Search This Blog

Friday, July 15


സ്ഫോടനം  വരുന്നേരം



സ്ഫോടനം  നടന്നെന്നാല്‍
 മന്ത്രിമാര്‍ അപലപിക്കണം

 നടന്ന സ്ഥലത്തെത്തണം
നടുക്കം  രേഖപ്പെടുത്തണം
 .
ഭീകരരുടെയഴിഞ്ഞാട്ടമെന്ന്


മുഖപ്രസംഗം  ചമയ്‍ക്കേണം

ആര്‍ഡീയെക്‍സോ, ജലാറ്റിനോ 

അതോ അമൊണിയം നൈട്രേറ്റോ?
ബോംബു സ്‍ക്വാഡിനെ വിട്ട്
മരുന്നേതെന്നു ഗണിക്കേണം
മുജാഹിദോ  തോയിബയോ
പിന്നിലാരെന്നൂഹിക്കേണം
അന്വേഷണത്തിനേജെന്‍സി
ഏതുവേണമെന്നന്വേഷിക്കണം.
നാടൊട്ടുക്കു  ഭീകരാക്രമണ
മുന്നറിയിപ്പുപരത്തേണം
സുരക്ഷാപാലന വീഴ്ചകള്‍
കണ്ടില്ലെന്നു  നടിക്കണം
മരിച്ച വിദേശിയെത്ര, സ്വദേശിയെത്ര
ആണുപെണ്ണെത്ര, മലയാളി  പെട്ടുവോ
കണക്കുകള്‍  കൃത്യ മായെടുക്കണം
  കനത്ത സുരക്ഷ കല്‍പ്പിക്കണം
മരിച്ചോര്‍‍ക്കു രണ്ടും, അല്ലെങ്കിലൊന്നു
ലക്ഷമാശ്വാസം നല്‍കണം.
സംശയാസ്‍പദമായ്‍കണ്ട
യാചകരെ  അറസ്‍റ്റു ചെയ്യണം.
അന്വേഷണം  വേണ്ടിവന്നാല്‍
ഗള്‍ഫു  നാട്ടിലേക്ക്  നീട്ടണം
പിന്നെപ്പോയ്‍ ഉറങ്ങീടാംഅടുത്ത സ്‍ഫോടനം വരേ

...
                                                    -ഐന്‍സ്റ്റീന്‍   വാലത്ത്  










Tuesday, April 26

story

സന്മനസ്സ്



സന്മനസ്സ്  
ഐന്‍സ്ററീന്‍   വാലത്ത്



                                     കല്യാണപ്പന്തലില്‍    വെച്ച്   വധുവിന്റെ    സൌന്ദര്യം     കാണാം   എന്നല്ലാതെ    നോക്കാന്‍  പാടില്ല.
എന്നാല്‍ ,  ഇതെന്തു മാതിരി   സൌന്ദര്യം ?!   സാക്ഷാല്‍  സുന്ദരി മണവാട്ടി .   സുന്ദരി എന്നുവെച്ചാല്‍   സുപ്പര്‍  സുരസുന്ദരി.
സുരാംഗന.   നയനം, നാസിക ,  ലലാടം,   അധരം,  അളകം, കപോലം  ,  അംഗം ,  എല്ലാം   ലക്ഷണം തികഞ്ഞത് .   നമ്മള്‍
പെണ്ണ് കാണാന്‍     നടക്കുമ്പോള്‍   ഈ   പിശാശുകള്‍    എവിടെപ്പോയി   ഒളിക്കുമാവോ ?!   എന്നാലും   ആ  കോന്തന്റെ  ഒരു
തലവര!    അവന്റെ   ടൈം.........വരന്‍   എന്തോ   വളിച്ച   വിറ്റ്  പറഞ്ഞപ്പോള്‍    വധു   വാ  തുറന്നു   ചിരിച്ചു.   അപ്പഴല്ലേ ,
സീക്രട്ടു     പുറത്ത്  വന്നത് !    പല്ലുകള്‍   വളരെ  മോശം.!   രണ്ടെണ്ണം  അകത്തേയ്ക്കുന്തി.    നാലെണ്ണം   പുറത്തേയ്ക്ക്  ചാടി.
പല്ലിനു   മഞ്ഞപ്പ് ...   മോണയ്ക്കു   കറുത്ത  നിറം.
                                    സമാധാനമായി. .................................

0 comments:

Thursday, April 21

screen play

          തിത്രാനിമ
                                                               ഏറെക്കാലത്തെ  കാത്തിരിപ്പിനും
                                                               തുടര്‍ന്നുണ്ടായ    കടുത്ത നിരാശയ്ക്കും   ശേഷം      
                              ഒരുപക്ഷേ ,    സൂപ്പര്‍ ഹിറ്റ്‌               ആകുമായിരുന്ന                                         ആ   ചലച്ചിത്രത്തിന്റെ     തിരക്കഥ
                                                               വെള്ളിത്തിര വെടിഞ്ഞ്     ബ്ലോഗിന്റെ       വിശ്വ വിശാലതയിലേക്ക്‌    പറന്ന്‍ പറന്ന്‍   വരികയാണ് ...........................................

                                                     
                                  മുടങ്ങാതെ   വായിക്കുക.   സീന്‍ , സീനായി    പറന്നു  പറന്നു   വരുന്നു...


                                                   തിരക്കഥ 
                        തിത്രാനിമ

Tuesday, April 12

                                        മണ്ണിന്റെ മകനായ മനുഷ്യന്‍  മരിക്കുന്നു.  മണ്ണ്  മരിക്കുന്നില്ല .  മണ്ണിന്റെതായ സ്ഥലപ്പേരും   മാഞ്ഞുപോകുന്നില്ല .  സഹസ്രാബ്ദങ്ങളുടെ ,  അഥവാ   ശതാബ്ദങ്ങളുടെ  കാലപ്പഴക്കത്തില്‍   മണ്മറഞ്ഞവയും   മറ്റൊന്നായി   മാറിപ്പോയവയും  വളരെ ഏറെയാണെങ്കിലും   പഴക്കം നിര്‍ണ്ണയിക്കാന്‍  പറ്റാത്ത  പരശതം പേരുകള്‍  ഇന്നും  നമ്മോടൊപ്പം  നില്‍ക്കുന്നു.  അവയുടെ മൂലമെവിടെ ?   അവ ഇവിടെ എത്തിച്ചേര്‍ന്നത്   ഏതേതു  വഴിയ്ക്ക് ? ഏതേതു  ഭാഷഗോത്രങ്ങളില്‍ കൂടി  ?   കാലചക്രഗതിയില്‍   ചതവോ,  മുറിവോ, പൊട്ടലോ,  പോറലോ  പോലുമേല്‍ക്കാതെ   എങ്ങനെ  ചിരം ജീവികളായി  ഇവിടം  വരെയെത്തി ?   ഈ  സമസ്യകളുടെ  ഉത്തരം തേടിയുള്ള   അന്വേഷണമാണ്   എന്റെ  ഓരോ   സ്ഥലചരിത്രഗ്രന്ഥവും.
-------വി.വി.കെ. വാലത്ത് .

Sunday, March 13

വംശനാശം

                     


                            
വംശനാശം
(കഥ തുടങ്ങും  മുമ്പ്   ഗൌരവപ്പെട്ട ഒന്ന്‍ പറയാനുണ്ട്.  എന്നോടൊപ്പം ആദ്യാവസാനം ഒരാള്‍ കൂടിയുണ്ട്. എന്നെ ഞാനായി ജീവക്കാന്‍ അനുവദിക്കാത്ത , എനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍  എന്നില്‍  അടിച്ചേല്‍പ്പിക്കുന്ന  ഒരാള്‍ .  ഓര്മ വെച്ച നാള്‍ മുതല്‍  കൂടെയുണ്ട്. എന്നോടോപ്പമേ പുകയൂ.ഞാന്‍  അയാള്‍ക്ക്  ശിവന്‍  എന്ന് പേരിട്ടിരിക്കുന്നു. അയാളില്ലാതെ ഞാനില്ല. അയാളോട്  നീരസം തോന്നരുത്. അയാള്‍ ഞാന്‍ തന്നെയാണ്.   കളയാന്‍ കഴിയാത്തത് കൊണ്ട് മാത്രം   കൂടെ കൂട്ടുന്നു.)

