസീസണില്ആകെ മാറും. പുറത്തുനിന്നു പണ്ടാരികളെ (കുക്ക്)  ഇറക്കുമതി ചെയ്യും. മുന്വശത്ത് താല്ക്കാലിക ഷെഡ്ഉയര്ത്തി അലങ്കരിക്കും. ബെഞ്ചും മേശയുമിടും. സമോവര്പുറത്തേക്കിറക്കും. രണ്ടുപേര്‍  പൊറോട്ട അടിക്കും. ഇരിക്കാനും നില്ക്കാനും പറ്റാത്ത അത്ര തിരക്ക്. പൊറോട്ടയ്ക്ക് കറി എന്തുണ്ട് എന്ന്ചോദിച്ചാല്‍  വെയ്റ്റര്പറയുംആട്,പോത്ത്,കോഴി,താറാവ്,പോര്ക്ക്....!” ആദ്യമൊക്കെ ഞാനൊന്നറച്ചിട്ടുണ്ട്. മട്ടണ്‍,ബീഫ്,ചിക്കന്ഒക്കെ ആവാമെന്നലാതെ......!                        വൈകുന്നേരങ്ങളില്ജനക്കൂട്ടം റോഡില്നിറയും. പ്രത്യേകിച്ച് ചോപ്പന്കുത്ത് (വെളിച്ചപ്പാടിന്റെ രംഗപ്രവേശം) നടക്കുന്ന ദിവസങ്ങളില്‍. ഞാനും സുഹൃത്തുക്കളും നിത്യവും റോഡിലൂടെ കാഴ്ചകള്ഒക്കെ കണ്ടു നടക്കും. ഞങ്ങള്അദ്ധ്യാപകരായതിനാല്ഇച്ചിരി ഗമയും ഉണ്ട്. സ്കൂളിലെ  മുതിര്ന്ന കുട്ടികള്കളര്ഫുള്‍  ഡ്രസ്സ് ധരിച്ചു, മീശവടിച്ചു, കൂളിംഗ് ഗ്ലാസ്സും  വെച്ച് കണ്ടാലറിയാത്ത പോലെ തിരക്കിലൂടെ ഊളിയിടും.ചില വിരുതന്മാര്എല്ലാവരുടെയും മുന്നില്വെച്ച്  ഷേക്ക് ഹാന്ഡ്  തരും. എന്തെല്ലാം രസങ്ങള്‍. അതിനിടയ്ക്ക് എനിക്കൊരു അബദ്ധം  പറ്റി. കിട്ടേണ്ടത് കിട്ടി  എന്ന് പറഞ്ഞാല്മതി.ജനത്തിരക്ക് മൂലം നീങ്ങാനാവാതെ ഒരു ബസ്സ്‌  നിറയെ യാത്രക്കാരുമായി ഓര്ക്കാട്ടേരി അങ്ങാടിയില്കുടുങ്ങി. അതിനടുത്തു ഞാനും കൂട്ടുകാരും നില്ക്കുന്നു. ഹയര്സെക്കണ്ടറിയിലെ മഹേന്ദ്രന്ഗോവിന്ദന്‍, മുരളീധരന്‍, വിനോദ്, കൂത്താളിയില്നിന്നുള്ള ഭാസ്കരന്മാഷ്തുടങ്ങിയവരാണ് കൂടെയുള്ളത്. പൂരപ്പറമ്പില്നില്ക്കുന്ന പ്രതീതി. പെട്ടെന്ന് ആരോ ഒരാള്എന്റെ  ഷര്ട്ടിന്റെ കോളറില്‍  പിടുത്തമിട്ടു. “നില്ക്കെടാ അവിടെ-“  ഒരു അലര്ച്ചയും.ഞാന്ഞെട്ടിപ്പോയി. ഇടംകണ്ണിട്ടു  നോക്കി. പോലീസ്അടുത്ത ചോദ്യം- “പോക്കറ്റടിക്കാന്‍  വന്നതാണോ?” കോളറിലെ പിടിവിടുവിച്ചു  ഞാന്തിരിഞ്ഞു നോക്കി. ഒരു കൂറ്റന്പോലീസുകാരന്‍.  