  ഒരു  സ്വാശ്രയ   ബി.എഡ്ഡ്. കോഴ്സിലേയ്ക്ക് രണ്ടു ലക്ഷം തലവരി  കൊടുക്കാന്‍  ശേഷിയുള്ള  കുറേ  അപേക്ഷകരെ ഉടന്‍  സംഘടിപ്പിക്കുക ഈ  ലക്ഷ്യവുമായി ശിവനോടൊപ്പം രാവിലെ ടൗണിലേക്കിറങ്ങിയപ്പോഴാണ്, ത്രിവേണി ടെയിലറിങ് ഷോപ്പ് പൊളിക്കുന്നു,എന്ന  വാര്‍ത്ത  അടുത്ത ആരുടേയോ മരണം പോലെ   എന്നെ ഞെട്ടിച്ചത്.  ശിവന് പക്ഷെ, ഒരു ഞെട്ടലുമുണ്ടായില്ല. എന്നെങ്കിലും ഒരിക്കല്‍ സംഭവിക്കുമായിരുന്നത് അന്നു സംഭവിച്ചു എന്ന മട്ട്.   ലക്ഷ്യം പാതിവഴിയില്‍   മാറ്റി വയ്‍ക്കാന്‍ ചങ്ങാതി തയ്യാറായിരുന്നില്ല. എങ്കിലും അവനേയും പിടിച്ചു വലിച്ച്  ഞാന്‍ചെട്ടിയങ്ങാടിയിലേക്ക് പറന്നു.            . 
               പുരാതനമായ  ഒരു   ഒറ്റമുറിപ്പീടികയായിരുന്നു,  ആ  തയ്യല്‍ കട .   തയ്യല്‍ക്കട എന്നുപറഞ്ഞാല്‍ കട്ടിത്തുണി കൊണ്ടുള്ള വരയന്‍ സഞ്ചി,    വൃദ്ധജനങ്ങളുടെ കോറത്തുണിയുല്‍പ്പന്നങ്ങളായ കയ്യില്ലാ ബനിയന്‍ ,  വരയന്‍ നിക്കര്‍,    ലെങ്കോട്ടി, റൗക്ക, ബോഡീസ്, ചെറിയ പെണ്‍കുട്ടികള്‍ക്കുള്ള ഷെമ്മി   എന്നീ ഐറ്റംസ്  ഉത്തര വാദിത്വത്തോടെ തയ്ച്ചുകൊടുത്തിരുന്ന ഒരു വിശ്വസ്ഥസ്ഥാപനം.   പ്രൊപ്രൈറ്റര്‍ കാള ബാപ്പന്‍.  എന്നാല്‍ അതിലുപരി,  ഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച അവശേഷിപ്പായിരുന്നു,. ത്രിവേണി ടെയിലറിങ് ഷോപ്പ്.     
                   ത്രിവേണി പൊളിച്ചുനീക്കിയാല്‍ രണ്ടു പ്രധാന നഷ്ടങ്ങളാണുണ്ടാവുക.     ഒന്ന് , ഏഴു പതിററാണ്ടു പഴക്കമുളള ഒരു ചരിത്ര സാക്ഷ്യം.  രണ്ട്  ഒരു അനാഥ ഭ്രാന്തന്റെ കുപ്പമാടം.   ഈ നഷ്ടബോധം എല്ലാ ചെട്ടിയങ്ങാടിക്കാര്‍ക്കും  ഇല്ല.  പഴമക്കാര്‍ക്കു മാത്രം.       ഞങ്ങളുടെ    പുതു തലമുറ   അവജ്ഞയോടെയാണ്  ഈ കെട്ടിടത്തെ കാണുന്നത്.    കാരണം    അവര്‍ക്കു പഴയ ചെട്ടിയങ്ങാടി  പരിചിതമല്ല.      
                     പണ്ടത്തെ ചെട്ടിയങ്ങാടിയുടെ മനസ്സും കണ്ണും കാതും നാവും  ആ ചെറിയ സ്ഥാപനമായിരുന്നു.  എന്നും വൈകുന്നേരമാകുമ്പോഴേയ്ക്കും  ആ  കടയില്‍      കുറേയേറെ    സീനിയര്‍ സിറ്റിസണ്‍സ്   ഒന്നിച്ചുകൂടും. ബാപ്പന്റെ സമവയസ്ക്കരും  ഉറ്റ തോഴന്മാരും.   എല്ലാവര്‍ക്കും ഒരേ യൂണിഫോമായിരിക്കും വെള്ള  ഫുള്‍കൈ ഷര്‍ട്ട്   കഴുത്തറ്റം  കുടുക്കിട്ടത്.   വെള്ള മുണ്ട് മര്യാദയായി  മടക്കിക്കുത്തിയത്. വെള്ളത്തലമുടി  അരികു വകച്ചില്‍ ഇട്ട്  ചീകിയൊതുക്കിയത്.  ക്ളീന്‍ ഷേവ്.  നാട്ടുവര്‍ത്തമാനത്തില്‍ നിന്നു
                                                        2
 പതുക്കെപ്പതുക്കെ ലോക രാഷ്ട്രീയ പുസ്തകം തുറക്കപ്പെടുകയായി.ബാപ്പ‍‍‍‍ന്‍
 തയ്പ്പു മതിയാക്കി രാഷ്ട്രീയചര്‍ച്ചയിലേയ്ക്കു ചാടും. പിന്നെ അവിടെ നല്ല ഒരു
 സദസ്സാണ്.  അതില്‍ എല്ലാ ജാതിക്കാരും ഉണ്ടാകും. ' കംണിസ്റ്റുകളും ' 'കാങ്ക്രസ്സനുകൂലികളും'  രണ്ടിന്റേയും ഒറ്റുകാരും  ഉണ്ടാകും.
ചൂടുള്ള വാദപ്രതിവാദങ്ങള്‍  ഉയരുകയായി.   ജര്‍മ്മനി, ജപ്പാന്‍, അമേരിക്ക,  സഖ്യ കക്ഷികള്‍ , ഒന്നാം വട്ടമേശസമ്മേളനം... തുടങ്ങി  ചര്‍ച്ച  കാടു കയറും.  എന്തൊക്കെ പറഞ്ഞാലും പഴയ  ആളുകള്‍ക്ക് ലോക രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നു.    തര്‍ക്കം    എല്ലാം കഴിഞ്ഞു പിരിയുമ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹത്തിന് ഒരു
കുറവുമില്ലതാനും.  അന്ന് ആ കടയും പരിസരങ്ങളും ഒരുപാടു ജനത്തിരക്കേറിയതായിരുന്നു. ത്രിവേണിയുടെമുമ്പില്‍ ചെന്ന് ഇടത്തേയ്ക്ക്-  ത്രിവേണി കഴിഞ്ഞ് മൂന്നാമത്തേത്-  ഇവിടുന്നു  ത്രിവേണി വരെ    എന്നൊക്കെയാണ്   ഞങ്ങള്‍ അടയാളം  പറഞ്ഞുകൊടുത്തിരുന്നത്.. 
                          ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിദൂരമായ   ആരവ
ങ്ങളും  അലയൊലികളും  ആവേശങ്ങളും മുദ്രാവാക്യം വിളികളും  പ്രഖ്യാപനങ്ങളും        അപ്പപ്പോള്‍ ചെട്ടിയങ്ങാടിക്കുഗ്രാമത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നത് ത്രിവേണിയില്‍
 സദാ മുരണ്ടുകൊണ്ടിരുന്ന ഒരു ചെറിയ മര്‍ഫിയും  അതില്‍താളം പിടിച്ചിരുന്ന ബാപ്പനുമായിരുന്നു . ബ്രിട്ടീഷ് പോലീസിന്റെ കണ്ണു വെട്ടിച്ച്
മധ്യകേരളത്തിലെ നിരവധി സമരസേനാനികള്‍  ത്രിവേണിയുടെ തട്ടിന്‍പുറത്ത്  ബാപ്പന്റെ അനുവാദത്തോടെ ആഴ്ചകള്‍  ഒളിവില്‍  കഴിച്ചുകൂട്ടിയിട്ടുണ്ട്.   തികഞ്ഞ ഗാന്ധിയനായ ടെയ് ലര്‍  ബാപ്പന്‍
 തൂവെള്ള  ഖദര്‍ ധരിച്ച് ഏവരോടും വളരെ കാര്യ ഗൗരവത്തോടെ  സമരമേഖലകളെക്കുറിച്ച് പ്രസംഗിച്ചു.  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ
ത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം തന്നെത്തന്നെ   കരുതിയിരുന്നത്
                               ത്രിവേണിയുടെ സുവര്‍ണ്ണകാലം ഏറെനാള്‍  നീണ്ടു നിന്നില്ല. ഗ്രാമത്തിന്റെ തെക്കുഭാഗത്തായി റെയില്‍വേ സ്റ്റേഷനു സമീപം ഒരു  വമ്പന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിആശുപത്രി വന്നതോടെ ചെട്ടിയങ്ങാടിയുടെ അലകും പിടിയും മാറിപ്പോയി.  പണ്ടു     സന്ദേശഹരന്‍ നടന്നുപോയ കോകസന്ദേശത്തിലെ
പുകണക്കാവിലേക്കുള്ള പഴമ്പാതയും അത്യാവശ്യ സര്‍വ്വീസുകളായ    മരയ്ക്കാരുകുഞ്ഞിന്റെ പലവ്യഞ്ജനക്കട , റേഷന്‍ കട ,  ഡാക്ടര്‍ കൈമളിന്റെ ഹോമിയോ ക്ളിനിക്ക്, ചാക്കോയുടെ ബാര്‍ബര്‍ഷാപ്പ്,     കറുത്ത കോട്ട് സാഹിബ്ബിന്റെ ജൗളിക്കട തുടങ്ങിയവയും ചേര്‍ന്ന്  പരമദാരിദ്ര്യത്തിലധിഷ്ടിതമായ പഴയ കുഗ്രാമം  പുതിയ റോഡുകളും പുതിയ വീടുകളും പുതിയ കടകമ്പോളങ്ങളും  ജനത്തിരക്കും കൊണ്ട്   ടൌണ്‍ഷിപ്പ്‌ രൂപത്തില്‍  പുനര്‍ജ്ജനിച്ചു. ദൂരദേശത്തു നിന്നു ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും  താമസിക്കാന്‍ കഴുത്തറപ്പന്‍ ദിവസ വാടകയ്ക്കു വീടും മുറികളും  നല്‍കി ,ചെട്ടിയങ്ങാടിക്കാര്‍ പെട്ടെന്നു പണക്കാരായി.  ഇപ്പോള്‍ ഞങ്ങള്‍ പാതി പട്ടണവാസികളാണ്. പരിഷ്കാരികളും. ചെട്ടിയങ്ങാടിയുടെ പേരു മാറ്റി, വിഷ്ണുപുരമെന്നാക്കി.  മല്ലു മൂപ്പന്‍റെ  ഉണക്ക ചായക്കട   ഇപ്പോള്‍  ഓം  കൃഷ്ണാ ടീ സ്റ്റാള്‍ ആണ്. ആ പുതുപുത്തന്‍ കെട്ടിടങ്ങളുടെ നടവാതില്‍ക്കലാണ്,    പഴകി ദ്രവിച്ച ഏതു സമയത്തും വീണടിയുമെന്നു തോന്നിപ്പിക്കുന്ന കുഷ്ടരോഗം പിടിച്ച ത്രിവേണി ടെയ്‍ലറിങ് ഷോപ്പ് .  ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അത്     പൊളിച്ചുകളയേണ്ടതാണെന്ന്.
                            ത്രിവേണിയുടെ  കഷ്ടകാലത്തിന്റെ  അപായമണി മുഴക്കിക്കൊണ്ട് ടെയ്‍ലര്‍ ബാപ്പന്‍ പെട്ടെന്നു മരിച്ചു.അതോടെ    ഒന്ന്,രണ്ട്,മൂന്ന്എന്നിങ്ങനെ മുഷിഞ്ഞ  പത്തു ചോക്കടയാളങ്ങള്‍
 പതിഞ്ഞ  ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍ എന്നെന്നേയ്ക്കുമായി
 വീണു.   
                            ബാപ്പന്‍ അപ്രത്യക്ഷനായ ഉടനെ   ചിലര്‍           കടപൊളിച്ചുപണിയാന്‍ ശ്രമിച്ചുവെങ്കിലും   ബാപ്പന്റെ വിശ്വസ്ഥ സേവകനായിരുന്ന  കൊച്ചുവക്കൊ കട ഒഴിഞ്ഞു കൊടുക്കാന്‍
തയ്യാറായില്ല. അയാള്‍   കടയില്‍ തന്നെ താമസമാക്കി.   സഖാവ് , ഭ്രാന്തന്‍ , നക്സല്‍, ഷിബുസോറന്‍ എന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന അയാളോട് അടുക്കാന്‍ ആരും ധൈര്യം കാണിച്ചിരുന്നുമില്ല.  അയാളെ    എനിക്കും പേടിയായിരുന്നു.   ചുമല്‍  വരെ  നീണ്ടു വളര്‍ന്നു  കാടുപിടിച്ച തലമുടി.  മുഖം നിറഞ്ഞു വളര്‍ന്നു തിങ്ങിയ  താടി.   ഷിബുസോറന്‍ എന്നു പേരു വാങ്ങിച്ച മീശ.  മെലിഞ്ഞുണങ്ങിയ ദേഹം.   ചിലനേരം  ഒരുതരം തുളയ്ക്കുന്ന നോട്ടമുണ്ട്. പിന്നെയൊരു വെടലച്ചിരിയും..  അത്തരം ചിരിയ്ക്ക് ഞങ്ങള്‍ കൊച്ചുവക്കോച്ചിരി എന്നാണ്   പേരു കൊടുത്തിട്ടുള്ളത്.                                 
                       തയ്പു   നിലച്ച  ത്രിവേണിയില്‍  കനച്ച ഇരുട്ടും കൊച്ചുവക്കോയും    കാവല്‍ ആരംഭിച്ചു.സ്വന്തമായി ഒന്നുമില്ലായിരുന്ന കൊച്ചുവക്കോയുടെ ഈശ്വരനുള്‍പ്പടെ എല്ലാമായിരുന്നു ടെയ്‍ലര്‍ ബാപ്പന്‍.    യജമാനന്‍ തിരോഭവിച്ചിട്ടും ത്രിവേണി വിട്ടുപോകുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.നീണ്ട  തയ്പ്പു മേശപ്പുറത്ത് എപ്പോഴും സ്ഥിരപ്രജ്ഞനായ മുനിയെപ്പോലെ അയാള്‍   ഉറങ്ങിയോ,   ഉറങ്ങാതെയോ കിടപ്പുണ്ടാകും.ഗാന്ധിജി, ചാച്ചാജി, നേതാജി തുടങ്ങിയ  വലിയ ചുവര്‍ ദൈവങ്ങളോട് പരിതപിച്ച്, പൊറുക്കുവാന്‍ അപേക്ഷിച്ച്......                                                ചിലപ്പോഴൊക്കെ കൊച്ചുവക്കൊ വളരെ ധൃതിയില്‍ എന്റെ
വീട്ടിലേയ്ക്ക്  ഓടിവരുമായിരുന്നു. ചോദ്യവും പറച്ചിലുമൊന്നും കൂടാതെ വരാന്തയിലെ സ്ററൂളില്‍ കയറിയിരുന്ന് അധികാരത്തില്‍ ബീഡി വലിക്കും. ചോദിച്ചുവാങ്ങി ചായ കുടിക്കും.  കാല്‍ വിറപ്പിക്കും ഇതൊക്കെ ആ  
                                                       4
 സുദാ.....കരന്‍ പറ്റിച്ച പണിയാണെന്ന്  ഇടയ്ക്കിടെ മുറുമുറുക്കും.  ഷിബു സോറന്‍ മീശ പിരിക്കും   പിന്നീട്  ആരോടും പറയാതെ ഇറങ്ങിപ്പോകും.. പണ്ട് എന്റെ അച്ഛന്റെ സില്‍ബന്തിയായിരുന്നതിന്റെ അധികാരമാണ്.  അച്ഛനോട് ചെട്ടിയങ്ങാടിയിലെ ഭ്രാന്തന്മാര്‍ക്ക് ഒരു പ്രത്യേക  അഭിനിവേശമായിരുന്നു.
അശാന്തമസ്തിഷ്ക്കങ്ങള്‍ തീരെ  നിവൃത്തികേടാവുമ്പോള്‍ ഓടി
യണയുന്നത് എന്റെ അച്ഛന്റെ  സവിധത്തിലായിരുന്നു. അച്ഛന്‍ വൈദ്യരോ മന്ത്രവാദിയോ ആയിരുന്നില്ല.  എങ്കിലും അവരോട് സൗമ്യമായി തരക്കാരോടെന്നപോലെ സംസാരിക്കുമായിരുന്നു. അച്ഛന്‍  അവര്‍ക്കൊക്കെയും ഒരു  സമാധാനമായിരുന്നു.
                          ത്രിവേണീ ടെയിലറിംഗ് ഷോപ്പ് പൊളിക്കുന്നതു തടയാന്‍ ചെട്ടിയങ്ങാടിക്കാരായ ഞങ്ങള്‍ക്കാര്‍ക്കും കഴിയില്ലായിരുന്നു.  സ്ഥലമുടമയായ  പി .കെ .  കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയനേതാക്കളില്‍     കരുത്തനാണ് പി.കെ.  അദ്ദേഹത്തിന്റ   തിരുവായ്ക്കെതിര്‍വായില്ല ഞങ്ങള്‍   ചെല്ലുമ്പോള്‍ പൊളിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു വലിയ ജനക്കൂട്ടം പൊളി കാണാനെത്തിയിട്ടുണ്ട്.പണിയെക്കാള്‍  ജനത്തിനു കാണാന്‍ കൗതുകം പൊളിയാണ്. അതില്‍ ഒരു സംഹാരത്തിന്റെ കോരിത്തരിപ്പുണ്ടല്ലോ. ജനക്കൂട്ടത്തില്‍‍ ഒരിടത്തായി  പി.കെ  ശാന്തഗംഭീരനായി നെഞ്ചില്‍ കൈകള്‍ പിണച്ച് പൊളി നോക്കി നില്‍ക്കുന്നു.സമീപത്തായി നേതാവിന്റെ  അനുയായിവൃന്ദവും. സ്ഥിരം കൂളിപ്പട.
                           പിക്കേയ്ക്കുമുമ്പില്‍ ഞങ്ങള്‍ ചെട്ടിയങ്ങാടിക്കാര്‍ തികഞ്ഞ മര്യാദക്കുട്ടികളാണ്. ഗ്രാമത്തിലെല്ലാ മുക്കിലും മൂലയിലും  പീക്കേയുടെ ചാരക്കണ്ണുകളുണ്ട്.വേണ്ടിവന്നാല്‍ ഞാനും പീക്കേയ്ക്കു വേണ്ടി ചാരദൗത്യം നിര്‍വ്വഹിയ്ക്കും. അതെന്നെപ്പോലെയുള്ളവരുടെ വിധിയാണ്.
                                        കെട്ടിടത്തിന്റെ മുകളിലേയ്ക്ക് അണ്ണാന്മാരെപ്പോലെ  പണിക്കാര്‍ തത്തിപ്പിടിച്ചു കയറുന്നു.  ഓടുകള്‍ ലോറിയിലേയ്ക്കു പറപറക്കുന്നു. പട്ടിക കഴുക്കോലുകള്‍ ശൂലങ്ങളായി താഴേയ്ക്കു പതിയ്ക്കുന്നു.തുടര്‍ന്ന്  അടഞ്ഞുകിടന്നിരുന്ന ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍  ഓരോന്നായി എടുത്തുമാറ്റപ്പെടുന്നു.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഏവരുടേയും ശ്വാസം സ്തംഭിച്ച നെഞ്ചങ്ങള്‍ - മിഴിഞ്ഞ കണ്ണുകള്‍ - തൂര്‍ന്ന കാതുകള്‍ ആ നിരപ്പലകകള്‍ക്കുള്ളിലേയ്ക്ക്... കൂടു തുറന്നാല്‍ ഏതു നിമിഷവും പുറത്തുചാടിയേക്കാവുന്ന ഒരു ഹിംസ്ര മൃഗത്തെയെന്ന പോലെ ജനം നിരപ്പലകകള്‍ക്കുള്ളിലെ ആപത്തിലേയ്ക്ക് വളഞ്ഞുചുഴിഞ്ഞു. 
അതിനകത്ത്   കൊച്ചുവക്കോ എന്ന താമസക്കാരന്‍ ഒഴിഞ്ഞു പോകാന്‍  
കൂട്ടാക്കാതെ വളഞ്ഞു കൂടിക്കിടക്കുകയാണ്.                                                                              ഒരു ചെറിയ യുദ്ധം  ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊച്ചുവക്കോയെ പുഷ്പം പോലെ താങ്ങിയെടുത്തു പുറത്തെ വരാന്തയിലിരുത്തുന്നതാണ് കണ്ടത്. അരയില്‍ ഒരു മുഷിഞ്ഞ തുണിക്കഷ്ണം
                                                        5

 മാത്രം.ചലനശേഷി നഷ്ടമായ ഒരെല്ലിന്‍കൂട്. കൊച്ചുവക്കോയുടെ പ്രേതം  വരാന്തയിലിരുന്നു വിറച്ചു..   പീക്കേയുടെ നയനനിര്‍ദ്ദേശം വാങ്ങി ഒരാള്‍ ഒരു വാഴയിലപ്പൊതി കൊച്ചുവക്കൊയുടെ മുന്നില്‍ തുറന്നുവച്ചു.
ഒരു  ഗ്ലാസ്സ് ചായയും.         
"അന്ത്യത്താഴമാണ്. പാവം കഴിച്ചോട്ടെ....."
പീകെ   കുലുങ്ങിച്ചിരിച്ചു അവശമായി തളര്‍ന്നുകിടന്നിരുന്ന വലംകൈ
ആരോ എടുത്തു ഇലപ്പൊതിയില്‍  വെച്ചു.. കൊച്ചുവക്കോ എല്ലാ
 ശക്തിയും സംഭരിച്ച്  ഇലപ്പൊതി തട്ടിയെറിഞ്ഞ് ചീറി -  " ബിട്‍റാ ......  ബിട്‍റാ........" .                          
                        ...കടയ്ക്കകത്തുനിന്ന് അയാളുടെ അന്ത്യകാല ചങ്ങാതികളും ആരാധനാപാത്രങ്ങളുമായിരുന്ന  ഗാന്ധിജി,  ചാച്ചാജി, നേതാജി എന്നിവര്‍  യഥാര്‍ത്ഥമായും മരണം ഏറ്റുവാങ്ങി  ലോറിക്കുള്ളിലേയ്ക്കു നടന്നു കയറി. .        കൊച്ചുവക്കോ പല്ലുകടിച്ച്  അലറി..                 
 ബയ്ക്കടാ   അവടേ .............ബയ്ക്കാന്‍............ നായിന്റ.........
                          തുടര്‍ന്ന് പുരാതനമായ ഒരു തയ്പ്പുമേശ , ഒരു മരബെഞ്ച്, രണ്ടു സ്റ്റൂളുകള്‍ എന്നിവയും ലോറിക്കുള്ളിലേയ്ക്ക്.  കുമ്മായച്ചുവരുകളില്‍    ഇരുമ്പുകൂടങ്ങള്‍ ഇടിമുഴക്കശബ്ദത്തില്‍ മേട്ടംആരംഭിച്ചപ്പോള്‍
 കൊച്ചുവക്കൊ ദീനമായി ചുറ്റുപാടും  നോക്കുകയായിരുന്നു.  ഒരു സഹായഹസ്തം..?      ഇല്ല; ആരുമില്ല. അയാള്‍  എന്നെ കാണാതിരിക്കാന്‍     ഞാന്‍  ജനക്കൂട്ടത്തിലേയ്‍ക്ക് വലിഞ്ഞു   വിയര്‍പ്പും വിഷാദവും‍  കണ
ങ്ങളായി ഉരുണ്ടുകൂടിയ  ആ ഉണങ്ങിയ  ശിരസ്സ്   മരിച്ചു തുടങ്ങിയിരുന്നു.
                  ഉടനെ   ഒരു ഓട്ടോറിക്ഷ കൊണ്ടുവരപ്പെടുകയും കൊച്ചുവക്കോയുടെ ജീവച്ഛവാവസ്ഥയിലായ ദേഹം വളച്ചൊടിച്ചു മടക്കി അതിലേയ്ക്കു കയറ്റപ്പെടുകയും ചെയ്തു.   അതിനു നേതൃത്വം നല്‍കിയതും ഓട്ടോ
ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം  കൊടുത്തതും  പീക്കേയായിരുന്നതിനാല്‍  എന്തിനാണ്- എങ്ങോട്ടാണ്- എവിടെയാ കൊണ്ടു പോണേ-     എന്നും   മറ്റും    കാര്യമന്വേഷിക്കാന്‍ ആരും  ധൈര്യപ്പെട്ടില്ല . വളവെടുത്ത ഓട്ടോറിക്ഷ ടാര്‍ നിരത്തിലൂടെ ചാട്ടുളി പോലെ പാഞ്ഞു പോയി.കൊച്ചുവക്കോയുടെ   കാര്യത്തില്‍ ഒരു തീരുമാനമായപ്പോള്‍ ചെട്ടിയങ്ങാടിക്കാര്‍   പ്രദര്‍ശനം കഴിഞ്ഞിട്ടെന്നപോലെ സന്തുഷ്ടി പ്രകടിപ്പിച്ച്  പലവഴി ചിതറി.  ഏതോ ശവദാഹം കഴിഞ്ഞ അന്തരീക്ഷം.    എനിക്കു ഒന്നു കരയാന്‍  തോന്നി.  കൊച്ചുവക്കൊ പോയി.   എന്റെ ആരുമല്ലാത്ത ഒരു ഭ്രാന്തന്‍. പക്ഷെ, അയാള്‍ക്കു  ഭ്രാന്തുണ്ടെന്ന്
ഒരിക്കലും എനിക്കു തോന്നിയിരുന്നില്ല ഒരു   ജോലി എന്നെ ഏല്‍പ്പിച്ചിട്ടാണ്   അയാള്‍ പോയത്. ...മാഷിന്റെ മോന്‍ ഈ കാര്യങ്ങളുടെ സത്യാവസ്ഥ നാലു പേരെ അറീക്കണം.  പറ്റോ?  പറ്റോ?                                                                                           പറ്റുമെന്നോ, പറ്റില്ലെന്നോ അന്നു  ഞാന്‍ പറഞ്ഞില്ല. 
                                                               6
                                ത്രിവേണിയെ  കടിച്ചുപറിച്ചുതിന്ന് നൊട്ടി നുണച്ച് ആ കൂററന്‍ ലോറി റോഡരുകില്‍ വിറപൂണ്ടു നി്ന്നു..       അല്‍പ്പസമയത്തിനുള്ളില്‍ ത്രിവേണി നില്‍ക്കുന്ന സ്ഥാനത്ത്  ശുദ്ധശൂന്യത  വെയില്‍ കായും..
                                വീട്ടില്‍  ഉടനെയെത്താന്‍  തിരിച്ചുനടന്ന എന്റെ തലയില്‍  ഒരു വലിയ പൊതിയുണ്ടായിരുന്നു.മുമ്പൊരിക്കല്‍ കൊച്ചുവക്കൊ  വീട്ടില്‍  വന്ന  സമയത്ത്   വായിച്ചു കേള്‍പ്പിച്ച് എന്നെ ഏല്‍പ്പിച്ചിട്ടുപോയ ഒരു കടലാസു പൊതി ഏതാനും  പത്രവാര്‍ത്തകളുടെ കളക്ഷന്‍........
                              ഞാനതു  കയ്യിലെടുക്കുമ്പോഴൊക്കെ ശിവനു ദേഷ്യം വരും. കൊണ്ടുപോയ്  കത്തിച്ചു കളയെടോ, എന്നും പറയും. അതിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകണം.  ഇപ്പോഴല്ലെങ്കില്‍ പിന്നൊരിക്കല്‍ ഞാന്‍ അത് വായിച്ചെന്നു വരില്ല.   പക്ഷെ, ശിവന്‍  അതിനു സമ്മതിച്ചില്ല.                                             "പോയവരു പോയി. അതവരുടെ ഭാഗ്യക്കേട്.  താനിനി ആ കടലാസ്സും വായിച്ചിരുന്ന് പാതിരാത്രി  ആക്കാനാണോ, ഭാവം?  കഷ്‍ടം! "  അയാള്‍ സഹതാപം ഭാവിച്ചു.   തീയതിക്രമത്തില്‍്‍  അടുക്കിവെച്ച                   ആപത്രവാര്‍ത്തകള്‍   അന്ന് ഒരു സന്ധ്യയ്ക്ക്      കൊച്ചുവക്കൊതന്നെ  വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
                             ആ വാര്‍ത്തകള്‍  എന്റെ  മുമ്പില്‍ പുനരവതരിക്കാന്‍ വെ     മ്പി.വീട്ടിലെത്തിയ ഉടനെ  മേശവലിപ്പു തുറന്ന് ‍  ആ പേപ്പര്‍ കട്ടിങ്ങുകളുമായി ഞാന്‍ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്നു.  എന്നോടു അലിവു തോന്നി ശിവന്‍     എന്റെ കൂടെ  കട്ടിലില്‍ ഇരുന്നു
ത്രിവേണിയുടെ  അന്ത്യോപചാരകര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതു പോലെ,  ആ വാര്‍ത്തകള്‍  ഒന്നൊന്നായി ഞാന്‍ കൈകളിലെടുത്തു.                            
                      നവംബര്‍ 7
വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു
വരാപ്പുഴ'വലിയ പാലത്തിനു സമീപം അജ്ഞാതവൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു.  ഇന്നലെ മതസൗഹാര്‍ദ്ദമനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് വൃദ്ധന്‍ കാനയിലേക്കു കുഴഞ്ഞു വീഴുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷി്ക്കാനായില്ല. പ്രായം എണ്‍പതിനടുത്ത് . പോസ്ററുമോര്‍ട്ടം നടത്തി. ജഡം മോര്‍ച്ചറിയില്‍.  
                                                           
നവംബര്‍ 8
തിരിച്ചറിഞ്ഞു
വരാപ്പുഴ.  കഴിഞ്ഞ  ദിവസം  വലിയ പാലത്തിനു സമീപം  കുഴഞ്ഞു വീണു മരിച്ചത്  ചെട്ടിയങ്ങാടിയില്‍്‍  ത്രിവേണി  ടെയിലറിങ്  ഷോപ്പ്  നടത്തിയിരുന്ന
                                                       7

  കാള ബാപ്പന്‍ എന്നയാളാണെന്ന്   തിരിച്ചറിഞ്ഞു.
യഥാര്‍ത്ഥ പേര്‍ അറിയില്ല.  ഈ   അവിവാഹിതന്  മറ്റ് ബന്ധുക്കളും  ഇല്ല.
ശവസംസ്കാരം  നടത്തി.   

നവംബര്‍  9
കുഴഞ്ഞു വീണുമരിച്ചയാള്‍ സ്വാതന്ത്ര്യ സമര സേനാനി
   വരാപ്പുഴ വലിയപാലത്തിനു സമീപം കുഴഞ്ഞു വീണു മരിച്ച കാളബാപ്പന്‍   പ്രമുഖസ്വതന്ത്ര്യസമരസേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്ന കൃഷ്ണജി ആയിരുന്നെന്ന് ഗാന്ധിഫോറം പ്രസിഡെന്റ്   ശ്രീ  ഹോര്‍മീസ് എടയക്കുന്നം പ്രസ്താവിച്ചു സ്വാതന്ത്ര്യസമരത്തില്‍ ചുറുചുറുക്കോടെ     ഏര്‍പ്പെട്ടിരുന്ന
ബാപ്പന്‍ ഏറെക്കാലം സബര്‍മതിയില്‍  ഗാന്ധിയോടൊപ്പം  ഉണ്ടായിരുന്നത് അദ്ദേഹം  അനുസ്മരിച്ചു അക്കാലത്ത് ഗാന്ധിജി ബാപ്പന് സമ്മാനിച്ച 
ബാഡ് ജും  പിച്ചളപ്പിന്നും ജീവിതാന്ത്യംവരെ  അദ്ദേഹം  സൂക്ഷിച്ചിരുന്നു പിളര്‍പ്പിനുശേഷം കോ‍ണ്‍്ഗ്രസ്സിനു ലഭിച്ച  കാളച്ചിഹ്നം പ്രചരിപ്പിക്കാന്‍ യത്നിച്ചവകയില്‍  കൃഷ്ണജിയ്ക്ക് കാള എന്ന് ഇരട്ടപ്പേരു വീഴുകയായി
രുന്നു.  .......
                        (   ത്രിവേണിയില്‍  ബാപ്പന്‍  ഇരുന്നു  തയ്ച്ചിരുന്ന  മെഷീനും  അതിനു പിന്നിലെ  കറുത്തുപോയ  മരക്കസേരയും  ഞാന്‍  നന്നായി ഓര്‍്മ്മിക്കുന്നുണ്ടായിരുന്നു.  ഒപ്പം  തൂവെള്ള ഖദര്‍ മുണ്ടും ജുബ്ബയുമിട്ട്
ഏവരേയും നോക്കി നിഷ്കളങ്കമായി വെളുക്കെ ചിരിച്ച്  മെഷീനില്‍്
 താളം പിടിച്ചിരിക്കുന്ന  ബാപ്പനേയും.    )

നവംബര്‍ 10
നാടിന്റെ  കൃഷ്ണേട്ടനു ശ്രദ്ധാഞ്ജലി
ചെട്ടിയങ്ങാടിയുടെ  പ്രിയ പുത്രനും ഭാരത നാടിന്റെ  മോചനപ്പോരാളിയുമായ  കൃഷ്ണജിയുടെ (കാള ബാപ്പന്‍്)  നിര്യാണത്തില്‍ ചെട്ടിയങ്ങാടി ഗ്രാമം  കണ്ണീരില്‍ കുതിര്‍ന്ന  ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ്
 ശ്രീ പി.കെ.സുധാകരന്‍   ബാപ്പന്റെ ഫോട്ടോയില്‍ പുഷ്പമാല്യം ചാര്‍ത്തി,സര്‍വ്വ മത പ്രാര്‍ത്ഥന  ഉല്‍ഘാടനം  ചെയ്തു.  പ്രമുഖര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ചെട്ടിയങ്ങാടിയില്‍  കൃഷ്ണജിയ്ക്ക്  സ്മാരകം  പണിയണമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രമേയം  പാസ്സാക്കി സര്‍ക്കാരിന്നയച്ചു.
  ( ഫ!   ...........കൊച്ചുവക്കൊ  ഇതു  വായിച്ചപ്പോള്‍ അമറിയത്  ഇപ്പോഴും  ഓര്‍മയുണ്ട്.)



                                                               8
നവംബര്‍  11
ഗാന്ധിയന്റെ ജഡം  ശവദാഹം  കാത്ത് 
നാലു മണിക്കൂര്‍  തെരുവില്‍ കിടന്നു.
വരാപ്പുഴ.  ഗാന്ധിയന്‍  കൃഷ്ണജിയുടെ മൃതദേഹം  ഏറ്റുവാങ്ങുവാന്‍ ബന്ധുക്കല്‍  എത്താതിരുന്നതിനെത്തുടര്‍ന്ന് ശവസംസ്കാരത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി.  പിന്നീട് കൊച്ചുവക്കൊ  എന്ന  ചങ്ങാതിയാണ് 
 ജഡം ഏറ്റുവാങ്ങിയത്  എന്നാല്‍  സംസ്കരിക്കുവാന്‍ പണമില്ലാതിരുന്നതിനാല്‍  കൃഷ്ണജിയുടെ  ജഡം   നാലു മണിക്കൂറോളം  റോഡരുകില്‍  കിടത്തി  അയാല്‍  കാത്തിരുന്നുവത്രെ. പിന്നീട്  രാത്രി , കേടുവന്ന  സൈക്കിള്‍ ടയറുകള്‍  കൂട്ടിയിട്ടു  കത്തിച്ചാണ് ശവദാഹം  നടത്തിയതെന്നും  അറിയുന്നു.  ശവം  പൂര്‍ണമായും ദഹിപ്പിക്കപ്പെട്ടില്ലെന്നും അഭ്യൂഹമുണ്ട് പോലിസ്  അന്വേഷണമാരംഭിച്ചു.
                      (............ഷെമിക്കെന്‍റെ  ബാപ്പാ....കൊച്ചുവക്കൊ  വായ്  തുറന്നു  പൊട്ടിക്കരഞ്ഞു. അയാള്‍  ചിരിക്കുകയാണെന്നാണ് എനിക്കാദ്യം  തോന്നിയത്.  പക്ഷെ. അയാള്‍  നെഞ്ഞിടറി കരയുകയായിരുന്നു.    ടയറെങ്കി, ടയറ്....  ഹല്ല പിന്നെ!.... അയാള്‍  പിന്നെയും കരഞ്ഞു. ടയറുകള്‍  വാശിയോടെ  നീല  ജ്വാല പായിച്ച്  ആളിക്കത്താന്‍   തുടങ്ങിയപ്പോള്‍  തഴപ്പായക്കെട്ട്  എടുത്ത്  ഒരു  ശവദാഹക്കാന്റെ  നിര്‍വ്വികാരതയോടെ    കൊച്ചുവക്കൊ  തീയില്‍  വെച്ചിരിക്കാം.    എന്നിട്ട് അതിന്നരികില്‍   കാവലിരുന്നിട്ടുണ്ടാകും.ആ  രാത്രിയിലെ  ടയര്‍  കരിഞ്ഞ  മണം ഇപ്പോഴും  എന്റെ മൂക്കിന്‍  തുമ്പത്തുള്ളതു പോലെ.   )