എന്റെ തല മരവിച്ചിരുന്നുചെയ്യാത്ത കുറ്റത്തിന് പോലീസ് പിടിച്ചിരി ക്കുന്നു. അതും പരസ്യമായി. ക്ലാസ്സിലെ കുട്ടികളുടെ മുന്നില്വെച്ച്. നിര്ത്തി യിട്ട ബസ്സിലെ ആളുകളും നോക്കുന്നുണ്ട്. എന്തൊരു നാണക്കേടാണ്. ഞാന്‍  എന്തോ പറയാന്വേണ്ടി  വിക്കി. അപ്പോഴുണ്ട് പോലീസുകാരന്‍  പൊട്ടിച്ചിരിക്കയാണ്.  “പേടിച്ചു പോയോഞാന്സുയിപ്പാക്കിയതല്ലേ?   എന്നെ മനസ്സിലായില്ലേ? എടച്ചേരി സ്റ്റേഷനിലെ ബാബുകോണ്സ്റ്റബിള്ബാബു!.”  .......ബാബുസാര്‍!  എനിക്കാദ്യം മനസ്സിലായില്ല. (പതുക്കെ പറഞ്ഞു.) ഇത്രേം ആള്ക്കാരുടെ മുമ്പില്വെച്ച് ഇതെന്നോട് വേണ്ടായി രുന്നു.” ഞാന്ബാബു സാറിനെ പിന്നെയും കുറെ നേരം  കെട്ടിപ്പിടിച്ചു നിന്നു. ഞാന്പോക്കറ്റടി ടീമല്ല. പോലീസുകാരന്റെ സ്നേഹിതനാനെന്ന  കാര്യം ബസ്സിലുള്ളവര്നന്നായി കണ്ടോട്ടെ! സ്കൂളില്‍  എസ്.എസ്.എല്‍.സി.  പരീക്ഷാ ചോദ്യപ്പേപ്പറിന് സെക്യൂരിറ്റി വന്നിരുന്നത് അദ്ദേഹമായിരുന്നു. ഞങ്ങള്തമ്മില്വലിയ അടുപ്പത്തിലായിരുന്നു. പക്ഷെ, പിന്നെ, ഒരു പോലീസുകാരനോടും ഞാന്അത്ര അടുപ്പം കാണിച്ചിട്ടില്ല.... മൂന്നു  ചന്തകള്ഞാന്ശരിക്ക് ആസ്വദിച്ചുപിന്നീട്  ഗ്രാമച്ചന്തയുടെ  സ്ഥാനത്ത്  പരിഷ്ക്കരിക്കപ്പെട്ട  സ്റ്റാളുകള്നിരന്ന പ്രദര്ശനമായി  എന്നാണു ഓര്മപഴമ  നഷ്ടപ്പെടുക   പതിവാണല്ലോ. കോഴിക്കോട്ടു നിന്ന് പോന്നശേഷം  പിറ്റേ വര്ഷത്തെ ചന്തയ്ക്കും ഞാന്പോയി. ഇതാണ് അല്ലെങ്കില്ഇങ്ങനെയാണ് ഓര്ക്കാട്ടേരി ചന്ത എന്ന് ആരും ധരിക്കരുത്. അതിന്റെ സൌന്ദര്യം അവര്ണ്ണനീയം. അനുഭവവേദ്യം .

Tuesday, April 24

ORKATTERY - കുഞ്ഞബ്ദുള്ളമാര്‍ (10)

ORKATTERY. P.OVADAKARA, KOZHIKKODE………10
കുഞ്ഞബ്ദുള്ളമാര്‍.

വടകരയില്‍  എത്തിയ ആദ്യ നാളുകളില്‍  കേട്ടത് ഏതാണ്ട്  സാമുദായിക ലഹളയോളം എത്തിയ  സി.പി.എം. – ലീഗ് സംഘര്ഷത്തിന്റെ കഥകളായി രുന്നുകൊലയും മറുകൊലയുമായി തുടര്ച്ചയായി പത്തു ദിനങ്ങളില്പത്ത്  മരണങ്ങള്‍ . പോലീസ് ജീപ്പുകള്തലങ്ങും വിലങ്ങും പാഞ്ഞിരുന്നു . ഒപ്പം ഹിന്ദുവും മുസ്ലിമും   പരസ്പരം  അഭയം  നല്കിയ  കോരിത്തരിപ്പുളവാക്കുന്ന  കഥകളും..