നവംബര്‍  12

കൃഷ്ണജിയുടെ  മരണം  കൊലപാതകം
പിന്നില്‍  ഭൂമാഫിയ
ഗാന്ധിയന്‍കൃഷ്ണ്ണജിയുടെമരണംകൊലപാതകമാണെന്നും മത സൗഹാര്‍‍ദ്ദ  മനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസിന് വിവരം ലഭിച്ചു.
ഒന്നും രണ്ടുംസാക്ഷികളായ സഹായി കൊച്ചുവക്കൊ,ശിഷ്യന്‍ കുഞ്ഞപ്പന്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.  ........
( കൊച്ചുവക്കോയുടെ കണ്ണുകള്‍ നനഞ്ഞു. കണ്ണീരൊഴുകാന്‍ തുടങ്ങി.
പുറംകൈ കൊണ്ട് കണ്ണീര്‍ തുടച്ച് അയാള്‍ വിതുമ്പി.....
...ബാപ്പനെ അവരു കൊന്നതാണ്. പീക്കെയുടെ ഗുണ്ടകള്‍ കൊന്നതാണ്. ത്രിവേണീന്ന് ബാപ്പനെ അവരു  വലിച്ചെറക്കികൊണ്ടു പോയതാ. ബിഡൂ, ബിഡൂ എന്ന് കാക്കല്‍ വീണു കരഞ്ഞു പറഞ്ഞതാ. പക്ഷെ, പീക്കേ
കേട്ടില്ല..................         
                                                               9

                              കൊച്ചുവക്കൊ ഭൂതകാലത്തിലേയ്ക്ക് തല ചായ്ച്ചു.അയാളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ ഒരു വലിയ ജനക്കൂട്ടം കടന്നു വന്നു. അവര്‍ സംഘം ചേര്‍ന്ന് കൈകൊട്ടിപ്പാടിക്കൊണ്ട് പോവുകയായിരുന്നു.
വരിക വരിക സഹജരെ, സഹനസമരസമയമായ്
കരളുറച്ച് കൈകള്‍  കോര്‍ത്ത് കാല്‍നടയ്ക്കു പോക നാം........  
                                     ഒരുഅനിഷ്ടസംഭവത്തിനുസാക്ഷിയാകേണ്ടിവന്നവന്റെനിസ്സഹായതയോടെ അയാള്‍ കണ്‍തുറന്നിരുന്നു......
                                      അന്ന് എല്ലാവരും  മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയില്‍ അണിചേരുവാന്‍ കാല്‍നടയായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇടപ്പള്ളിയിലേയ്ക്കു പോവുകയായിരുന്നു
കേരളം തെക്കു മുതല്‍ വടക്കു വരെ കടകമ്പോളങ്ങളടച്ച് ദേശീയപാതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു.ചെട്ടിയങ്ങാടി നിശ്ചലം
                          പക്ഷെ, ത്രിവേണി മാത്രം അന്നും തുറന്നു.ബാപ്പന്‍ അങ്ങനെയാണ്.ബന്തിനും ഹര്‍ത്താലിനും കടയടയ്ക്കില്ല.
അതു മൂപ്പരുടെ ഒരു വാശിയാണ്.കട പൂട്ടിക്കാന്‍ ആരു വന്നാലും ബാപ്പന്‍ കൂട്ടാക്കുകയില്ല.ഖദര്‍ജുബ്ബയുടെ കൈകള്‍ തെറുത്തുകയറ്റി വീറോടു
കൂടി ഗാന്ധിയന്‍ ആദര്‍്‍ശങ്ങള്‍ പ്രസംഗിയ്ക്കും. പണി മുടക്കാനല്ലാ
പണിയെടുക്കാനാണ് എന്റെ ഗുരു     എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരതീജ്വാലകളുടെ പൊള്ളല്‍ ആവാഹിക്കുന്ന വാക്കുകള്‍ ...അതു നേരിടാന്‍             ചെട്ടിയങ്ങാടിയിലെ നേതാക്കള്‍  പോരായിരുന്നു.
രാവിലെ രണ്ടു തവണ പീക്കെ ത്രിവേണിയില്‍ കടന്നുചെന്നു.കട പൂട്ടണമെന്നു പറഞ്ഞു. ബാപ്പന്‍ കൂട്ടാക്കിയില്ല.
മൂന്നാമത്തെ തവണ പീക്കേ വന്നത് കൂടെ       തന്റെകൂളിപ്പടയുമായിട്ടാണ്.   അവര്‍ കടയ്ക്കുമുന്നില്‍ കൂട്ടം കൂടിനിന്ന്
കൂവി.    ആഭാസമുദ്രകള്‍കാണിച്ച് ചുവടുവെച്ചു.
                                   ഒരു കൊടുങ്കാറ്റു പോലെ പീക്കെ കടയ്ക്കുള്ളിലേയ്ക്കുചീറിവന്നു. തയ്യല്‍ക്കാരന്‍ ബാപ്പന്‍ മെഷീന്‍ വിട്ട്
 എണീറ്റു, ഉശിരന്‍ യുവത്വവും ദുര്‍ബ്ബലവാര്‍ധക്യവുംകൊമ്പുകോര്‍ത്തു.
ബാപ്പന്റെ സാത്വികതേജസ്സാര്‍ന്നമുഖത്ത് അധികനേരം പിടിച്ചുനില്‍ക്കാന്‍ പീക്കേയ്ക്കു കഴിഞ്ഞില്ല.
-കട അടയ്ക്കണൊണ്ടോ, ഇല്ലേ?
പുറത്ത് കൂളിപ്പട   ശ്വാസം പിടിച്ചു
-സുധാകരാ നീ ചെല്ല്.നിന്റെ ഗുണ്ടായിസം എന്നോടു വേണ്ടാ.
നമ്മള് തരക്കാരല്ല
                                                            10

--അടയ്ക്കണൊണ്ടോ?
 --അടയ്ക്കില്ലാ.
--കെളവനാന്ന് ഞാന്‍ നോക്കില്ല. വലിച്ചെറിയും ഞാന്‍.
--സുധാകരാ, നിന്‍റഛന്‍    വളപ്പില്‍ പൊക്കനും ഞാനുമാടാ
ഉപ്പു സത്യഗ്രഹത്തിന് ഇന്നാട്ടീന്ന് പോയിട്ടൊള്ളത്
ഹിന്ദു മുസ്ളിം കൃസ്ത്യന്‍    മതമൈത്രിയുടെ പ്രതീകമായി
ഈ കടയ്ക്ക് ത്രിവേണി എന്നു  പേരിട്ടത് നിന്‍റഛന്‍ വളപ്പില്‍
പൊക്കനാണ്.ആ നീ തന്നെയാണോ എന്നോടിങ്ങനെ പറയുന്നത്?
പുറത്തു കൂളിപ്പട കൂവിയാര്‍ത്തു.
--ഇങ്ങു പോരൂ സാറേ. മൂപ്പരു തയ്ച്ചോട്ടെ. വള്ളിനിക്കറും
വരയന്‍ സഞ്ചിം ഉച്ചയ്ക്കത്തെ വിമാനത്തില്‍ ലണ്ടനിലേക്ക്
അയക്കാനുള്ളതല്ലേ?
--ആകെളവനെ ഇങ്ങോട്ടു താ    സുദാകരേട്ടാ...
--അടയ്ക്കണൊണ്ടോ?
--ഇല്ലെടാ. അടയ്ക്കണില്ല. നീ എന്തു ചെയ്യും?  
  ഛി.  എറങ്ങിപ്പോടാഎന്റെ  കണ്‍മുന്നില്‍ നിന്ന്.
പീക്കെ ബാപ്പനെ ജൂബ്ബായടക്കം കുത്തിപ്പിടിച്ചു പൊക്കി.
--താനാരാടോ പുല്ലെ, മഹാത്മാ ഗാന്ധിയോ?
ബാപ്പനെ വരാന്തയിലേക്കു പിടിച്ചുന്തി.  സിമന്റു തൂണില്‍ ചുറ്റിപ്പിടിച്ച്
 ബാപ്പന്‍ ആടി.
--എന്നൊന്നും ചെയ്യല്ലെടാ സുദാകരാ....
പീക്കേ കിഴവനെ വിട്ടു, പുറത്തേയ്ക്കിറങി.  കൂളിപ്പട കടയിലേയ്ക്കിരച്ചു
 കയറി.  തയ്ച്ചിട്ട തുണികള്‍ പുറത്തേയ്ക്കു പറന്നു.   രണ്ടു പേര്‍ ചേര്‍ന്ന്
തയ്യല്‍ മെഷീന്‍   താങ്ങി യെടുത്ത്  റോഡിനപ്പുറത്ത് കുഴിയില്‍ മറിച്ചിട്ടു.
-സുധാകരാ ഇതൊന്നുംചെയ്യല്ലേന്നു പറയെടാ.
ബാപ്പന്‍ വീണ്ടും വീണ്ടും  കരഞ്ഞു.    അവര്‍ ബാപ്പനെ മൊത്തത്തില്‍
പൊക്കിയെടുത്ത് വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.പിന്നെ ആഘോ
ഷമായിട്ടു താഴേയ്ക്കിറക്കി. വീണ്ടും മേലേയ്ക്കെറിഞ്ഞു.  താഴേയ്ക്കിറക്കി.
 വീണ്ടും  മേലേയ്ക്ക്-  താഴേയ്ക്ക്.  മേലേയ്ക്ക്- താഴേയ്ക്ക്.
 കൊല്ലങ്കോട്ടു തൂക്കക്കാരനെപ്പോലെ         ബാപ്പന്‍
വായുവില്‍ ഉയര്‍ന്നു  കളിച്ചു. ഹൂ....ഹോ....ഹൂ...ഹോ   ബാപ്പന്റെ കരച്ചില്‍  ദുര്‍ബ്ബലമായ ഞരക്കമായ്
 ക്രമേണ മാര്‍ച്ച് സോങ്ങില്‍ മരിച്ചു.
വരികവരികസഹജരേ സഹനസമരസമയമായ്..............................................
ബാപ്പനെ ചുമലില്‍ കിടത്തി  താളം പിടിച്ച് ആ വിലാപയാത്ര കടന്നുപോയി...
                                                             11


നവംബര്‍ 15
ഗാന്ധിയന്‍ വധം ;
പി.കെ.സുധാകരന്‍  പോലീസ് നിരീക്ഷണത്തില്‍

ഗാന്ധിയന്‍ കൃഷ്ണജിയുടെ ദുരൂഹ മരണത്തിനുപിന്നില്‍ 
പഞ്ചായത്ത് പ്രസിഡന്റ്  പി.കെ.സുധാകരനാണെന്ന് വാര്‍ത്ത
ശക്തിപ്പെട്ടു.. പോലിസ് നിരീക്ഷണത്തിലായ പി.കെ. കുറ്റം നിഷേധിച്ചു.
പി. കെ. ഉടനെ പോലിസ് കസ്റ്റഡിയിലായേക്കുമെന്ന് അറിയുന്നു.
ഒരു ഒറ്റമുറിപ്പീടിക ഒഴിപ്പിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് കൊല
യില്‍ കലാശിച്ചതെന്നും ഇതില്‍ പല ഉന്നതന്മാര്‍ക്കും പങ്കുണ്ടെന്നും സംശയിക്കുന്നു.

നവംബര്‍  16
പി.കെ.സുധാകരന്‍  അറസ്റ്റില്‍.
നാടെങ്ങും പ്രതിഷേധം.     നാളെ ഹര്‍ത്താല്‍
ബാപ്പന്‍ വധക്കേസില്‍ പി.കെ.സുധാകരനെ പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.   റിമാന്‍റിലേയ്ക്കു മാറ്റപ്പെട്ട പി.കെ. ജയിലില്‍  നിരാഹാരസമരമാരംഭിച്ചു.
തന്റെ കൈകള്‍ പരിശുദ്ധമാണെന്നും  ആരോപണം  രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും പി.കെ. പ്രസ്താവിച്ചു.           അറസ്റ്റില്‍ പ്രതിഷേധിച്ച് ചെട്ടിയങ്ങാടിയില്‍ പന്തം കൊളുത്തിപ്രകടനം നടന്നു. സംഘര്‍ഷം നിറഞ്ഞ ചെട്ടിയങ്ങാടിയില്‍  കൂടുതല്‍ പോലീസ് കാവലേര്‍പ്പെടുത്തി.       നാളെ പകല്‍ പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താലിന്  പാര്‍ട്ടി  ആഹ്വാനം ചെയ്തു.
നവംബര്‍ 19
പി.കെ.യ്ക്കു ജാമ്യം- രണ്ടാം സാക്ഷി മൊഴിമാറ്റിപ്പറഞ്ഞു.
ബാപ്പന്‍ വധക്കേസിലെ രണ്ടാംസാക്ഷി കുഞ്ഞപ്പന്‍ മൊഴിമാറ്റി
പ്പറഞ്ഞതിനെത്തുടര്‍ന്ന് കോടതി പി.കെ.യ്ക്ക് ഇടക്കാലജാമ്യം
അനുവദിച്ചു.ത്രിവേണിയില്‍  ബാപ്പന്റെ    ശിഷ്യനായിരുന്ന കുഞ്ഞപ്പന്‍
സംഭവദിവസം  കടയില്‍ പോയിരുന്നില്ലെന്ന്  കോടതിയ്ക്കു
മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു.
നവംബര്‍ 25
ഗാന്ധിയന്‍ വധം- പി.കെ.സുധാകരന്‍ കുറ്റവിമുക്തന്‍
ഗാന്ധിയന്‍ വധക്കേസില്‍   ശ്രി. പി.കെ. സുധാകരനെ കോടതി കുറ്റവിമുക്തനാക്കി.ഒന്നാംസാക്ഷി കൊച്ചുവക്കൊ ദീര്‍ഘകാലമായി
                                                           12

മനോരോഗിയായതിനാല്‍ ടിയാന്റെ സാക്ഷിമൊഴി  സ്വീകരിക്കാനാവില്ലെന്ന്
കോടതി ചൂണ്ടിക്കാണിച്ചു.സാക്ഷികളുടേയുംമറ്റുതെളിവുകളുടേയും
 അഭാവത്തില്‍പി.കെ.യെ കുറ്റവിമുക്തനാക്കുകയായിരുന്നു എങ്കിലും പോലീസിന്  അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.  

നവംബര്‍ 26
കൃഷ്ണജി മരിച്ചത് ന്യൂമോണിയ ബാധിച്ച്-
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഗാന്ധിയന്‍ കൃഷ്ണജിയുടെ മരണത്തിനു കാരണം കടുത്ത ന്യൂമോണിയബാധയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
അതേത്തുടര്‍ന്ന് മരണത്തെക്കുറിച്ചുണ്ടായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

                                       കൊച്ചുവക്കൊയുടെ സൂക്ഷിപ്പുപൊതിയിലെ
 ഉള്ളടക്കം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മുറിയില്‍ ടയര്‍ കരിഞ്ഞ
മണം അനുഭവപ്പെട്ടു.  എന്റെ മുന്നിലേയ്‍ക്ക് കൊച്ചുവക്കൊ  കയറിവന്നു.എന്റെ തൊട്ടുമുമ്പില്‍ വന്ന്    നീണ്ടുനിവര്‍ന്നു നില്‍ക്കുകയാണ്. കയ്യില്‍ രണ്ടുമൂന്നു സൈക്കിള്‍ ടയറുകളുമുണ്ട്.
ഷിബുസൊറന്‍ മീശ പിരിച്ച് അയാള്‍ മുറുമുറുത്തു. "  എന്തെങ്കിലും ചെയ്യാമ്പറ്റൊങ്കി ചെയ്യൂ മാഷിന്റെ മോനേ. ഓനെപ്പോലൊള്ളൊവരുടെ തൊലി പൊളിച്ച് സമൂഹമദ്ധ്യത്തില്‍ തുറന്നു കാട്ടണം, പറ്റൊ?     പറ്റുവോ , ചങ്കൊറപ്പൊണ്ടൊ ?.......
ആ ചോദ്യങ്ങള്‍ക്കു മുമ്പില്‍  ഉത്തരം പറയാന്‍ കഴിയാതെ   വിയര്‍ത്ത എന്റെ രക്ഷയ്ക്കായി കൊച്ചുവക്കൊ ഫാന്‍ ഓണ്‍ ചെയ്തു. കാറ്റ്. ശക്തമായ
കാറ്റ്.  ആ കാറ്റില്‍ എന്റെ മുന്നിലിരുന്ന പത്രക്കട്ടിങ്ങുകള്‍  പറന്നുയര്‍ന്നു.  ചിലത് ജന്നലിലൂടെ പുറത്തേയ്ക്കു പോയി.   ചിലത്  ഫാമിലിക്കോട്ടിന്റെ അടിയിലേക്ക്.    രണ്ടെണ്ണം മേശയ്ക്കടിയിലേയ്ക്ക്.  ഒരെണ്ണം മാത്രം
കിടക്കയില്‍ അള്ളിപ്പിടിച്ചിരുന്നു.  അതില്‍ നിന്നു   സാക്ഷാല്‍ കാളബാപ്പന്‍   ഉയിര്‍ത്തെണീറ്റു.  ബാപ്പന്‍ ആ കടലാസു തുണ്ടെടുത്ത്  മൗനമായി വായിച്ചു. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു. " ഇക്കാലത്തിനിടയ്ക്കു ഒരു ജലദോഷം
പോലും വന്നിട്ടില്ലാത്ത ഞാന്‍   ഒടുക്കം ന്യൂമോണിയ പിടിച്ചു മരിച്ചു."      ബാപ്പന്‍ ആ കടലാസു കഷണം നാലാക്കി മടക്കി എന്റെ  പോക്കറ്റില്‍ തിരുകിയിട്ടു പറഞ്ഞു. "   ഇതിരിക്കട്ടെ- ഈ ബാപ്പന്റെ ഓര്‍മ്മയ്ക് -" കൊച്ചുവക്കോയും  പൊട്ടിച്ചിരിച്ചു. ബാപ്പനും             കൊച്ചുവക്കോയും തികഞ്ഞ സന്തോഷവാന്‍മാരായി  പൊട്ടിച്ചിരിച്ച് പരസ്പരം ആലിംഗനം 
ചെയ്ത്   ഉത്സാഹപൂര്‍വ്വം പുറത്തേയ്ക്കനടന്നു പോയി.  ഞാനും
                                                             13

വാതില്‍ക്കലേയ്ക്ക് ചെന്നു.ഒന്നിനും കഴിയാതെ   ഞാന്‍  ചവിട്ടുപടിയില്‍ കുത്തിയിരുന്നു.   അച്ഛനു ശേഷക്രിയ ചെയ്യാഞ്ഞ ഒരു മകനെപ്പോലെയാണ് ഞാന്‍ എന്നു തോന്നി.  ഒരു മരണം പോലും സ്വന്തമായി ലഭിക്കാതെയാണ് അവര്‍ രണ്ടുപേരും പോയത്..     പക്ഷെ, അധിക നേരം അങ്ങനെ വിഷാദിച്ചിരിക്കുവാന്‍ എനിക്കു കഴിയില്ലായിരുന്നു.   ശിവന്‍   അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.   എന്റെ നേര്‍ക്കുള്ള അവന്റെ പരിഹാസത്തില്‍ ഞാനും അസ്വസ്‍ഥനായി.       മനസ്സില്ലാമനസ്സോടെ എണീറ്റു.                                             സ്വാശ്രയ  ബീയെഡ്ഡ്  കോഴ്സില്‍  രണ്ടു ലക്ഷം കോഴ കൊടുക്കാന്‍ കപ്പാസിറ്റിയുള്ള പന്ത്രണ്ടു ആപ്ളിക്കന്റ്സിനെ  കണ്ടെത്തണം.
പീക്കെ  ഞങ്ങളെ   ഒരു കാര്യം ഏല്‍പ്പിച്ചിട്ട് അത് ചെയ്തുകൊടുത്തില്ലെങ്കില്‍ പിന്നെ അങ്ങേരുടെ മുഖത്തെങ്ങനെ നോക്കും? 
ശിവന്‍ എന്നെ  ഉന്തിത്തള്ളി  പുറത്തിറക്കി. പിന്നെ എന്റെ കൈക്കു പിടിച്ചുവലിച്ച് ടൗണിലേക്കിറങ്ങി. അയാള്‍     എന്നേയും വലിച്ച് മുന്നോട്ടു നടക്കുമ്പോള്‍  ഞാന്‍   കാളബാപ്പനും, കൊച്ചുവക്കോയും ത്രിവേണി ടെയ്‍ലറിങ് ഷോപ്പും ചേര്‍ന്ന  ഒരു വലിയ  കണ്ണീര്‍ത്തുള്ളിയുടെ ഭാരവും താങ്ങി         പുറകോട്ടാണ്            നടക്കുന്നതെന്നു തോന്നി.                                                                                               -------------------------


Sunday, March 6

ഒരു തീവണ്ടിപ്പാതയുടെ കഥ




ഒരു  തീവണ്ടിപ്പാതയുടെ കഥ
ഐന്‍സ്ററീന്‍   വാലത്ത്




എറണാകുളം ജില്ലയിലെ  ചേരാനെല്ലൂരില്‍  റോഡില്‍ നിന്നു നോക്കിയാല്‍ കല്ലുകൊണ്ടുപണിതു കുമ്മായം തേയ്‍ക്കാത്ത‍ ഒരു വീടു കാണാമായിരുന്നു. അതിന്റെ മുന്‍വശത്തെ ചുവരില്‍  ഒരു  വലിയ ഓട്ടയും.
               അറുപത്തിമൂന്നു വര്‍ഷം മുമ്പു വരെ  ആ വീടും  അതിലെ
ഓട്ടയും ഞങ്ങള്‍ കണ്ടിരുന്നു. ഓട്ടയുടെ രഹസ്യം 
മുതിര്‍ന്നവര്‍  പറയുമായിരുന്നു. ഷൊര്‍ണൂര്‍ - എറണാകുളം  തീവണ്ടിപ്പാത സ്‍ഥാപിക്കുന്നതിന്റെ  പ്രാരംഭമായ  സര്‍വേ നടന്നത്  ആ  വഴിയ്‍ക്കാണ്.  ആ  വീടിന്റെ  തുള   ചരിത്രസ്‍മാരകമായി  ശേഷിച്ചതല്ലാതെ അതിലേ തീവണ്ടി വന്നില്ല. കോട്ടും സൂട്ടും  ഇട്ട് സായ്‍പന്‍മാരായ  ഉദ്യോഗസ്‍ഥന്‍മാരും  ശിപായിമാരും  കൊടിയും കുന്തോം കുഴലും  കോലുമായി  വന്നു  ഭൂമി  അളക്കുകയും സര്‍വേയുടെ  ആവശ്യാര്‍ത്ഥം വീടിന്റെ ഭിത്തി തുളയ്‍ക്കുകയും ചെയ്‍തപ്പോഴാണ്   ബുദ്ധിമാന്‍മാരായ  ഞങ്ങള്‍ക്ക് കാര്യത്തിന്റെ  'ഗുട്ടന്‍സ്'പിടികിട്ടിയത്.
              തീവണ്ടി ചേരാനെല്ലൂരില്‍ കൂടി  വരാന്‍പോകുന്നു.  തീവണ്ടിയെപ്പറ്റി സംഭ്രമകരങ്ങളായ  പല കിംവദന്തികളും  പ്രചരിക്കുന്ന കാലം. തീവണ്ടി കാണാന്‍  90 കി.മീ. ദുരം കാല്‍നട യാത്ര ചെയ്ത് ഷൊര്‍ണൂരിലേക്കു പോയ  ചില സാഹസികന്‍മാരും  കഥകള്‍ പ്രചരിപ്പിച്ചു. 
               ഭയങ്കരമാണ്  തീവണ്ടിയുടെ  ഒച്ച.  കോഴിമുട്ട വിരിയുകയില്ല. ഒച്ചയുടെ ഊക്കില്‍ മുട്ട കുലുങ്ങിപ്പൊട്ടും ഗര്‍ഭിണികളുടെ  ഗര്‍ഭം  അലസും.  നാട്ടില്‍ അങ്കലാപ്പായി.  ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം
ഞങ്ങളുടെ  നാട്    ഇങ്ങനെ ഒരു പേടി പേടിച്ചിട്ടില്ല.
               തീവണ്ടിഭീഷണി നീങ്ങിക്കിട്ടാന്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ജനം ഒരുമിച്ചു നാടുവാഴിയായ ചേരാനെല്ലൂര്‍ കര്‍ത്താവിനെക്കണ്ട് സ്‍ഥിതിഗതികളുടെ ഗൗരവം ഉണര്‍ത്തിച്ചു. ധാരാളം 'കുഞ്ഞമ്മമാര്‍' (കര്‍ത്താവിന്റെ കുടുംബത്തിലെ സ്‍ത്രീകള്‍)
ഉള്‍പ്പെടുന്നതാണ്, 'അടിമഠം'. മാസം ശരാശരി രണ്ടു പ്രസവം വീതം അടിമഠത്തില്‍ നടക്കുന്നു. അതോര്‍ത്തപ്പോള്‍ കര്‍ത്താവിനു
 വര്‍ദ്ധിച്ചു. അദ്ദേഹം കുടിയാനവന്‍മാരോടു പറഞ്ഞു.
ഘടദീപം 44

               " തീവണ്ടി ചേരാനെല്ലൂരില്‍ കൂടി ഓടിക്കാന്‍ ചേരാനെല്ലൂര്‍കര്‍ത്താവായ ഞാന്‍ 'മൂപ്പിലെ യജമാനന്‍' എന്ന പട്ടവും കെട്ടി ഇവിടെ വാഴുമ്പോള്‍ സമ്മതിക്കില്ല.".

 ഉടന്‍തന്നെതൃപ്പൂണിത്തുറകനകക്
കുന്നുകൊട്ടാരത്തിലെത്തി, കൊച്ചിമഹാരാജാവിനെ 'മുഖം കാണിച്ചു' നിവേദനം നടത്തി. നാലു കോഴിയെ വളര്‍ത്തി നിത്യവൃത്തികഴിക്കുന്നവരാണ്  ചേരാനെലൂരിലെ  പാവങ്ങള്‍. പിന്നെ ഗര്‍ഭം അലസിയാലത്തെ സ്‍ഥിതി! ജനസംഖ്യയുടെ ഭാവിയെന്ത്?
                     മഹാരാജാവു തിരുമനസ്സിന് സര്‍വ്വവും ബോദ്ധ്യമായി.
തീവണ്ടിയുടെ തലയന്ത്രം ഇരുമ്പുകൊണ്ടുള്ള ഒരു ഭയങ്കര രാക്ഷസനാണെന്ന് ആഴ്‍വാഞ്ചേരി തമ്പ്രാക്കള്‍ പറഞ്ഞ് നാം കേട്ടിരിക്കുന്നൂ. മഹാരാജാവ് ദിവാനോട് ഉത്തരവായി: ചേരാനെല്ലൂരിള്‍കൂടി റെയിലിടാനുള്ള തീരുമാനം മദിരാശി ഗവര്‍ണ്ണറെക്കൊണ്ട് റദ്ദാക്കിക്കണം.

                   ചേരാനെല്ലൂര്‍ക്കാര്‍ വിജയം കൊണ്ടാടി. അമ്പലത്തില്‍ പ്രത്യേകം വിളക്കു കഴിപ്പിച്ചു ചേരാനെല്ലൂരിന്റെ തൊട്ടുതെക്കുസ്‍ഥിതി ചെയ്യുന്ന ഇടപ്പള്ളിയില്‍ക്കൂടിയായി അവസാനസര്‍വേ. ചേരാനെല്ലൂര്‍ക്കാര്‍ തള്ളിയ മാരണം ഇടപ്പള്ളിക്കാരുടെ തലയിലായി.
                    അതോടെ ചേരാനെല്ലൂര്‍ക്കാര്‍ ഇടപ്പള്ളിക്കാരെ കളിയാക്കാനും തുടങ്ങി. ഇടപ്പള്ളി അങ്ങാടിയില്‍ വെച്ച് ചേരാനെല്ലൂര്‍ക്കാരെ ഇടപ്പള്ളിക്കാര്‍ തല്ലി. ചേരാനെല്ലൂരില്‍ ചെന്നുപെടുന്ന ഇടപ്പള്ളിക്കാരെ അവരും തല്ലി. ദിവസേന തീവണ്ടിത്തര്‍ക്കവും അടിയും പതിവായി.
                    ഇടപ്പള്ളി ജനം ഇടപ്പള്ളി രാജാവിനെ സമീപിച്ചു. തിരുവിതാംകൂറിനു കീഴിലാണെങ്കിലും ഇടപ്പള്ളി  രാജാവും       മോശക്കാരനല്ല. നാല് ച.മൈല്‍ വിസ്‍താരമുള്ള ഇടപ്പള്ളിരാജ്യത്ത് നാല്‍പ്പത് ക്ഷേത്രങ്ങള്‍. ഒക്കെ ചുട്ടകോഴിയെ പറപ്പിക്കുന്ന 'പ്രത്യക്ഷമുള്ളവ'. രാജാവിന്റെ മഠം,മാടമ്പിമാരുടെ 'എട്ടുകെട്ടുകള്‍,', നമ്പൂതിരി ഇല്ലങ്ങള്‍,അങ്ങാടികള്‍, ജോനകപ്പള്ളി, നസ്രാണിപ്പള്ളി!- ഇവയ്‍ക്കെല്ലാമിടയില്‍ക്കൂടി തീവണ്ടി കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഇടപ്പള്ളിരാജാവും വാദിച്ചുനോക്കി. ചേരാനെല്ലൂര്‍ മാര്‍ഗ്ഗം റദ്ദായ സ്‍ഥിതിയ്‍ക്ക് ആലുവായില്‍  നിന്ന് എറണാകുളത്തേയ്‍ക്ക് ഇടപ്പള്ളിയില്‍ക്കൂടിയല്ലാതെ വേറേ മാര്‍ഗ്ഗമില്ല. തീവണ്ടി  ആളുകളുടെ തലയ്‍ക്കുമീതെ കൂടി  ഓടിക്കേണ്ടിവരും.
ഘടദീപം 45