ബസ് തടഞ്ഞു നിര്ത്തി യാത്രക്കാരെ  ഓരോരുത്തരായി ഇറക്കി  പേര്  ചോദിച്ചു  തല്ലുമായിരുന്നു. സന്ദര്ഭം നോക്കി  കുഞ്ഞബ്ദുള്ളയെന്നും   കണാരനെന്നും  പേര് മാറ്റിപ്പറഞ്ഞു  സാധാരണക്കാരായ ആളുകള്‍ ‘ തടി  കയ്ച്ചലാക്കിയിരുന്നത്രേ. എന്തായാലും സ്ഥിതിയൊക്കെ ആറിത്തണുത്തിരുന്നുഎനിക്ക്  ജോലി  വടകരയിലാണെന്നു  കേട്ടപ്പോള്‍  എന്റെ വല്യമ്മമാരില്ഒരാളാണോ, അതോ അമ്മ തന്നെയാണോ   എന്നോര്മ്മയില്ല, പറഞ്ഞു.  .......വടകരവള്ളിയും പുള്ളിയും ഇല്ലാത്ത  സ്ഥലമാണ്. സൂക്ഷിക്കണം.....!  ഇത്രയും  അപകടമാണെന്ന്   വിചാരിച്ചില്ലഞാനും  രണ്ടു  കള്ളപ്പേരുകള്പഠിച്ചു വെച്ചു. ലീഗുകാര്വന്നാല്‍  ഞാന്കുഞ്ഞബ്ദുള്ളസി.പി.എം. വന്നാല്ഞാന്‍  കണാരന്‍!  അക്കാലത്ത്  വടകരയില്‍  കുഞ്ഞബ്ദുള്ള   എന്ന പേര് സര്വ്വസാധാരണം ആയിരുന്നുവടകരയില്ചെന്നാലുടനെ പുനത്തിലിനെ പോയി കാണണമെന്ന് എന്റെ  ജേഷ്ഠന്‍  പറഞ്ഞിരുന്നു.   അതുപ്രകാരം  ഞാന്ചെന്നുപുതിയ ബസ് സ്റ്റാന്റിനു   തൊട്ടടുത്തായിരുന്നു  ‘ജനതാ ക്ലിനിക്.’   ഉച്ചനേരം . തിരക്കില്ല. ഞാന്കയറിച്ചെന്നുഒരു വലിയ  മേശ. പിന്നില്‍  ഒരാള്‍  മേശയ്ക്കടിയില്‍  നിന്ന്  എന്തോ  എടുക്കാന്കുനിഞ്ഞിരിക്കുന്നുമുഖം മാത്രമേ കാണുന്നുള്ളൂഎഴുന്നേല്ക്കുന്നില്ല. പിന്നീടാണ്  മനസ്സിലായത്‌, അദ്ദേഹം കസേരയില്ഇരിക്കുകയായിരുന്നു. ഒരു ചെറിയ മനുഷ്യന്‍. എന്നാല്‍  സ്മാരകശിലകളെന്ന  വലിയ ഇതിഹാസത്തിന്റെ  മഹാനായ ശില്പ്പിഞാന്ആദരപൂര്വ്വം  കൈ കൂപ്പിവലിയ സ്നേഹനിധിയായ  എളിയ   മനുഷ്യന്‍. അല്പനേരം ഞങ്ങള്‍  സംസാരിച്ചു.    എന്നെ അദ്ദേഹം  അപ്പോഴേ മറന്നുകാണും.   എനിക്ക് ഇപ്പോഴും  ഓര്മ്മയുണ്ട്ഓര്ക്കാട്ടേരി   സ്കൂളില്‍  രണ്ടു  കുഞ്ഞബ്ദുള്ളമാര്‍  ഉണ്ടായിരുന്നു.  ഒരാള്ടി.കുഞ്ഞബ്ദുള്ളകാര്ത്തികപ്പള്ളിക്കാരനാണ്ഞാന്അദ്ദേഹത്തെ ഇപ്പോഴും  ഓര്മ്മിക്കുന്നത്   ഒരു  ഉപദേശത്തിന്റെ ശക്തിയിലാണ്ഒരിക്കല്സ്വകാര്യമായി പറഞ്ഞു. (ശബ്ദം താഴ്ത്തിയേ സംസാരിക്കൂ.)  “...നമ്മള്........