                റെയില്‍വേ എന്നാല്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടെന്നാണര്‍ത്ഥം.! ഇടപ്പള്ളിരാജാവിനു സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തോട് കളിക്കാന്‍ പറ്റില്ല. ഉന്നത തലങ്ങളില്‍ നടന്ന കൂടിയാലോചന വിജയിച്ചു.                           ഇലയ്‍ക്കും മുള്ളിനും കേടുകൂടാത്ത പോംവഴി കണ്ടുപിടിക്കപ്പെട്ടു.
                ഇടപ്പള്ളിയുടെ വടക്കുഭാഗത്തു- എളമക്കര, പേരണ്ടൂര്‍ ഭാഗത്ത്- കിഴക്കു പടിഞ്ഞാറായി 'വടുതല' വരെയുള്ള മൂന്നുമൈല്‍ ദൂരം വരുന്ന പ്രദേശം വിജനവും ശൂന്യവുമാണ്. കായലും ചതുപ്പും പാടവും ചുള്ളിക്കാടും കൊണ്ടുള്ള കാലംചെല്ലാമൂല!
               പേടിച്ചാരും പട്ടാപ്പകല്‍ പോലും ചെല്ലാറില്ല. മുന്‍കാലങ്ങളില്‍ ഇടപ്പള്ളിരാജാവ് വധശിക്ഷ നടപ്പാക്കിയിരുന്നതവിടെയാണ്. അതുകൊണ്ട് അവിടെ മുഴുവന്‍ ചോരകുടിക്കുന്ന 'അറുകൊലകള്‍' എന്നറിയപ്പെടുന്ന പ്രേതങ്ങള്‍ വിഹരിക്കുന്നു. ഇടപ്പള്ളിക്കാരുടെ പേടിസ്വപ്‍നമാണവിടം.തീവണ്ടി അതിലേ പോകുമെങ്കില്‍ ഇടപ്പള്ളിക്കാര്‍ക്കൊരു കുഴപ്പവുമില്ല. ഇടപ്പള്ളി രാജാവ് തന്റെ പ്രജകളെ സമാധാനിപ്പിച്ചു:
               "ആ പ്രദേശം മുഴുവന്‍ വെള്ളച്ചാലല്ലെ? അവിടം മുഴുവന്‍   നികത്തി, റെയില്‍ വെക്കാന്‍ പാകത്തില്‍ മണ്ണിട്ട് പൊക്കി,സായിപ്പന്‍മാര്‍ മുടിയട്ടെ. ഇനി, തീവണ്ടി ഓടിച്ചെന്നു തന്നെ വരികില്‍ അവിടെയുള്ള ഭൂതപ്രേത പിശാചുക്കള്‍ വണ്ടിയെടുത്ത് വെള്ളത്തില്‍ എറിയുകയും ചെയ്യും!"
                 ഭൂമിയുടെ വില തിട്ടപ്പെടുത്തി അനുവദിച്ച ഒരു നല്ല സംഖ്യ രാജാവ് നിരസിക്കുകയാണ് ചെയ്‍തത്.ഇടപ്പള്ളി ഇളങ്ങള്ളൂര്‍ സ്വരൂപം ഭൂമി വിറ്റ് പണം വാങ്ങുന്ന കീഴ്‍വഴക്കമില്ല. രാജകുടുംബത്തിന് അപമാനമാണത്.
                 ഭൂമി സൗജന്യം കൊടുത്തതിന് പ്രത്യുപകാരമായി രാജാവിന് മദ്രാസ് ഗവര്‍ണര്‍ ഒരു സൗകര്യം ചെയ്‍തുകൊടുക്കാന്‍ തീരുമാനിച്ചു. ഇടപ്പള്ളി റെയില്‍വേ സ്‍റ്റേഷനില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള രാജാവിന്റെ മഠത്തിലേക്ക് ഒരു രാജകീയ ശാഖറെയില്‍ ഇട്ടുകൊടുക്കുക! രാജാവിന് തന്റെ വാസസ്‍ഥലത്തുനിന്ന് നേരിട്ടു തീവണ്ടി യാത്ര ചെയ്യാം.
                 പക്ഷെ, രാജാവ് സമ്മതിച്ചില്ല. "ഇവിടെക്കൂടി വേണ്ടെന്നും പറഞ്ഞ് വടക്കെത്തലയ്‍ക്കലെ പ്രേതക്കട്ടിലേയ്‍ക്ക് തള്ളിക്കളഞ്ഞ മാരണം ഇപ്പോള്‍ നമ്മുടെ മഠത്തിലേയ്‍ക്കു കൊണ്ടുവരികയൊ? "
                 ആദ്യമായി തീവണ്ടി ഓടുന്ന ദിവസം ഇടപ്പള്ളിയിലെ ആബാലവൃദ്ധം ജനങ്ങള്‍ ദൂരെ മാറിനിന്ന് നോക്കി.ഭൂതപ്രേതപിശാചുക്കള്‍ തീവണ്ടി മറിക്കുന്നത് കാണാന്‍
ഘടദീപം 46


ആകാംക്ഷയോടെ കാത്തുനിന്നു.
                എന്നാല്‍ ഒന്നും സംഭവിച്ചില്ല. വണ്ടി നേരേ ഓടിപ്പോയി.ജനം അത്‍ഭുത സ്‍തബ്‍ധരായി നിന്നപ്പോള്‍ ഒരു ബുദ്ധിശാലി വിളിച്ചുപറഞ്ഞു:
"പ്രേതങ്ങള്‍ക്ക് ഇരുമ്പിനെ പേടിയാണ്. തീവണ്ടി ഇരുമ്പു കൊണ്ടാണ്    49                ഉണ്ടാക്കിയിട്ടുള്ളത്.!"
കേട്ടവര്‍ പ്രതിവചിച്ചു.
"അപ്പോള്‍ സായിപ്പിന് നമ്മളെക്കാള്‍ ബുദ്ധിയുണ്ട്...!"
(ദേശാഭിമാനി   1989  ഏപ്രില്‍ 23   ഞായര്‍ )
                  **************************** 

















ഘടദീപം 47

അത്‍ഭുതം

കാക്ക, തീരെ കറുത്തതാണാകൃതി,
കാമ്യമല്ല, നടപ്പും മുഷിപ്പനാം.
കര്‍ണ്ണശൂലമാമൊച്ചയുമക്കള്ള-
ക്കടക്കണ്ണുമൊക്കെയുമുണ്ടെന്നിരിക്കിലും
ഏതു നിന്ദ്യമാം വസ്‍തുവും കൈവിടാ-
താദരം പൂണ്ടു ഭക്ഷിക്കുമെങ്കിലും
അന്യരേയും വിളിച്ചുചേര്‍ത്തല്ലാതെ
ഒന്നുമൊറ്റയ്‍ക്കു ഭക്ഷിപ്പതില്ലവന്‍.
കേവലം പരദു:ഖത്തില്‍ വാവിട്ടു
കേണിടുമവനുള്ളഴിഞ്ഞങ്ങനെ...
അത്‍ഭുത,മൊരു തിര്യക്കിനോടൊപ്പ-
മെത്തുവാനെത്ര പോകണം, മാനവന്‍?.........
----------------------------























ഘടദീപം 48

ഉള്ളിലെ ഒച്ചകള്‍
                               (1946)
തെരുവില്‍ക്കിടന്നു  ഈച്ചയും  പുഴുവും  ആര്‍ക്കുന്ന
പഴുത്തുപൊട്ടിയ വെള്ളരിക്ക പോലത്തെ
പുണ്ണു തുറന്നു കാട്ടി
ഒരു കാശിനു നിലവിളിക്കുന്ന
ദൈവശിക്ഷയുടെ വകയായ
എന്റെ പെങ്ങളേയും
ദൈവകാരുണ്യത്തേയും  തിരിച്ചറിയാന്‍
ഞാനെന്റെ മടയിലേയ്‍ക്കു
രാത്രി  കയറിച്ചെന്നു.
എന്റെ തലച്ചോറില്‍ മുഴുവന്‍
പനിനീര്‍പ്പൂവായിരുന്നു.
ഞാന്‍  തന്തയെന്നു  വിളിക്കുന്ന വയസ്സന്‍
പഴുത്തൊലിക്കുന്ന വ്രണത്തില്‍ മാന്തി
ചോരയൊലിപ്പിച്ചിട്ട്
എന്നെ പല്ലിളിച്ചുകാട്ടി.
അതിസാരം പിടിച്ച്  അവസാനിക്കാറായ  കുട്ടി
നിലത്തു കിടന്നുരുളുന്നു.
ഞാന്‍  തള്ളയെന്നു വിളിക്കുന്ന ഒരുവള്‍
ഒരു മുക്കില്‍ ഇരുന്നു കണ്ണീര്‍വാര്‍ക്കുന്നു.
അവളുടെ അരയില്‍
ഒരു പഴന്തുണിക്കഷണം  തൂങ്ങുന്നു
അതു പഴച്ചാറു വീണതുപോലെ പശപിടിച്ചിരിക്കുന്നു.
എന്റെ ഉള്ളില്‍ കാറ്റുവീശുന്നു.
               ഞാന്‍ എന്നെ  സൂക്ഷിച്ചു നോക്കി;
എന്റെ  ദേഹം  അഴുക്കാണ്.
വിരൂപമാണ്.
അതിനു നാറ്റമുണ്ട്.
എന്റെ മടയും ഞാന്‍  വെറുത്തു.
ഞാന്‍ നാലുപാടും  ആദ്യമായി കണ്ണോടിച്ചു.
ഈ ലോകംഎത്ര സുന്ദരമായിരിക്കുന്നു.
ചെറുകാറ്റില്‍ തത്തിയുലയുന്ന ചെടികള്‍          
ഈശ്വരന്റമന്ദഹാസങ്ങള്‍
ഘടദീപം 49


മുകളില്‍, മുകളില്‍  പറന്നു പോകുന്ന
 മേഘശകലങ്ങള്‍.
മഴവില്ലുകള്‍, പനിനീര്‍പൂക്കള്‍,കവിതകള്‍
എനിക്കു ഹൃദയം വീണിരിക്കുന്നു.
എന്റെ പുഴു തത്തുന്ന ജഡം
എനിക്കു കുറച്ചിലായിത്തോന്നി.
ഒരു ക്ഷയരോഗിയുടെ ചുണ്ടില്‍ തൂങ്ങുന്ന
കഫക്കട്ടയെപ്പോലെ
ഞാനതിനേയും  വലിച്ചുകൊണ്ടു നടന്നു.
അരയില്‍ തൂങ്ങുന്ന കീറപ്പഴന്തുണി
എന്റെനഗ്‍നതയോട്
വഴക്കടിച്ചുകൊണ്ടിരുന്നു.‍‍.‍‍
സൗന്ദര്യത്തെ ആരാധിച്ചും
ദൈവമഹിമയെ വാ‍‍ഴ്ത്തിയും
ഹൃദയം നിറയെഭാവനയും വയറു നിറയെ വിശപ്പുമായി
ഞാനലഞ്ഞു 
ആമ
ഓട്ടിനുള്ളിലേയ്‍ക്കു തലവലിക്കുന്നതുപോലെ
ഞാന്‍
എന്നിലേയ്‍ക്കുതന്നെ മടങ്ങിപ്പോന്നപ്പോള്‍
വീണ്ടും  ഞാനൊരു  കുപ്പയായി, എച്ചിലായി.
ക്രമേണ
ഘനം കുറഞ്ഞഒരു  വസ്‍തുവായിത്തീര്‍ന്നു.
വൃത്തികെട്ട, ഭാരമേറിയ ജഡത്തില്‍ നിന്ന്
ഒരു ദിവസം
മുട്ടയില്‍ നിന്നു പക്ഷിക്കുഞ്ഞെന്നപോലെ
ഞാന്‍ പുറത്തേയ്‍ക്കു പറന്നുപോയി.
        ******************************  








ഘടദീപം 50 

കവിത

യുദ്ധം വേണ്ട
( നവജീവന്‍ പൂരം വിശേഷാല്‍ പ്രതി,തൃശൂര്‍.
1954 മെയ് 11 ചൊവ്വാഴ്ച.പത്രാധിപര്‍ ജോസഫ് മുണ്ടശ്ശേരി)
പുതിയൊരുണര്‍വ്വിന്റെ രക്താഭയില്‍ മുങ്ങി,
പുലരൊളി തന്‍ കയ്യുകലില്പൊല്ക്കൊടികല്പൊന്നി
ഇടമില്‍ ലൂഖ്‌അത്ത്തില്‍ ഓടിയൊലിക്കാന്
ഇരുളിന്ര്‍ഗെ കോട്ടകലേ പോളിയുഖ്‌യായ്, നിന്നാല്‍
മനുജത്വമിനിമീളില്‍ മരവിഖ്‌ഖ്‌ആന്‍ മീലാ
മരനാന്നളിടിവെട്ടി മഴാപെയ്യാന്‍ മീലാ...
എന്നാല്‍ യുദ്ധത്തിന്‍ ഖാര്മീഘം മാര്‍ഗി
മിന്നുന്നോരാഖ്‌ആശ്രം ഖാനാന്‍ ഖോതിയീര്‍ഗി,
പഴംയുറെ പാതിരഖ്‌അല്‍ കെട്ടുകെട്ടുമ്പോല്
പകലിന്ര്ഗെ പര്ഗവകല് പാട്ടുപാടുംപൂല്‍
ചിരകാലചിന്തകല് പോല്പാര്ഗുക്, വെള്ളി-
ച്ചിര്ഗകാര്ന്ന പൂക്കലേ, പ്രാക്കലേ, നിന്നാല്‍
മാര്ഗ്ര്ഗൊലിക്കൊന്ടെന്നുമൊരു ശ്രബ്ദം മാത്രം
കാര്ഗ്ര്ഗിരമ്പീടുന്നൂ.. ഇനിയുദ്ധം വേണ്ടാ..
തന്മനിക്കുന്നിനു താരാട്ട് പാടും
അമ്മ തന്നുള്ളിലും ഇനി യുദ്ധം വേണ്ടാ.
ഖാല്യാനനാലിനു കാത്തുനില്ക്കുന്ന
ഖാനി തന്‍ നിനവിലും ഇനി യുദ്ധം വേണ്ടാ..
കോലനികല് നിര്‍മ്മിച്ച് ഖോലമരവും നാട്ടി,
കോട്ടകലുമ് ഖോത്തലാന്നാലും ഖോടിമരവും ഖെട്ടി
ഖോതി ഖീര്‍ഗിയ് സാമ്രാജി ദുര്മ്മൂഹം മൂത്ത
കൊലകൊമ്പനാനകലേ, കൊലവിലികല് നിര്ത്തൂ..
അനുബോമ്ബുകല് മന്നടിയും ജനരൂഷമുയര്ത്തും
അലമാലകളാര്‍ത്തടിച്ചണയുകയായ് നീളേ
ഒരുമയുടെ യുജ്ജ്വല സന്ദേശമിരമ്പീ...
 ഒരു നവലോകമുയര്‍ന്നു വരും നേരം
പതറാതെ മുന്നോട്ടു മുന്നോട്ടു നീങ്ങാം
പതയുന്ന പുതുരക്ത ധമനികളേ, നീങ്ങാം... 
------------------


ഘടദീപം 51


കവിത

തലസ്ഥാന നഗരിയില്‍

വഴിവക്കിലും കാനയിലും
പീടികത്തിണ്ണയിലും ഇടനാഴിയിലും
അവിടവിടെയായി ചത്തുകിടക്കുന്ന
മനുഷ്യരെ കാണുക.
ഇതാ - ഒന്ന് ഏതാണ്ട്
കാണയുടെ ആഴത്തില്‍
തലകുത്തിക്കിടക്കുന്നു.
മറ്റൊന്നു പീടികത്തട്ടില്‍.
പാതിരാത്രിക്കുശേഷം വരൂ...
ഇരുവശത്തും ഒന്നിനുമേല്‍ ഒന്നായി ചായ്ച്ച അസംഖ്യം ശരീരങ്ങള്‍ കാണാം.
അവരെല്ലാം ഉറങ്ങുകയാണ്.
അവരില്‍ കുട്ടികളുണ്ട്.
സ്ത്രീകളുണ്ട്- പുരുഷന്മാരുണ്ട്
മുരള്‍ച്ചകള്‍,പിറുപിറുക്കലുകള്‍ ഞരക്കങ്ങള്‍
തേങ്ങലുകള്‍ - അവിടെനിന്നു കേള്‍ക്കാം.
വെളുക്കുമ്പോള്‍ ഇവ
വലിഞ്ഞിഴഞ്ഞു മറയുന്നു.
അവയില്‍ ചിലത് അവിടെത്തന്നെ
അടിഞ്ഞുകൂടുന്നു.
അങ്ങനെ സമുദായത്തിലെ ചില വ്രണങ്ങള്‍
അവിടെവെച്ചു കാണാതാവുന്നു.
മുനിസിപ്പാലിറ്റി വണ്ടികള്‍ നോക്കുക
അവയില്‍ കുന്നുകൂടിക്കിടക്കുന്ന
വളങ്ങള്‍, കന്നുകാലികളുടെ മലമൂത്രങ്ങള്‍
ചീഞ്ഞളിഞ്ഞ വസ്തുക്കള്‍
ചത്ത തവളകള്‍,പെരുച്ചാഴികള്‍
---ഒന്നുരണ്ടു മനുഷ്യ ശരീരങ്ങളും കാണാം.
സാധാരണ സംഭവം.
കഷ്ടം - ഈ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കുന്നഞാന്‍ആരാണ്?
ദരിദ്രന്‍. മരിച്ചുകഴിഞ്ഞവന്‍
ഘടദീപം 52 

ചിരട്ട നീട്ടുന്നു.
 മുങ്ങിച്ചാവുന്നവന്‍ മുങ്ങിച്ചാവുന്നവനുമായി
കെട്ടിപ്പിണയുന്നു.
വീണ്ടും വീണ്ടും പിടിക്കപ്പെടുന്ന
ഒരു കുറ്റക്കാരനാണ് മനുഷ്യന്‍.
ഭൂമി അവന് ഒരു കാരാഗൃഹമാണ്.
എവിടെയായാലും അവന്‍ ശിക്ഷിക്കപ്പെടും
എന്നു തോന്നും വിധമാണ് അതുണ്ടാക്കിയിട്ടുള്ളത്.
അങ്ങനെ രണ്ടു മൃതദേഹങ്ങളുടെ മുന്നില്‍ നിന്ന്
അസംഗതമായി, ഞാനെന്തൊക്കെയോ
ചിന്തിച്ചുപോയി.
മാപ്പാക്കുക. (1947)
--------------------






















ഘടദീപം 53


ലുമുംബയെ തറച്ച കുരിശ്

ഐക്യരാഷ്ട്രസഭ
മാപ്പുസാക്ഷിയായി മരവിച്ചു നിന്നപ്പോള്‍,
പട്ടാപ്പകല്‍,
ആ കശാപ്പു നടന്നു
കൊളോണിയലിസത്തിന്റെ ആ കശാപ്പ് നടന്നു.
ലുമുംബ വധിക്കപ്പെട്ടു.
നാഗരികതയുടെ
നാല്‍ക്കവലകള്‍ നടുങ്ങി.
നവോത്ഥാനത്തിന്റെ
ആദ്യത്തെ അദ്ധ്യായം കണ്ണീരില്‍ കുതിര്‍ന്നു.
ലുമുംബയുടെ രക്തം        കോംഗോയുടെ മാത്രമല്ല;
ആഫ്രിക്കയുടെ മാത്രമല്ല;
അഖിലലോകത്തിന്റെ
അല്ലും പകലും നടന്നുകേറുന്ന
മുഴുവന്‍ മനുഷ്യരാശിയുടെ രക്തം!
അതൊരു തീക്കടലായി
ഇരമ്പിവരുന്നു!
അത്
'തങ്കാനീക്കയിലെ കാലൊമ്പോ' ആയി
ആര്‍ത്തുവരുന്നു.
കോളനിപ്രഭുക്കളെ, വിറകൊള്ളുക!
ലുമുംബയെ തറച്ച കുരിശ് നിങ്ങളെ വിടില്ല!......











ഘടദീപം 54

ആര്‍ക്കറിയണം?

വണ്ടി പെട്ടെന്നു നിന്നു,പരിഭ്രമോല്‍-
ക്കണ്ഠയോടോടിക്കൂടിനാരാളുകള്‍!.....
ഹന്ത, വണ്ടിയില്‍ മേവുവോരില്‍ച്ചില-
ര്‍ക്കെന്തുകൊണ്ടോ കുരുത്തോലയായ്‍ മുഖം.
നിര്‍വ്വികാരതപോലെയുദ്വേഗപൂര്‍വ്വം
നിശ്‍ചലം നിന്നു കാറ്റും നിമേഷവും.
പിന്നിലിക്കഥ വിസ്മരിച്ചു,വീണ്ടും
മുന്നേപ്പോല്‍ വണ്ടിയോടി,യതിജവം.
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്‍നമാം
കൂരതന്നിലൊരമ്മ സഗല്‍ഗതം,
അച്ഛനിപ്പോളരിയുമായെത്തുമെ-
ന്നാശ്വസിപ്പിപ്പതുണ്ടാം, കിടാങ്ങളെ.!
            ആര്‍ക്കിവയറിഞ്ഞിട്ടു? -'മെയില്‍വണ്ടി'
            യോര്‍ക്കിലിത്തിരി നിന്നതാണത്‍ഭുതം!
***************************************************************
മാതൃഭൂമി.  1938  ഒക്ടോബര്‍















ഘടദീപം 55 



എങ്ങനെ?
1938

ചുട്ടുപഴുത്ത മരുവെക്കാള്‍ചൂടല്ലൊ
പട്ടിണിതന്റെ മണല്‍പ്പരപ്പില്‍.
ആഴിയെക്കാളും ഭയങ്കരമായിടു-
മാഴ,മസ്വാതന്ത്ര്യത്തിന്നു കാണ്മൂ!
തീപ്പുകയെക്കാള്‍കറുത്തോരസമത്വം
വീര്‍പ്പുമുട്ടിപ്പൂ--വിറയ്‍ക്കുന്നു ഞാന്‍.
കാലുചാണ്‍മാത്രമാമീവയറിന്നൊരു
നാലുവറ്റിന്നായിരന്നുപോയാല്‍
പാരതന്ത്ര്യത്തിനാല്‍ദ്ദാഹിച്ചൊരുതുള്ളി
സ്വാതന്ത്ര്യവെള്ളമിരന്നുപോയാല്
ഭീമശ്‍മശാനസ്‍ഥലിയിലൊരാറടി
ഭൂമിയളക്കുവാന്‍ കല്‍പനയ്ക്കായ്.
അല്ലെങ്കില്‍ ഘോരക്കരിങ്കല്‍ത്തുറുങ്കിന്റെ
വാതില്‍ തുറക്കുവാന്‍ കല്‍പ്പനയ്ക്കായ്.
രാജ്യത്തില്‍ നീതിയും നേരും നിയമവും
രാജിച്ചു മോദിച്ചു കാത്തുനില്‍ക്കും.
എങ്ങും ദുരന്തമാം മാര്‍ഗ്ഗമേ; ലോകത്തി-
ലെങ്ങിനെ കാലൊന്നെടുത്തുകുത്തും?
                   *********************












ഘടദീപം 56



മലവെള്ളം
                              
                                                   പൗരനാദം
തിങ്കളാഴ്‍ചതോറും  പന്ത്രണ്ടുപേജില്‍ എറണാകുളത്തുനിന്നും പ്രസിദ്ധപ്പെടുത്തുന്നത്. വില അരയണ (ഒരു ചക്രം)


മലയും കാടും തകര്‍ത്തിരമ്പിക്കുതിച്ചെത്തും
മലവെള്ളമെ,നിന്നെക്കാത്തുകാത്തിരിപ്പു,ഞാന്‍!
തുള്ളുകയല്ലോ ചെയ്‍വു,സ്വാര്‍ത്ഥത്തിന്‍സുഖാസവ-
ത്തള്ളലാലീനാലഞ്ചുവൃക്ഷങ്ങള്‍,പുഴവക്കില്‍!
അവയ്‍ക്കാകാശത്തോളമുയരാന്‍,വണ്ണംവയ്‍ക്കാന്‍
അവിരാമമീമന്നിലക്രമം പുലര്‍ത്തീടാന്‍
നാടാകെനീളും കൊമ്പും ചില്ലയും പരത്തിയീ-
നാടുകീഴടക്കുവാന്‍,കോട്ടകെട്ടുവാന്‍ വിണ്ണില്‍
ഏതുമേയുയരുവാന്‍ ഗതിയറ്റേറേലക്ഷ-
മേഴപ്പുല്‍ക്കൊടിവൃന്ദം മണ്ണടിയേണം പോലും!
മലവെള്ളമെ, നിന്റെയൊഴുക്കില്‍കടപൊട്ടി
മറിഞ്ഞീടുമാദുഷ്ടമാമരക്കൂട്ടം നാളെ!
ചുഴലം ഭയങ്കരധീരത ലസിക്കും നിന്‍
ചുഴിയില്‍പതിച്ചവ പമ്പരം തിരിഞ്ഞിടും!
അലറൂ സമുദ്രമെ,അടിക്കൂ കൊടുങ്കാറ്റേ,
ഉലകംഞെട്ടുംവിധമിളകൂയിടിവാളേ!
ധീരതാണ്ഡവം പെയ്‍തുഭൂമിയുംദ്യോവും പെരും
മാരിയിലിരുട്ടാക്കി മാറ്റു നീ മഴക്കാറേ!
മലയുംകാടുംതകര്‍ത്തിരമ്പിക്കുതിച്ചെത്തും
മലവെള്ളമെ,നിന്നെക്കാത്തുകാത്തിരിപ്പു,ഞാന്‍!
               *****************************






ഘടദീപം 57




എന്നും ഓണം
                               
                                  1938          ഒക്‍ടോബര്‍

ഓരോ കുടിലിലും നാളുതോറു-
മോണമാഘോഷിച്ചിടുന്ന കാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!
കോമളസ്വപ്‍നങ്ങള്‍ കണ്ടുകണ്ടു
കോള്‍മയിര്‍ക്കൊള്ളുമിക്കേരളത്തില്‍
കര്‍ക്കടകത്തിലെക്കൂരിരുട്ടിന്‍
ദുര്‍ഘടവിഘ്‍നങ്ങള്‍ തള്ളിനീക്കി,
ഭിന്നമാം നവ്യ വെളിച്ചവുമായ്
വന്നു നീ,വന്നു നീയോണനാളേ!
പുല്ലിനും പൂക്കള്‍നിറഞ്ഞകാലം
ഫുല്ലപ്രസന്നം ധരയഖിലം
മായാതിരിക്കട്ടെ നിന്‍മധുര
മാദകാകര്‍ഷക ശ്രീവിലാസം!
തൃക്കാക്കരപ്പനെപ്പോലെ ചാലേ
നില്‍ക്കുന്നു കുന്നുകള്‍ നാലുപാടും
ഓളമുലയ്‍ക്കും വയലുകളും
ഓലക്കമേറും തളിര്‍ത്തകാടും
ചേണുറ്റവെള്ളിയില്‍വാര്‍ത്തെടുത്തോ-
രോണനിലാവുംനിരന്നുനീളേ,
ഓരോകുടിലിലും നാളുതോറും
ഓണമാഘോഷിച്ചിടുന്നകാലം
ചിത്തംകുളിര്‍ക്കുമാറൊന്നുകാണ്മാ-
നിദ്ധരയ്‍ക്കെന്നു കഴിയുമാവോ!....
             ******



ഘടദീപം 58

പടയിലെ പ്രണയം
                                   നവജീവന്‍   ,തിരുവനന്തപുരം

പ്രാണാധിനാഥേ,പടയിലെന്റെ
പ്രാണന്‍പിരിഞ്ഞാല്‍ നീയെന്തുകാട്ടും?
               ധീരനാമങ്ങയെപ്പറ്റി ഞാനോ,
               കോരിത്തരിച്ചൊരു പാട്ടുപാടും.
ആവിലമാനസയായി നീയീ-
ഭൂവില്‍ വിധവയായ്‍ത്തീരുകില്ലേ?
               പോരില്‍ മരണത്തിന്‍ മാറിലോളം
              ചോരതിളച്ച യുവഭടന്റെ
              ഏതും കൂസാഞ്ഞ യുവഭടന്റെ
              ഏകവിധവയെന്നുള്ള കാര്യം
              ഞാനഭിമാനകരവികാരാ-
              ധീനയായ്‍നിന്നു ഞെളിഞ്ഞുചൊല്ലും.
നര്‍മ്മാനുരാഗലഹരിതൂകി
നമ്മള്‍ വിവാഹിതരായശേഷം
ഇച്ചെമ്പനിനീര്‍ച്ചെടിത്തൊടിതന്
കൊച്ചുമൊട്ടൊക്കെ വിടര്‍ന്നേയുള്ളു!
മാധുര്യപൂര്‍ണ്ണമധുവിധുവിന്‍
മാദകകേളികള്‍ നിന്നുമില്ല.
ഇത്രവേഗത്തിലോ മോഹനേ,ചൊ-
ല്ലിത്ര വേഗത്തിലോ...ദുസ്സഹം,മേ.
               ഇമ്മട്ടു ചിന്തിച്ചു വൈകിയാലോ,
               നമ്മള്‍തന്‍രാജ്യം നമുക്കു ജീവന്‍!
മഞ്ജുവായ്‍പൂത്തുവെളുത്തുനില്‍ക്കും
മഞ്ഞിന്റെ വൃന്ദാവനാന്തരത്തില്‍
മന്ദസ്‍മിതോല്ലസല്‍പൂനിലാവും
മന്ദാക്ഷലോലമായ് വന്നുനില്‍പ്പൂ!
ആത്തഗംഭീരമായ്‍ ശത്രുവൃന്ദം
ആര്‍ത്തടുത്തങ്ങതാ വന്നുനില്‍പ്പൂ!
പേര്‍ത്തും മുഴങ്ങുന്നു,പക്ഷികള്‍തന്‍
ചിത്തംകുളിര്‍ക്കുന്ന കാകളികള്‍
ചിത്തം കുലുങ്ങുന്ന പോര്‍വിളി

ഘടദീപം 59



എങ്ങനെ പോകാന്‍ ഞാനാത്മനാഥേ?
                 എങ്ങനെ? പോകാഞ്ഞാലാത്മനാഥാ
                 പിന്‍മടങ്ങീടാതെ പോയ്‍പൊരുതൂ!
                 നമ്മള്‍തന്‍ രാജ്യം നമുക്കു ജീവന്‍
എന്നാലു...മെന്നാലു.......മൊന്നുകൊണ്ടു-        
മെന്നടിനീങ്ങുന്നീലോമലാളെ......
               ************************


























ഘടദീപം 60 






രണ്ടു മഴ വീണാലോ?
                                       


                                      മാതൃഭൂമി ആഴ്‍ചപ്പതിപ്പ്1939ജൂണ്‍  18


കഞ്ഞിയ്ക്കായ് കരഞ്ഞു കണ്‍പോളകള്‍വീര്‍പ്പിക്കുന്ന
കുഞ്ഞിനെ മടിയില്‍വച്ചോതിനാന്‍ ഗൃഹനാഥന്‍
"ഇന്നു പാവമെന്‍കുട്ടി പട്ടിണി,ഞാനോ വീട്ടില്‍
വന്നപ്പോഴൊരുപാടുനാഴികയിരുട്ടിപ്പോയ്
ഇന്നലെ വേലചെയ്തതിന്നുടന്‍ മുതലാളി
തന്ന കൂലിയോ "നാളെ വാ" യെന്ന ചൊല്ലല്‍ മാത്രം
"ഇന്നരിയ്ക്കൊരു മാര്‍ഗ്ഗം കാണിയുംകാണായ്കയാല്‍
ചെന്നവിടേയ്ക്കുതന്നെ ക്ഷീണിച്ചു സസംഭ്രമം
ദൂരെയെങ്ങോ പോയൊരദ്ദേഹമെത്തീടുവാന്‍
നേരമങ്ങിരുട്ടിപ്പോയ്, ഞാനതുവരെ നിന്നേന്‍./
നാനാഴി നെല്ലുതന്നാനൊടുവില്‍ അതു കീറ-
നാടത്തിന്‍തുമ്പില്‍ക്കെട്ടിവീടണഞ്ഞൊരുവിധം.
നെല്ലല്ലേ? യിരുട്ടല്ലേ? ഇപ്പോഴേയതു
കുത്തിവല്ലവാറുമൊന്നുമി നീക്കാന്‍കഴിഞ്ഞുള്ളു."
പിന്നെ,മിന്നിയുംകെട്ടും നിന്നിടുമടുപ്പിലേ-
ക്കുന്നമല്‍ ബാഷ്‍പാകുലക്കണ്‍മുന നീട്ടിച്ചൊല്ലി;
"വേകുമാറായൊ?  കുഞ്ഞു കരഞ്ഞു ചാകാറായി
വേഗമാകട്ടെ,യൊന്നു തിളച്ചാല്‍ മതിയെടീ...
"ഇന്നിതെങ്കിലുമുണ്ട് ," നീണ്ടൊരു വീര്‍പ്പിട്ടയാള്‍
ഖിന്നനായ്‍ചൊല്ലീ," രണ്ടു  മഴവീണാലോ,പിന്നെ?"
              *****************************************