പുസ്തകത്തില്ഉള്ളതേ  വായിക്കാവൂ.” അതിനു  ഒരുപാട് അര്ഥങ്ങള്‍   ഞാന്കണ്ടെത്തിപിന്നീട് പല ആപല്സന്ധികളിലും  ഉപദേശം എന്നെ രക്ഷിച്ചിട്ടുണ്ട്. അടുത്തയാള്‍ , കെ. കുഞ്ഞബ്ദുള്ള. ഏറാമല യില്വീട്. എന്നോട്  വളരെ  സ്നേഹം  കാണിച്ച ഒരാള്‍. രു  റംസാന്നോമ്പുതുറയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അന്ന് തന്നെ  ചെല്ലണം.  വൈകിട്ട് ഏഴു മണിയ്ക്ക് പള്ളിയില്നിന്ന് അദ്ദേഹം മടങ്ങും വഴി ലോഡ്ജില്‍  വരുംകൂടെ ചെല്ലണം.   ഞങ്ങള്‍  മൂന്നാള്‍  ഉണ്ടായിരുന്നുഞാനും രാമന്കുട്ടിയും   ബാലനും. ഞങ്ങള്ക്ക്  വലിയ സന്തോഷം. രാത്രി അരി വെയ്ക്കണ്ടല്ലോ. കറിയും വെയ്ക്കണ്ടമാത്രമോ? നല്ല നോണ്അടിയ്ക്കാം. അടുക്കള അടച്ചുപൂട്ടി  ഞങ്ങള്‍  നേരത്തെ റെഡിയായി.എന്തെല്ലാം ഉണ്ടാവും? ബിരിയാണി...? ചിക്കന്‍...?.   ഏഴുമണിയായിപക്ഷെ, കുഞ്ഞബ്ദുള്ളസാറിനെ കണ്ടില്ല. സാര്വന്നില്ലഒമ്പത് മണി വരെ നോക്കാം. പ്രതീക്ഷയ്ക്ക്  ഒരു കുറവുമില്ലല്ലോഅങ്ങനെ  ഒമ്പതുമണിയും ആയിഭാഗ്യം കെട്ട മൂന്നു ഭിക്ഷാം ദേഹികള്‍ !  ഞങ്ങള്‍  ഞങ്ങളെത്തന്നെ  പഴിച്ചു. അദ്ദേഹം  മറന്നുപോയതാവാം.   മന:പൂര്വ്വം ആയിരിക്കില്ലഒമ്പതര ആയപ്പോള്‍  ബാലന്‍  അടുക്കള   വാതില്തുറന്നു. രാമന്കുട്ടി  കഞ്ഞിയ്ക്കു വെള്ളം അടുപ്പത് വെച്ചുഞാന്മൂന്നു ഗ്ലാസ്  അരിയെടുത്തു കഴുകിഅരി കലത്തിലിടും മുമ്പ്   വാതിലില്മുട്ട് കേട്ടു. ഞങ്ങള്‍  ഉമ്മറത്തേയ്ക്ക് കുതിച്ചുകുഞ്ഞബ്ദുള്ള സാര്‍.  നിറഞ്ഞ പുഞ്ചിരി.വൈകിയതിനു ക്ഷമാപണംവയല്തീരാന്‍  വൈകിയത്രേവയല് തീരുകയോവയല്അല്ലസാര്തിരുത്തിഅറബ് വാക്കാണ്‌. വഅല്‍.    പ്രഭാഷണംഓക്കെ. ഞങ്ങള്‍  കൂടെ ഇറങ്ങി.   സാറിന്റെ വീട്ടില്‍  നോമ്പുതുറസാറിനു ചെറിയ  രണ്ടു പെണ്കുട്ടികള്‍. ‘തരിയില്തുടങ്ങി.വിഭവ സമൃദ്ധമായ ഭക്ഷണം.ഞങ്ങള്ക്കു തിന്നു തിന്നു  വയര്നിറഞ്ഞുമതി, സര്‍. ഇനി തിന്നാന്വയ്യസന്തോഷമായിഞങ്ങള്പോകട്ടെ?   കുഞ്ഞബ്ദുള്ള മാഷ്‌   അമ്പരന്നുകൊള്ളാം! അത്താഴം  കഴിയ്ക്കാതെ   പോകാനോ?   അത് പറ്റില്ലഇരിക്ക്!   അല്ല,സര്‍  അത്താഴമല്ലേ, കഴിച്ചത്കുഞ്ഞബ്ദുള്ള മാഷ്‌  വിശദീകരിച്ചു. ഇപ്പോള്നമ്മള്‍  വൈകിട്ടത്തെ ചായ   വരെ   ആയുള്ളൂ. ഇനി അത്താഴം കിടക്കുന്നു..... മതി,സര്‍, മതി. സന്തോഷമായി....ഞങ്ങള്മടങ്ങിഎന്റെ ജീവിതത്തില്‍  അത്രയും  കിടിലന്‍  നോമ്പ് തുറ   വേറെ ഉണ്ടായിട്ടില്ല.......