ഘടദീപം 61







രക്ഷാസ്‍ഥാനം
                           1938 സെപ്‍തംബര്‍  11
ഇരവില്‍ ശ്മശാനത്തില്‍ നിന്നു പൊങ്ങിയ ധൂമ-
പടലം-പുലര്‍ കാലമഞ്ഞല-മായാറായി.
ചത്തുവീണൊരുരാവിന്‍ശവത്തിന്‍തലയ്‍ക്കലായ്-
ക്കത്തിനിന്നൊരത്താരാദീപവും കെടാറായി.
നീളത്തില്‍,ത്തന്‍മാതാവിന്‍മരണോദന്തം കണ്ഠ-
നാളത്തെയുയര്‍ത്തിപ്പൂങ്കോഴികളറിയിക്കേ,
ദീനദീനമക്കൊച്ചുപുലരി വിഹംഗമ-
സ്വാനങ്ങളാലെ പൊട്ടിക്കരയുന്നതു കേള്‍ക്കായ്!
ഒരുമാമരക്കൊമ്പിലിറുങ്ങെക്കെട്ടിപ്പിടി-
ച്ചുരുസംഭ്രമത്തോടെമാരുതന്‍ മൂര്‍ച്ഛിക്കുന്നു.!

പാഴ്‍ക്കിനാവുകള്‍കണ്ടു മയങ്ങിക്കിടക്കുമ-
കെട്ടിഞാന്നൊരു ശവം നില്‍ക്കുന്നു,പ്രഭുത്വത്തിന്‍
ദുഷ്ടമാം കാവ്യത്തിന്റെയാശ്‍ചര്യചിഹ്നം പോലെ!
വഞ്ചനയുടെ നീണ്ട ചൂണ്ടലില്‍ക്കുടുങ്ങിപ്പോയ്,
നെഞ്ചിടി നിന്നു, ചത്തു തൂങ്ങിയ മത്സ്യം പോലെ!
ഒട്ടുമേ പണക്കാര്‍ക്കു ചൊല്ലിയാലറിയാത്ത
പട്ടിണിസ്സമുദ്രത്തില്‍ നിലയില്ലാതായല്ലോ....
                    ************************







ഘടദീപം 62



വിമാനാക്രമണം
1942 മാര്‍ച്ച് 15
ഊക്കോടു പൊന്തീ കുഴല്‍വിളി, വന്‍വിമാ-
നാക്രമണത്തിന്റെ വിളംബരം പോല്‍.
തേടിയഭയം തിരക്കിട്ടു തീവ്രമാം
പേടികൊണ്ടന്ധരായ്, സംഭ്രാന്തരായി.
മാളിക വിട്ടിങ്ങു കാട്ടെലി മാതിരി
മാളങ്ങളില്‍* നൂണിറങ്ങുന്നു മാനവന്‍
മൃത്യുവെപ്പക്ഷങ്ങള്‍ കെട്ടിപ്പറപ്പിച്ച
മര്‍ത്ത്യ, നീ പേടിച്ചൊഴികയായൊ?
ജീവിതം ലോലാര്‍ദ്ര സൗന്ദര്യപൂരിത-
പൂവിതളാണെന്നു പാടീ, കവേ ഭവാന്‍.
കഷ്ടം തെളിയിച്ചു, "ഞാന്‍ മാത്രമാണേക-
സൃഷ്ടികര്‍ത്താവെന്നു" ശാസ്‍ത്രകാരാ,ഭവാന്‍.
സത്യവേദങ്ങളേ നിങ്ങള്‍ പ്രസംഗിച്ചു
മര്‍ത്ത്യനും മണ്ണും മരവുമൊന്നെന്നുമേ!
മന്നിതില്‍ മങ്ങാതെ സംസ്‍കാരമേ, നിന്നു
മിന്നിച്ചിരിച്ചു, നിന്‍കാനല്‍ജ്ജലങ്ങളും.
ഇന്നിതാ വേദോക്‍തി സാര്‍ത്ഥകമാക്കുമീ-
യുന്നതധ്വാനം ശ്രവിക്കുവിനേവരും!
തുംഗസൗധങ്ങള്‍തന്‍ സൗഭാഗ്യഭൂതിയില്‍
മുങ്ങിക്കുളിച്ചുള്ള ഭാഗ്യസമ്പന്നരേ,
പാതവക്കില്‍ക്കിടന്നയ്യൊ.പൊറുക്കാഞ്ഞ
വേദന കൊണ്ടു പിടഞ്ഞ നിര്‍ഭാഗ്യരേ,

ഇച്ചെറുമാളത്തിനുള്ളില്‍മനുഷ്യരായ്
നിശ്ചയം ഹാ! നിങ്ങളൊന്നിച്ചു, വിസ്‍മയം!
ആപത്തു സൗഹൃദം പോറ്റുവാനാണെങ്കി-
ലാകട്ടെ മോളിലിരമ്പുമീത്തീക്കളി.
*
ഷെല്‍റ്റ്ര്‍
                                            *********************



 ഘടദീപം 63

കുശവന്റെ നഷ്ടം
1940സെപ്റ്റംബര്‍ 15
ഹന്ത,വന്‍തമസ്സാശു പകലിന്‍ മൃതദേഹ-
മന്തിതന്‍ ചിതയിലേയ്ക്കെടുക്കാന്‍ മുതിരുമ്പോള്‍,
വാനിലാരംഗം കണ്ടു വാച്ചിടുമനുതാപാല്‍
വാരിദക്കൂട്ടമശ്രുവാര്‍ക്കുവനൊരുങ്ങുമ്പോള്‍
കുരച്ചു കൂനിക്കൂനിമുറ്റത്തുവന്നാനൊരു
കുശവന്‍,ക്ഷീണിച്ചൊരു കലവും കയ്യില്‍ത്താങ്ങി,
"വലുതാണിതിനൊന്നേകാലണയൊന്നാന്തരം
വിലയുണ്ടല്ലൊ;ഇപ്പോളാറുപൈ തന്നാല്‍പ്പോരും.
പട്ടിണികിടക്കുമെന്‍കുട്ടികള്‍ക്കിതുവിറ്റു
കിട്ടിയേ വഴിയുള്ളു വല്ലതും കൊടുക്കുവാന്‍."
അമ്മയക്കലം മെല്ലെയെടുത്തിട്ടതിന്‍ നന്മ-
തിന്മകള്‍ നോക്കാന്‍ മുട്ടിനോക്കവേ,വൃദ്ധന്‍ചൊല്ലീ "ഇരുമ്പാണിരുമ്പാണു മുട്ടിനോക്കുക നന്നായ്
തരിമ്പും കേടുണ്ടെങ്കില്‍വേണ്ടിവന്നൊരുപൈയും!
വന്നിടുന്നിരുട്ടും, വന്‍മഴയും വീടെത്തുവാന്‍
മുന്നുനാഴികപോണ;മുടനേ വിടേണമേ!."
ഒന്നുമേയുണ്ടായീല,വൃദ്ധനു ചൊല്ലാനമ്മ
മുന്നുപൈ കലത്തിനുവിലചൊല്ലിയ നേരം!
നെടുതായ് വീര്‍പ്പിട്ടൂ,തന്‍കലവുമെടുത്താശു
പടിയും കടന്നയാളിരുട്ടില്‍ മറഞ്ഞുപോയ്
അത്താഴം കഴിഞ്ഞു ഞാന്‍സംതൃപ്തചിത്തത്തോടും
വൃത്താന്തപത്രംനോക്കിസ്വസ്ഥനായിരിക്കുമ്പോള്‍
പടിയ്ക്കു തെക്കായുള്ള പാലത്തില്‍ നിന്നങ്ങാരോ
പതിയ്ക്കും ശബ്ദം കേട്ടു ഹൃദയം നടുങ്ങിപ്പോയ്.
പിടിച്ചുകേറ്റീ ചെന്നു സത്വരം തോട്ടില്‍ വീണു
തുടിച്ചുപേടിപൂണ്ടു കേഴുമപ്പാവത്തെ ഞാന്‍.
റാന്തലിന്‍വെളിച്ചത്തിലാളെഞാനറിഞ്ഞയാ-
ളന്തിയില്‍ വീട്ടില്‍ക്കലം വില്ക്കുവാന്‍വന്നോനല്ലൊ!
മുക്കാലും നഗ്നമായ് നനഞ്ഞു വിറയാര്‍ന്നു
നില്‍ക്കുമാവൃദ്ധന്‍ മുണ്ടില്‍കൈതപ്പിക്കരകയായ്
"കെട്ടഴിഞ്ഞു പോയല്ലോയെന്റെയക്കലം വിറ്റു -
കിട്ടിയോരുഴക്കരി നഷ്ടമായ്, ഭഗവാനേ...."
               ******************************
ഘടദീപം64
 ശവപ്പെട്ടിക്കാര്‍

വേലചെയ്‍തത്രയ്‍ക്കു ക്ഷീണിച്ചു വിശ്രമ-
വേളയ്‍ക്കു ദാഹിച്ചണയുവോരെ,
താമസിപ്പിക്കുക യോഗ്യം താനല്ലല്ലൊ;
നാമീയുറക്കറ തീര്‍ക്ക വേഗം.
സൂക്ഷിച്ചുവേണം പണിയുവാന്‍;
ജീവിതം സൂക്ഷിച്ചു വയ്‍ക്കേണ്ട പെട്ടിയല്ലൊ.
കാരിരുമ്പിന്‍ പൂട്ടു വേണ്ട;വന്‍പട്ടാള-
പ്പാറാവു വേണ്ട,യെടുപ്പു വേണ്ട!
നല്ല മനുഷ്യനെ കക്കാന്‍ പ്രേരിപ്പിക്കാന്‍
 കൊള്ളുംനിധിയല്ലിതിന്റെയുള്ളില്‍.
നാലഞ്ചു മണ്‍തരി പോരും നിശ്ശബ്‍ദമെ-
ന്നാളുമാത്‍മാര്‍ത്ഥമായ് കാവല്‍ നില്‍ക്കാന്‍.
അല്‍പേതര പ്പണഗ്ഗര്‍വ്വിന്നചലങ്ങള്‍,
ശില്‍പകലാജയ രോമാഞ്ചങ്ങള്‍.
ഒക്കെയും പോമവസാനം പലകത-
ന്നിക്കൊച്ചുകൂടേയുപകരിക്കൂ.!
എത്രയോ നിര്‍മ്മിച്ചു തുന്നക്കാരന്തസ്സി-
ന്നാത്ത കുപ്പായങ്ങള്‍,കോമളങ്ങള്‍! കീറിക്കഴിഞ്ഞവ,കീറാനിരിപ്പവ,
ഓരോന്നു- മങ്ങനെ നശ്വരം താന്‍!
ഇന്നുനാമിങ്ങനെതുന്നും കുപ്പായമേ- യെന്നേയ്‍ക്കുമെന്നേയ്‍ക്കുമുള്ളതാകൂ!
ഇഷ്ടമായാലുമനിഷ്ടമായാലുമി-
തിട്ടേ മതിയാകൂ, മാനവന്‍മാര്‍!
ആത്തവേഗം പുറത്താകേണ്ടൊരദ്ധ്യാത്‍മ- പ്പുസ്‍തകത്താളുകളെന്നപോലെ,
കൂട്ടരേ,നാമിപ്പലകത്തകിടുകള്‍
കൂട്ടിയിണക്കിയിണക്ക, വേഗം!
മാനവന്‍ മാനവത്വത്തിലേക്കാദ്യമായ്‍
മാറുന്ന രംഗ ,മിതല്ലയല്ലി? * * * * * * * *
ചെങ്കോലിന്‍ പ്രൗഢിയും, വിത്തപ്രതാപവും
ചെന്തളിര്‍സൗന്ദര്യ സൗഭഗവും കുമ്പിടുമി -
ച്ചെറു പെട്ടി നിര്‍മ്മിക്കുന്നൊ-
രമ്പെഴും കൈയേ ,കൃതാര്‍ത്ഥമാകൂ.....!
ഘടദീപം65



വെള്ളപ്പൊക്കം
     മാതൃഭൂമി ആഴ്‍ചപ്പതിപ്പ്  1940 ആഗസ്‍റ്റ് 4


"ഇങ്ങനെ തീകാഞ്ഞുകൊണ്ടിരുന്നാല്‍മതിയെന്നോ,
എങ്ങനെ കഴിയും നാം?"തന്വി ഭേദിച്ചൂ മൗനം.
കത്തിയ നെരിപ്പോടില്‍ക്കൈത പൂക്കവേ,മന്ദം
ചിത്തവല്ലഭനോടു തുടര്‍ന്നാള്‍ സഗല്‍ഗദം.
"ഒട്ടുമില്ലൂരിയരി കാച്ചുവാന്‍ മാര്‍ഗം,വൃഥാ
കോട്ടുവായിടുകയാണടുപ്പും കലങ്ങളും!"
തീയിനെയാശീര്‍വ്വദിച്ചിരിക്കും ഭര്‍ത്താവോതീ,:
"തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ,
മടിയില്ലയിത്തോളില്‍ത്തൂമ്പയും വഹിച്ചിപ്പേ-
മഴയത്തുമേ കൂസലെന്യേ പോകാന്‍; പക്ഷേ,
ഒരുവേലയുമില്ല; കഷ്ടമായ്,തുരുമ്പിന-
ങ്ങിരയാകട്ടേ തൂമ്പ ; നമ്മളീവിശപ്പിനും.!
ഇരുണ്ടു നില്‍പൂ പേര്‍ത്തും മാരിയാല്‍      ഭൂവും ദ്യോവു-
മിരമ്പിപ്പായുന്നല്ലോ,ക്രൂരമായ് കൊടുങ്കാറ്റും!
എന്തിതിന്നവസാന,മെവിടെപ്പോകാന്‍ നമ്മള്‍?
ഹന്ത പൊന്തിടും നാളെ നിശ്‍ചയം മലവെള്ളം."
"സാരമില്ലുണ്ടില്ലെങ്കില്‍" പ്രേയസി ചൊന്നാളിപ്പുല്‍--
ക്കൂരയില്‍  കൂനിക്കൂടിക്കിടക്കാം മരിപ്പോളം.
കഠിനം,"വെള്ളമെങ്ങാന്‍ പൊങ്ങിയാല്‍!"കദനത്തിന്‍
കനലില്‍ദ്ദഹിച്ചുപോയ് തന്വിതന്‍ശബ്‍ദം പിന്നെ!
                                           ******************************





ഘടദീപം 66